- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയോടെ ഉടലെടുത്ത ജനരോഷം ഭയന്ന് രാജ്യം വിടാൻ നിർബന്ധിതനായ മുൻ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രജപക്സെ നാട്ടിലേക്ക് തിരിച്ചെത്തി. ഏഴാഴ്ചക്കാലം ശ്രീലങ്കയിൽ നിന്ന് വിട്ടുനിന്ന ശേഷമാണ് പ്രസിഡന്‍റ് മടങ്ങിയെത്തിയത്. രജപക്സെ നടന്നുപോകുന്ന വഴിയിൽ പൂക്കൾ വിതറിയും പൂച്ചെണ്ട് നൽകിയുമാണ് പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ പ്രകോപിതരായ ജനം പ്രസിഡന്‍റിന്‍റെ വസതി ഉൾപ്പെടെ കീഴടക്കിയിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര നാണയ നിധിയിൽ (ഐഎംഎഫ്) നിന്ന് 2.9 ബില്യൺ ഡോളർ ധനസഹായം ലഭിച്ചതിന് പിന്നാലെയാണ് മുൻ പ്രസിഡന്‍റിന്‍റെ മടങ്ങിവരവ്.
തമിഴ്നാട്ടിൽ കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ കൂടുന്നു; എന്‍.സി.ആര്.ബി. റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ്നാട്ടിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർദ്ധന. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) റിപ്പോർട്ട് അനുസരിച്ച്, 2020 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഇത്തരം കേസുകളിൽ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 6,064 ബാലപീഡന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2020ൽ ഇത് 4338 മാത്രമായിരുന്നു. ഒരു വർഷത്തിനിടെ കേസുകളുടെ എണ്ണത്തിൽ 39.8 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ആകെയുള്ള 6064 കേസുകളിൽ 4,465 എണ്ണവും പോക്സോ നിയമപ്രകാരമുള്ളവയാണ്. ബലാത്സംഗത്തിനിരയായ മൂന്ന് കുട്ടികളടക്കം 69 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് 49 കേസുകളും മറ്റ് വകുപ്പുകൾ പ്രകാരം 719 ക്രിമിനൽ കേസുകളും രജിസ്റ്റർ ചെയ്തു. ചെന്നൈയിൽ 546 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 435 എണ്ണം പോക്സോ കേസുകളാണ്. 2020 ൽ ചെന്നൈയിൽ കുട്ടികൾക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളിൽ 306 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരം: പ്ലാന്‍റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിലെ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടത്താൻ അനുമതി നൽകിയതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. 20.01.2016 ലെ ഉത്തരവ് നമ്പർ 07/2016/ഫിൻ നമ്പർ 2016 പ്രകാരം 01.04.2016 മുതൽ പ്രാബല്യത്തിൽ വരുന്ന വ്യവസ്ഥയോടെയാണ് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ അനുവദിച്ചിരിക്കുന്നത്. 10 വർഷത്തിന് ശേഷമാണ് സ്ഥാപനത്തിൽ ശമ്പള പരിഷ്കരണം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ പ്ലാന്‍റേഷൻ കോർപ്പറേഷൻ മുൻകാലങ്ങളിൽ നഷ്ടത്തിലാണ് പ്രവർത്തിച്ചിരുന്നതെങ്കിലും ഇപ്പോൾ വൈവിധ്യവൽക്കരണത്തിലൂടെയും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിലൂടെയും കോർപ്പറേഷനെ ലാഭകരമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാലും മറ്റ് കോർപ്പറേഷനുകളിലെയും സർക്കാരിലെയും വിവിധ വിഭാഗം തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളത്തിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ വരുത്തിയതിനാലുമാണ് സർക്കാർ ഇത് പരിഗണിച്ചത്.
ഭോപാൽ: മധ്യപ്രദേശിനെ വിറപ്പിച്ച ‘സീരിയൽ കില്ലർ’ അറസ്റ്റിൽ. സാഗർ ജില്ലയിൽ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കേസാലി സ്വദേശി ശിവപ്രസാദ് ധ്രുവ് (19) ആണ് അറസ്റ്റിലായത്. പുലർച്ചെ 3.30ന് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പും ഇയാൾ കൊലപാതകം നടത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മെയ് മാസത്തിൽ മറ്റൊരു സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഭോപ്പാലിലെ ലാൽഘാട്ടി പ്രദേശത്ത് വ്യാഴാഴ്ച രാത്രി വാച്ച്മാനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ശിവപ്രസാദിനെ അറസ്റ്റ് ചെയ്തത്. കെ.ജി.എഫ് 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ റോക്കി ഭായിയാണ് തന്‍റെ പ്രചോദനമെന്നും സമ്പത്ത് ഉണ്ടാക്കി ഗ്യാങ്‌സ്റ്ററായി പേരുണ്ടാക്കാനാണ് കൊലപാതകങ്ങൾ നടത്തിയതെന്നും പ്രതി മൊഴിയിൽ പറഞ്ഞു. ഭാവിയിൽ പൊലീസുകാരെ വധിക്കാനും പദ്ധതിയിട്ടിരുന്നു. ‘പ്രശസ്തി’ നേടുകയായിരുന്നു ലക്ഷ്യം. അതുകൊണ്ടാണ് ഉറങ്ങിക്കിടന്ന കാവൽക്കാരെ തിരഞ്ഞ് കൊന്നതെന്നും പ്രതി പറഞ്ഞു.
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ ഏജന്‍റുമാർ മുഖേന കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണത്തെ തുടർന്ന് സംസ്ഥാനത്തുടനീളമുള്ള ആർടി ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഓപ്പറേഷൻ ജാസൂസ് എന്ന് പേരിട്ടിരിക്കുന്ന പരിശോധന വൈകിട്ട് 3.30നാണ് ആരംഭിച്ചത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസിന്‍റെ നിർദ്ദേശ പ്രകാരമാണ് റെയ്ഡ് നടത്തിയത്. വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് വെങ്കിടേഷ് ഐപിഎസ്, പൊലീസ് സൂപ്രണ്ട് ഇ എസ് ബിജുമോൻ, ഹെഡ്ക്വാർട്ടേഴ്സ് ഡിവൈ എസ് പി വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു.
തിരുവനന്തപുരം: ഹൈക്കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൂപ്പണുകൾ അനുവദിച്ച് ഉത്തരവിറക്കി. സപ്ലൈകോ, കൺസ്യൂമർഫെഡ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള കൂപ്പണാണ് ജീവനക്കാർക്ക് നൽകുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗത്തിന് പകരമായാണ് കൂപ്പൺ അനുവദിച്ചത്. ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തിനിടയിലാണ് കൂപ്പൺ ഇറക്കിയതെന്നതും ശ്രദ്ധേയമാണ്. കെ.എസ്.ആർ.ടി.സിക്ക് അടിയന്തിര സഹായമായി ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചു. ശമ്പള വിതരണത്തിനായി 50 കോടി രൂപ അടിയന്തിരമായി കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് തുക അനുവദിച്ചത്. കൂപ്പണുകൾ സ്വീകരിക്കാത്തവരുടെ ശമ്പളം കുടിശ്ശികയായി നിലനിർത്തും. കെ.എസ്.ആർ.ടി.സിക്ക് 103 കോടി നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി കൂപ്പൺ നൽകാനുള്ള നിർദേശം മുന്നോട്ട് വച്ചത്. പിന്നാലെയാണ് കോടതി ഉത്തരവും വന്നത്. പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിക്ക് ഓണക്കാലത്ത് സർക്കാർ 50 കോടി രൂപ നൽകുമെന്ന് മന്ത്രി കെ.എൻ ബാലഗോപാലും നിയമസഭയിൽ പറഞ്ഞിരുന്നു. അതേസമയം, ഭൂരിഭാഗം ജീവനക്കാരും കൂപ്പണുകൾ നൽകാനുള്ള നിർദ്ദേശത്തെ…
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരങ്ങൾ ഞായറാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് രവീന്ദ്ര ജഡേജ ടൂർണമെന്‍റിൽ നിന്ന് പുറത്തായി. വലത് കാൽമുട്ടിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ജഡേജയ്ക്ക് പകരക്കാരനായി അക്സർ പട്ടേൽ ടീമിലെത്തും. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ജഡേജയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു. ജഡേജ നിലവിൽ ബിസിസിഐ മെഡിക്കൽ ടീമിന്‍റെ നിരീക്ഷണത്തിലാണ്. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആയതിനാൽ, ജഡേജയെപ്പോലെ പ്രധാന കളിക്കാരിൽ ഒരാളുടെ പരിക്ക് ഇന്ത്യയ്ക്ക് തലവേദനയാകുമെന്ന് ഉറപ്പാണ്.
ടോക്യോ: ജപ്പാൻ ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ നിന്ന് ഇന്ത്യയുടെ എച്ച്എസ് പ്രണോയ് പുറത്തായി. ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ ടിസി ചൗവാണ് പ്രണോയിയെ പരാജയപ്പെടുത്തിയത്. ഇതോടെ ടൂർണമെന്‍റിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. മൂന്ന് കളികൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രണോയ് പൊരുതിത്തോറ്റത്. ആദ്യ ഗെയിം ജയിച്ച ശേഷമാണ് ഇന്ത്യൻ താരം മത്സരത്തിൽ തോറ്റത്. സ്കോർ: 17-21, 21-15, 22-20. ലോകത്തിലെ ആറാം നമ്പർ താരമാണ് ചൗ. ആദ്യ ഗെയിം 21-17ന് ജയിച്ചാണ് പ്രണോയ് ചൗവിനെ പരാജയപ്പെടുത്തിയത്. എന്നാൽ ചൗ രണ്ടാം ഗെയിം അനായാസം ജയിച്ചു. മൂന്നാം ഗെയിമിൽ ഇരുവരും ഒരുമിച്ച് നിന്നു. എന്നാൽ പരിചയസമ്പത്തിന്റെ ബലത്തിൽ, തായ്പേയ് താരം സെമി ഫൈനലിലേക്ക് ടിക്കറ്റ് നേടി.
തിരുവനന്തപുരം: എ.എൻ.ഷംസീർ എം.എൽ.എയെ സ്പീക്കറായി നിയമിച്ചതിന് പിന്നാലെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയ പരാമര്‍ശം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ‘ഷംസീർ എപ്പോൾ മുതലാണ് സ്പീക്കർ ആയത്?’ എന്ന സഭയിലെ സതീശന്‍റെ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ സമ്മേളനത്തിൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് ഷംസീർ നൽകിയ മറുപടിയെ പരാമർശിച്ചായിരുന്നു വി.ഡി സതീശന്റെ ചോദ്യം.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പള്ളിയിൽ വൻ സ്ഫോടനം. ഹെറാത്ത് പ്രവിശ്യയിലെ ഗസർഗാഹ് പള്ളിയിലാണ് സ്ഫോടനം നടന്നത്. ഇമാം മുജീബ്-യു-റഹ്മാൻ അൻസാരിയും മറ്റ് 18 പേരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 23 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണിത്. ഓഗസ്റ്റ് 17ന് കാബൂളിലും സമാനമായ സ്ഫോടനം നടന്നിരുന്നു. ഇമാം റഹീമുള്ള ഹഖാനി ഉൾപ്പെടെ 21 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
