- ജി.ഒ.പി.ഐ.ഒ. ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന്
- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു
- ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ജി.സി.സി. ഹജ്ജ് മിഷന് മേധാവികളുടെ യോഗത്തില്‍ പങ്കെടുത്തു
Author: News Desk
തൃശൂര്‍: ഇരിങ്ങാലക്കുടയിലെ ബിസിനസുകാരനെ ഹണിട്രാപ്പിൽപ്പെടുത്തിയ ആറംഗ സംഘം പിടിയിൽ. ഫെയ്സ്ബുക്കിലൂടെ സുഹൃത്തുക്കളാണെന്ന് നടിച്ച് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയെന്ന് ആറംഗ സംഘത്തെ അറസ്റ്റ് ചെയ്ത പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറിയിച്ചു. കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിജയ് എന്നിവരാണ് അറസ്റ്റിലായത്. പാലാ സ്വദേശിയായ ശരത്താണ് പ്രധാന സൂത്രധാരൻ. ഹണി ട്രാപ്പിനായി വലിയ പദ്ധതികളാണ് ശരത് തയ്യാറാക്കിയതെന്ന് പൊലീസ് പറയുന്നു. വ്യാജ ഫെയ്സ്ബുക്ക് ഐഡിയും സിം കാർഡും ഉപയോഗിച്ച് തട്ടിപ്പിന് കളമൊരുക്കും. Facebook Messenger വഴി ഒരു സന്ദേശം അയയ്ക്കുന്നതിലൂടെ ഇത് ആരംഭിക്കുന്നു. മറുപടി ലഭിച്ചയുടൻ, ഒരു ഫോളോ-അപ്പ് സന്ദേശം അയക്കും. അവസാനം കെണിയും വഞ്ചനയും നടത്തും. ഇരിഞ്ഞാലക്കുട സ്വദേശിയായ ബിസിനസുകാരനെ മെസഞ്ചറിൽ പരിചയപ്പെടുമ്പോൾ യുവതിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. തട്ടിപ്പിനായി മാത്രം 11 മാസത്തെ കരാറിലാണ് സംഘം പാലക്കാട് യാക്കരയിൽ വീട് വാടകയ്ക്ക് എടുത്തത്. തുടർന്ന് വ്യവസായിയെ…
ന്യൂഡല്‍ഹി: ടേബിൾ ടെന്നീസ് ലോകചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ ടോപ് സീഡ് പുരുഷ താരം ശരത് കമൽ അജന്ത പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം ടൂർണമെന്‍റിൽ നിന്ന് വിട്ടുനിൽക്കുന്നത്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 9 വരെ ചൈനയിലാണ് ലോക ചാമ്പ്യൻഷിപ്പ് നടക്കുക. അടുത്തിടെ സമാപിച്ച ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി 40 കാരനായ ശരത് കമൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയിരുന്നു. ശരത് കമലിന്‍റെ അഭാവത്തിൽ സത്യൻ ജ്ഞാനശേഖരൻ ഇന്ത്യൻ പുരുഷ ടീമിനെ നയിക്കും. വനിതാ വിഭാഗത്തിന്‍റെ ചുമതല മണിക ബത്രയ്ക്കാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിൽ നിറം നഷ്ടപ്പെട്ട മണിക ലോക ചാമ്പ്യൻഷിപ്പിൽ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.
ന്യൂഡല്‍ഹി: യോഗ്യരായ ഗുണഭോക്താക്കൾക്കിടയിൽ പ്രതിരോധ കുത്തിവയ്പ്പുകൾ കുറയുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചതായി വൃത്തങ്ങൾ ചൊവ്വാഴ്ച പറഞ്ഞു. രാജ്യത്തുടനീളം ഇതുവരെ 12 ശതമാനം മുൻകരുതൽ ഡോസുകളുടെ കവറേജ് മാത്രമാണുള്ളത്. “മുൻകരുതൽ ഡോസിന് അർഹരായ ഗുണഭോക്താക്കളുടെ ആകെ എണ്ണം 77 കോടിയാണ്. സർക്കാർ കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ മുൻകരുതൽ ഡോസ് കവറേജ് 12 ശതമാനം മാത്രമാണ്,” ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. മറ്റ് വാക്സിനുകളെ അപേക്ഷിച്ച് കോവിഷീൽഡ് മുൻകരുതൽ ഡോസായി ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി. കോവിഷീൽഡ് മുൻകരുതൽ ഡോസായി പ്രതിദിനം നൽകുന്ന ശരാശരി ഡോസുകളുടെ എണ്ണം 22,10,399 ആണ്. അതേസമയം കൊവാക്സിൻ ഇത് 3,65,539 ഉം കോർബെവാക്സിൻ 1,84,84,848 ഉം ആണ്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ നടത്തിയ വാക്സിനേഷനുകളുടെ എണ്ണം 15,66,49,800 ആണ്. ഇതിൽ 10.39 കോടി ഡോസുകൾ ജൂലൈ 15 മുതൽ ഇതുവരെ ‘കോവിഡ് വാക്സിനേഷൻ അമൃത് മഹോത്സവം’ ആരംഭിച്ചതിന് ശേഷം നൽകി.…
പാലക്കാട്: മലമ്പുഴ ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ സ്പിൽവേ ഷട്ടറുകൾ നാളെ (ഓഗസ്റ്റ് 31) രാവിലെ 9 മണിക്ക് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇന്ന് വൈകിട്ട് ആറുവരെ 113.93 മീറ്ററാണ് ജലനിരപ്പ്. ഇത് റൂൾ കർവ് ലൈനിന് രണ്ട് സെന്‍റിമീറ്റർ മുകളിലാണ്. മലമ്പുഴ ഡാമിന്‍റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർ, മത്സ്യത്തൊഴിലാളികൾ, പുഴയിൽ ഇറങ്ങുന്നവർ എന്നിവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അതേസമയം, കേരളത്തിലെ രണ്ട് ജില്ലകളിൽ വെള്ളപ്പൊക്ക സാഹചര്യമുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ റിപ്പോർട്ട് ചെയ്തു. മണിമലയാർ, അച്ചൻകോവിലാർ, തൊടുപുഴ പുഴകളിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് പ്രളയ സാഹചര്യം നിലനിൽക്കുന്നത്. കനത്ത മഴയെ തുടർന്ന് കൊച്ചി നഗരം കനത്ത വെള്ളക്കെട്ട് നേരിടുകയാണ്. പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വീടുകളും കടകളും വെള്ളത്തിനടിയിലാവുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ട്രെയിൻ ഗതാഗതത്തെ ഭാഗികമായി ബാധിച്ചു. കനത്ത…
കൊച്ചി: വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ് ആളുകൾ മരിക്കുന്നത് ആരോഗ്യ സംവിധാനത്തിന്‍റെ പരാജയം മൂലമാണെന്ന് ഡോ.എസ്.എസ്.ലാൽ. പ്രശ്നത്തിന്‍റെ ഗൗരവം അവർ മനസ്സിലാക്കാത്തതുകൊണ്ടോ അല്ലെങ്കിൽ മനുഷ്യജീവന് വില നൽകാത്തതുകൊണ്ടോ ആണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും ആളുകൾ മരിക്കുന്നത്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് വലിയ പരാജയമാണ്. വകുപ്പ് ഭരിക്കുന്ന വ്യക്തിയെന്ന നിലയിൽ ആരോഗ്യമന്ത്രിക്ക് ഇതിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും എസ്.എസ് ലാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എസ്.എസ് ലാലിന്റെ ഫേസ്ബുക് കുറിപ്പ് “പേവിഷബാധ കാരണം ഒരാൾ മരിക്കുന്നത് പോലും മാപ്പില്ലാത്ത കുറ്റമാണ് ! പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ് കണ്ടുപിടിച്ചിട്ട് 137 വർഷങ്ങളായി. വളരെ സുരക്ഷിതമായ വാക്സിനുകൾ ഇന്ന് സാർവത്രികമായി ലഭ്യമാണ്. വാക്സിൻ ഉപയോഗിച്ചാൽ നൂറ് ശതമാനവും ഒഴിവാക്കാവുന്ന രോഗമാണ് പേവിഷബാധ. അതായത് ഇക്കാലത്ത് പേവിഷബാധ വന്ന് ഒരാൾ പോലും മരിക്കേണ്ട കാര്യമില്ല.പേവിഷബാധയുള്ള മൃഗത്തിൽ നിന്ന് അണുബാധ കിട്ടിയിട്ടുണ്ടെങ്കിൽ രോഗം സുനിശ്ചിതമാണ്. വാക്സിൻ എടുത്തില്ലെങ്കിൽ മരണം ഉറപ്പാണ്. വാക്സിൻ എടുത്തിട്ടും മരിക്കുന്നത് ആരോഗ്യ സംവിധാനത്തിന്റെ മാത്രം…
ഡൽഹി: തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് കെജരിവാൾ തമിഴ്നാട്ടിലെത്തും. സ്കൂൾസ് ഓഫ് എക്സലൻസ് പദ്ധതിക്ക് കീഴിൽ 26 സ്കൂളുകളും 15 മോഡൽ സ്കൂളുകളും കെജരിവാൾ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് കെജരിവാളിനെ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ച് പരിപാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഡൽഹിയിലെ സ്കൂളിന്‍റെ ഗുണനിലവാരത്തെച്ചൊല്ലി ആംആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ വാക്പോര് നടക്കുന്നതിനിടെയാണ് കെജരിവാളിന്‍റെ തമിഴ്നാട് സന്ദർശനം.
ന്യൂഡൽഹി: പ്രളയക്കെടുതിയിൽ നട്ടംതിരിയുന്ന പാകിസ്ഥാന് സഹായമെത്തിക്കാനുള്ള നീക്കവുമായി ഇന്ത്യ. പാകിസ്ഥാനെ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇന്ത്യയുടെ സഹായം പാകിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കം മൂലം പാകിസ്ഥാനിൽ ഇതുവരെ ആയിരത്തിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. മൂന്ന് കോടിയിലധികം ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. ഇതിനിടെയാണ് പാകിസ്ഥാനെ സഹായിക്കാനുള്ള നീക്കവുമായി ഇന്ത്യ രംഗത്തെത്തിയത്. കേന്ദ്ര സർക്കാരിന്റെ ഉന്നത തലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇനിയും ഉണ്ടായിട്ടില്ല. അതേസമയം, ഇന്ത്യയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഒരു പാക് മന്ത്രി സൂചന നൽകിയതായി റിപ്പോർട്ടുകൾ ഉണ്ട്. പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ദുഃഖം രേഖപ്പെടുത്തിയിരുന്നു.
കോഴിക്കോട്: ബിഹാറില്‍ വെച്ച് മരണപ്പെട്ട ബാസ്‌ക്കറ്റ് ബോള്‍ താരം കെസി ലിതാരയുടെ അമ്മയ്ക്ക് ഭീഷണി. ഹിന്ദി സംസാരിക്കുന്ന രണ്ട് പേർ തന്‍റെ വീട്ടിൽ വന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി ലിതാരയുടെ അമ്മ ലളിത ആരോപിച്ചു. വീട്ടിലെത്തിയവർ സ്റ്റാമ്പ് പേപ്പറിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ ബലം പ്രയോഗിച്ച് ഒപ്പിടാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ലളിത ബഹളം വെച്ചപ്പോൾ അവർ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ലളിതയുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്തു. ഏപ്രിൽ 26നാണ് പാറ്റ്നയിലെ ദാനാപൂരിലെ വീട്ടിൽ ലിതാരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോച്ച് രവി സിങ്ങിന്‍റെ നിരന്തരമായ മാനസിക പീഡനത്തെ തുടർന്നാണ് ലിതാര മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ ബീഹാർ പോലീസിൽ പരാതി നൽകിയിരുന്നു.
കൊച്ചി: വെള്ളം കയറിയ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ‘വള്ളംകളി’. എറണാകുളം സൗത്ത് ഡിപ്പോയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. എറണാകുളം സൗത്ത് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ബിനിൽ ആന്‍റണി, അന്വേഷണ വിഭാഗം ഉദ്യോഗസ്ഥരായ എൽദോ, സന്തോഷ് എന്നിവരെയാണ് വീഡിയോയിൽ കാണുന്നത്. മുട്ടോളം വെള്ളം നിറഞ്ഞ ഓഫീസിലെ മേശയുടെ മുകളിൽ കയറിയിരുന്നാണ് മൂവരും വഞ്ചിതുഴയൽ അനുകരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തിൽ ഷൈജു ദാമോദരന്റെ കമന്ററിയും ഉൾപ്പെടുത്തിയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. കഴിഞ്ഞ ദിവസം മുതൽ പെയ്ത കനത്ത മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി സർവീസുകൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. സാധാരണ മഴ പെയ്താൽ തന്നെ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളും കെ.എസ്.ആർ.ടി.സി ഡിപ്പോകളും വെള്ളത്തിനടിയിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തിരുവനന്തപുരം: ലഹരിമരുന്ന് ഉപയോഗവും വിതരണവും തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കും. കുറ്റകൃത്യങ്ങളിൽ ആവർത്തിച്ച് ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടി സ്വീകരിക്കുമെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു. കാപ്പ രജിസ്റ്റർ തയ്യാറാക്കുന്ന മാതൃകയിൽ മയക്കുമരുന്ന് കടത്ത് നടത്തുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. അതിർത്തികളിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ട്രെയിനുകളിലും പരിശോധന കർശനമാക്കും. പൊലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ലഹരി വിരുദ്ധ സ്പെഷ്യൽ ഡ്രൈവ് നടത്തും. മയക്കുമരുന്നിനെതിരായ പോരാട്ടം ജനകീയ പ്രചാരണത്തിനായി സംഘടിപ്പിക്കും. യുവജനങ്ങൾ, വനിതകൾ, കുടുംബശ്രീ പ്രവർത്തകർ, സാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ കൂട്ടായ്മകൾ തുടങ്ങി വിവിധ പ്രാദേശിക കൂട്ടായ്മകളെ കാമ്പയിനിൽ പങ്കാളികളാക്കും. ഇതിനായി വ്യക്തമായ രൂപരേഖ തയ്യാറാക്കും.