- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
ഇന്ന് കായംകുളത്ത് നിന്നും രാവിലെ 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദ് ചെയ്തു. വിവിധ ട്രെയിനുകൾ വൈകി ഓടും. ഏറനാട് എക്‌സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വൈകും. നാഗർകോവിലിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെടേണ്ടിയിരുന്ന 16606 മംഗളൂരു ഏറനാട് എക്സ്പ്രസ് ഒരു മണിക്കൂർ വൈകി 3.00 മണിക്ക് പുറപ്പെടും. ഇന്ന് രാവിലെ 06.35ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഗോരഖ്പൂർ റപ്തിസാഗർ സൂപ്പർഫാസ്റ്റ് ഉച്ചയ്ക്ക് 12.45ന് (6 മണിക്കൂർ 10 മിനിറ്റ് വൈകി) കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. ഇന്ന് രാവിലെ 08.30ൻ എറണാകുളത്ത് നിന്നും ബിലാസ്പൂർ പോകേണ്ട സൂപ്പർ ഫാസ്റ്റ് 11.15ന് (2 മണിക്കൂർ 45 മിനിറ്റ് വൈകി) എറണാകുളത്ത് നിന്ന് പുറപ്പെടും.
തിരുവനന്തപുരം: ഇടുക്കി തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക. പ്രകൃതിക്ഷോഭത്തിൽ മരിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതവും വീടും സ്ഥലവും പൂർണമായും നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകാനാണ് വ്യവസ്ഥ. വീടുകൾക്കും കൃഷിക്കും സംഭവിച്ച നാശനഷ്ടങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് നഷ്ടപരിഹാരം നൽകുക. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ തൊടുപുഴയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള കുടയത്തൂരിലാണ് ദുരന്തമുണ്ടായത്. ഉരുൾപൊട്ടലിൽ അഞ്ച് വയസുള്ള കുഞ്ഞും മുത്തശ്ശിയും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. തങ്കമ്മ (70), മകൻ സോമൻ (53), ഭാര്യ ഷിജി (50), സോമന്‍റെ മകൾ ഷിമ (25), ഷിമയുടെ മകൻ ദേവാക്ഷിദ് (5) എന്നിവരാണ് മരിച്ചത്. ഏഴ് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് അഞ്ച് മൃതദേഹങ്ങളും മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തത്.
പരമ ശിവന്‍റെയും പാർവ്വതി ദേവിയുടെയും പുത്രനായ മഹാഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥി (ഗണേശ ചതുർത്ഥി). ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച് ഗണേശപൂജയ്ക്ക് ഏറ്റവും അനുയോജ്യമായ ദിവസമാണ് ഇന്ന്. കേരളത്തിനു പുറമെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വിനായക ചതുർത്ഥിയുടെ ഭാഗമായി വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. പാർവതി ദേവി ഗണപതിയെ ചന്ദനം കൊണ്ട് നിർമ്മിക്കുകയും ദേവി കുളിക്കുമ്പോൾ പ്രവേശന കവാടത്തിന് കാവൽ നിൽക്കാൻ ആവശ്യപ്പെട്ടതായുമാണ് പുരാണങ്ങളിൽ പറയുന്നത്. എന്നാൽ, ശിവൻ അവിടേക്ക് പ്രവേശിക്കാൻ തുനിഞ്ഞപ്പോൾ ഗണപതി അദ്ദേഹത്തെ പ്രവേശന കവാടത്തിൽ വച്ച് തടയുകയും, കോപിഷ്ഠനായ ശിവ ഭഗവാൻ ഗണപതിയുടെ തല വെട്ടുകയും ചെയ്തു. ഇത് കണ്ട് നടുങ്ങിയ പാർവ്വതി ദേവിയെ കണ്ട് മനസ്സലിഞ്ഞ ശിവൻ കുഞ്ഞ് ഗണേശനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകി. ഗണേശന്റെ ശരീരത്തിൽ നിന്ന് അറുത്ത് മാറ്റിയ തലയ്ക്ക് പകരം വയ്ക്കാൻ തക്കവണ്ണം ഒരു തല ആദ്യം കാണുന്ന ജീവിയിൽ നിന്നെടുക്കുവാൻ അദ്ദേഹം തന്റെ അനുയായികളോട്…
കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസറുടെ നിയമന നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്ക് നേടിയ ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ മലയാളം അധ്യാപകനായ ജോസഫ് സ്കറിയ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ നിയമന നടപടികൾ സ്റ്റേ ചെയ്തിരുന്നു. വിഷയത്തിൽ പ്രിയ വർഗീസിന്‍റെയും യു.ജി.സിയുടെയും നിലപാട് കോടതി തേടിയിട്ടുണ്ട്. പ്രിയ വർഗീസിനെ റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും ആവശ്യമുണ്ട്. പ്രിയ വർഗീസിന് എട്ട് വർഷത്തെ അധ്യാപന പരിചയമില്ല, അതാണ് മിനിമം യോഗ്യത. യു.ജി.സി വ്യവസ്ഥകൾ അനുസരിച്ച് പ്രസിദ്ധീകരണങ്ങൾ, റിസേർച്ച് സ്കോർ എന്നിവ പരിശോധിക്കാതെയാണ് പ്രിയ വർഗീസിന് ഉയർന്ന മാർക്ക് നൽകിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ സഹായിക്കാനുള്ള ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജീവനക്കാർക്ക് ശമ്പളവും ഉത്സവബത്തയും നൽകാൻ കെ.എസ്.ആർ.ടി.സിക്ക് 103 കോടി രൂപ അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ നിയമപരമായോ, കരാർ പ്രകാരമോ ബാധ്യതയില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. 2021-22 കാലയളവിൽ കെ.എസ്.ആർ.ടി.സിക്ക് 2037 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ടെന്നും കൂടുതൽ സാമ്പത്തിക ബാധ്യതയൊന്നും വരുത്തിവയ്ക്കാൻ കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നത് ജീവനക്കാർ പോലും ഉന്നയിക്കാത്ത ആവശ്യമാണെന്നും സർക്കാർ അപ്പീലിൽ പറയുന്നു.
ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മധ്യ, തെക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത പുലർത്തണം. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിനെ തുടർന്ന് എറണാകുളം, കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്ക് കർശനമായി പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഹോവേ എഞ്ചിനീയറിംഗ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ നൽകിയ ഹർജികളാണ് ജസ്റ്റിസ് അനു ശിവരാമൻ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകരുതെന്ന് കഴിഞ്ഞ തവണ ഹൈക്കോടതി നിർദേശിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധമാകാമെന്നും പദ്ധതി തടസ്സപ്പെടുത്താനാവില്ലെന്നുമാണ് കോടതിയുടെ നിലപാട്. അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികളിൽ കമ്പനിയുടെ ജീവനക്കാർ, തൊഴിലാളികൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ ജീവന് ഭീഷണിയുണ്ടെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വിഴിഞ്ഞത്തെ തീരദേശ മണ്ണൊലിപ്പ് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുക എന്നതൊഴിച്ചാൽ ലത്തീൻ അതിരൂപതയുടെ ഏത് ആവശ്യവും പരിഗണിക്കാമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സർക്കാരിന്റെ തീരുമാനങ്ങൾ നേരത്തെ ആവാമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട്ടെ പ്രത്യേക കോടതിയാണ് വാദം കേൾക്കുക. റോയ് തോമസ്, സിലി വധക്കേസുകളിൽ കോടതി വാദം കേൾക്കാൻ തുടങ്ങിയിരുന്നു. ആൽഫിൻ, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു എന്നിവരുടെ കൊലപാതക കേസുകളും കോടതി ഇന്ന് പരിഗണിക്കും. കൂടത്തായി പൊന്നാമറ്റം വീട്ടിൽ റോയി തോമസിന്‍റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയ്യാറാക്കിയ റോയ് തോമസിന്‍റെ ഭാര്യ ജോളിക്കെതിരെ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്. 2011ൽ സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ച റോയ് തോമസ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്.…
ദില്ലി: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ബുധനാഴ്ച ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തും. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരുമായും കെസിആർ കൂടിക്കാഴ്ച നടത്തും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനുള്ള നീക്കത്തിന് യോഗം ആക്കം കൂട്ടും. അതുകൊണ്ട് തന്നെ ദേശീയ രാഷ്ട്രീയം യോഗത്തെ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. കശ്മീരിൽ കൊല്ലപ്പെട്ട ബീഹാറിൽ നിന്നുള്ള സൈനികരുടെയും കുടിയേറ്റ തൊഴിലാളികളുടെയും കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്യാനാണ് ചന്ദ്രശേഖർ റാവു ബീഹാറിൽ എത്തിയത്. മുഖ്യമന്ത്രിയായ ശേഷമുള്ള റാവുവിന്‍റെ ആദ്യ ബീഹാർ സന്ദർശനമാണിത്. നിതീഷ് കുമാറിനെ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് റാവുവിന്‍റെ സന്ദർശനം. നേരത്തെ നിതീഷ് കുമാറിനെ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ കെസിആർ ചർച്ച നടത്താൻ ശ്രമിച്ചിരുന്നു. തേജസ്വി യാദവുമായി വളരെ അടുപ്പമുള്ള നേതാവാണ് കെസിആർ. നേരത്തെ ജെഡിയു ബി.ജെ.പിയിൽ നിന്ന്…
ന്യൂഡല്‍ഹി: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം, 2021 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ മനുഷ്യക്കടത്തുകൾ നടന്നത് ഒഡീഷയിൽ. കഴിഞ്ഞ വർഷം രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട 6,533 മനുഷ്യക്കടത്ത് ഇരകളിൽ 1,475 പേർ ഒഡീഷയിൽ നിന്നുള്ളവരാണ്, അതിൽ 444 സ്ത്രീകളും 497 കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം രാജ്യത്തുടനീളം രക്ഷപ്പെടുത്തിയ 6,213 പേരിൽ 1,290 പേരും ഒഡീഷയിൽ നിന്നുള്ളവരാണ്. ‘ക്രൈം ഇൻ ഇന്ത്യ 2021’ റിപ്പോർട്ട് പ്രകാരം, 1,290 പേരിൽ 1,018 പേരെ നിർബന്ധിത ജോലിക്കായാണ് കടത്തിയത്.