- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
കോഴിക്കോട്: താരസംഘടനയായ അമ്മയ്ക്ക് ജി.എസ്.ടി. രജിസ്ട്രേഷനില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് ജി.എസ്.ടി. വകുപ്പ് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി രേഖപ്പെടുത്തി. അംഗത്വമെടുക്കുന്നതിന് ജി.എസ്.ടി. വെട്ടിപ്പ് നടന്നോ, വിദേശത്തുൾപ്പെടെ നടത്തിയ പരിപാടികളുടെ നികുതി അടച്ചിട്ടുണ്ടോ എന്നെല്ലാമാണ് ജി.എസ്.ടി. വകുപ്പ് അന്വേഷിക്കുന്നത്. മെഗാ ഷോകൾ സംഘടിപ്പിക്കുമ്പോൾ, ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തും. എന്നാൽ, അമ്മ അത്തരം നികുതി അടച്ചിട്ടില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് കോഴിക്കോട് സ്റ്റേറ്റ് ജി.എസ്.ടി ഇന്‍റലിജൻസ് വിഭാഗം ഇടവേള ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്. അമ്മ സംഘടന ഒരു ട്രസ്റ്റാണെന്നും പണം സംഭാവനയായി സ്വീകരിക്കുന്നുവെന്നുമായിരുന്നു നേരത്തെ സ്വീകരിച്ച നിലപാട്. എന്നാൽ, ആറ് മാസം മുമ്പ്, കഴിഞ്ഞ വർഷം ഓഗസ്റ്റ് 8ന് വകുപ്പ് നോട്ടീസ് നൽകിയതിനെ തുടർന്ന്, അമ്മ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തു. 45 ലക്ഷം രൂപയും നികുതിയായി അടച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേർക്കുനേർ. ഹോങ്കോങ്ങിനെ 155 റൺസിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ സൂപ്പർ ഫോറിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ താരങ്ങളായ മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ എന്നിവരുടെ അർധസെഞ്ചുറികളുടെ പിൻബലത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് കൂട്ടിച്ചേർത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോങ്ങിന് 38 റൺസ് മാത്രമാണ് നേടാനായത്. പാകിസ്ഥാനെതിരായ മത്സരത്തിൽ ഹോങ്കോങ് ബാറ്റ്സ്മാൻമാർക്കൊന്നും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. ഹോങ്കോങ് 10.4 ഓവറിൽ 38 റൺസിന് ഓൾ ഔട്ടായി. ഏഷ്യാ കപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. ഷദാബ് ഖാനാണ് ഹോങ്കോങ്ങിന്‍റെ നട്ടെല്ലൊടിച്ചത്. പാകിസ്ഥാന് വേണ്ടി ഷദാബ് 4 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നവാസും മികച്ച പിന്തുണ നൽകുകയും 3 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. ടി20 ഫോർമാറ്റിൽ പാകിസ്ഥാന്‍റെ ഏറ്റവും വലിയ വിജയമാണിത്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് പാകിസ്ഥാൻ നേടിയത്. 2007ൽ കെനിയയെ 172 റൺസിന് ശ്രീലങ്ക പരാജയപ്പെടുത്തിയിരുന്നു. ഞായറാഴ്ച…
ബിഹാറിൽ ആർജെഡി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളെ കൂട്ടുപിടിച്ച് ബിജെപിയുമൊത്തുള്ള സഖ്യ സർക്കാർ പൊളിച്ച ജെഡിയു നേതാവ് നിതീഷ് കുമാറിനോട്, മണിപ്പൂരിൽ ‘പകരം വീട്ടി’ ബിജെപി. മണിപ്പൂരിൽ നിതീഷ് കുമാറിന്റെ ജെഡിയു അംഗങ്ങളായ അഞ്ച് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേര്‍ന്നു. നിയമസഭാ സെക്രട്ടറി കെ.മേഘജിത്ത് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. മണിപ്പൂരിൽ ജെഡിയുവിന് ആകെ ഏഴ് എംഎൽഎമാരാണുള്ളത്. അതിൽ അഞ്ച് പേരാണ് ബിജെപിയിൽ ചേർന്നത്. ബിഹാറിൽ ഒൻപതു വർഷത്തിനിടെ രണ്ടാം തവണയും ബിജെപിയെ പാതിവഴിയിൽ കൈവിട്ടതിനു പിന്നാലെയാണ്, നിതീഷിന്റെ പാർട്ടിക്ക് മണിപ്പൂരിൽ കനത്ത തിരിച്ചടി നേരിടുന്നത്. അഞ്ച് ജെഡിയു എംഎൽഎമാർ ബിജെപിയിൽ ചേർന്നതിന് സ്പീക്കർ അംഗീകാരം നൽകിയതായി മണിപ്പുർ നിയമസഭാ സെക്രട്ടറി കെ.മേഘജിത്ത് സിങ് അറിയിച്ചു. ജെഡിയു എംഎൽഎമാരായ ജോയ്കിഷൻ, എൻ സനാത്തെ, മുഹമ്മദ് അചാബുദ്ദീൻ, മുൻ ഡിജിപി എൽ.എം. ഖൗട്ടെ, താങ്ജം അരുൺകുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിതീഷ് കുമാറിന്റെ പാർട്ടിയിൽനിന്ന് ബിജെപി എംഎൽഎമാരെ ചാക്കിലാക്കുന്നത് ഇത്…
സർക്കാർ അനുവദിച്ച 50 കോടി ലഭിച്ചാൽ തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ ശമ്പളവിതരണം ആരംഭിക്കും. ജൂലൈ മാസത്തെ പകുതി ശമ്പളം നൽകാനാണ് ആലോചിക്കുന്നത്. അതേ സമയം കൂലിക്ക് പകരമായി നൽകുന്ന കൂപ്പൺ വാങ്ങില്ലെന്ന് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് അംഗീകരിക്കാൻ കഴിയാത്ത നിലപാടാണ് കോടതിയുടേതെന്നും ജീവിക്കാൻ കൂപ്പൺ പോരെന്നും സിഐടിയു വ്യക്തമാക്കി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന് മാത്രം 160 കോടി രൂപ വേണം. ഇതുകൂടാതെ ഓണം ബോണസും അഡ്വാൻസും നൽകണം. സർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് നേരത്തെ എടുത്ത ബാങ്ക് ഓവർ ഡ്രാഫ്റ്റ് അടച്ച് 50 കോടി രൂപ കൂടി ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകാൻ ഉദ്ദേശിക്കുന്നത്. ജീവനക്കാരുടെ ഓണം അഡ്വാൻസിനായി 75 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് അപേക്ഷ കൂടി എസ്ബിഐയിൽ സമർപ്പിച്ചിട്ടുണ്ട്. വരുമാനം സംബന്ധിച്ച മാനേജ്മെന്‍റിന്‍റെ കണക്കുകളിൽ വിശ്വാസമില്ലെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ വൻ സമരം ആരംഭിക്കുമെന്നും സിഐടിയു അറിയിച്ചു.
ന്യൂഡല്‍ഹി: സ്പൈസ് ജെറ്റ് വിമാനത്തിൽ സിഗരറ്റ് വലിച്ച കേസിൽ ഒളിവിൽ കഴിയുന്ന യൂട്യൂബർ ബോബി കതാരിയയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബോബിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയെങ്കിലും ഇയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതേതുടർന്നാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. വിമാനത്തിൽ പുകവലിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് കതാരിയയ്ക്കെതിരെ ഡൽഹി പോലീസ് കേസെടുത്തിരുന്നു. ഇയാൾക്കെതിരെ സ്പൈസ് ജെറ്റും പരാതി നൽകിയിട്ടുണ്ട്. ബോബി കതാരിയയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡൽഹി പൊലീസ് അറിയിച്ചു. റോഡിന് നടുവിൽ മേശ സ്ഥാപിച്ച് മദ്യം കഴിച്ചതിനും വാഹനഗതാഗതം തടസ്സപ്പെടുത്തിയതിനും കതാരിയയ്ക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിരുന്നു. ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. മസൂറിയിലെ കിമാദി മാർഗിലെ റോഡിന് നടുവിൽ കസേരയും മേശയും സ്ഥാപിച്ച് മദ്യപിക്കുന്ന വീഡിയോ കതാരിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
യുഎസ് ഓപ്പൺ ടെന്നിസിൽ സെറീന വില്യംസ് മൂന്നാം റൗണ്ടിൽ പുറത്തായി. ഓസ്ട്രേലിയയുടെ അയ്‌ല ടോമിയാനോവിച്ചിനോടാണ് തോറ്റത് (7–5, 6–7, 6–1). സെറീനയുടെ അവസാന ഗ്രാൻസ്‌ലാം ടൂർണമെന്റായിരുന്ന് ഇത്. ഈ മാസം 41 വയസ് തികയുന്ന സെറീന യുഎസ് ഓപ്പണിൽ കോർട്ടിനോട് വിടപറയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെറീന തന്‍റെ ആദ്യ ഗ്രാന്‍റ്സ്ലാം നേടിയ അമേരിക്കയിൽ തന്നെ ഒരു ഗ്രാൻസ്ലാം കൂടി നേടി വിടപറയുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ സെറീനയുടെ തീപ്പൊരി പോരാട്ടം മൂന്നാം റൗണ്ടിൽ അവസാനിച്ചു. 23 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് സെറീന നേടിയത്. ഓസ്ട്രേലിയൻ ഓപ്പണിലും വിംബിൾഡനിലും ഏഴ് തവണ വീതമാണ് സെറീന ചാമ്പ്യനായത്. യുഎസ് ഓപ്പണിൽ ആറ് കിരീടം സെറീനയുടെ പേരിലുണ്ട്. ഫ്രഞ്ച് ഓപ്പണിൽ മൂന്നും. ഇതിനുപുറമെ ഡബിൾഡിൽ സഹോദരി വീനസ് വില്യംസിനൊപ്പം 14 ഡബിൾസ് കിരീടവും സെറീന നേടിയിട്ടുണ്ട്.
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിനുള്ള പുതിയ ലോഗോ എം. വി ഗോവിന്ദൻ മാസ്റ്റർ പുറത്തിറക്കി. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പും പൊതു സർവീസും സൃഷ്ടിക്കുന്നത് വെറുമൊരു പരിഷ്കാരം മാത്രമല്ല. ഇത് ഒരു പുരോഗമന സേവന ആശയത്തിന്‍റെ പ്രഖ്യാപനം കൂടിയാണ്. വികസന സേവനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നത് പ്രാദേശിക സർക്കാരുകളാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഓരോ ജീവനക്കാരനും ജനപ്രതിനിധികളുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണം. ഭരണഘടനാ സങ്കല്‍പ്പമനുസരിച്ചുതന്നെ യോജിച്ചു പ്രവര്‍ത്തിക്കേണ്ട ത്രിതല പഞ്ചായത്തുകളെയും നഗരപാലികാ സംവിധാനങ്ങളെയും അറകെട്ടി നിര്‍ത്തുന്ന നിലവിലുള്ള വകുപ്പ് ഘടനകളാണ് ഏകീകരണത്തോടെ ഇല്ലാതാകുന്നത്. ജനങ്ങളെ സേവിക്കാൻ ബാധ്യസ്ഥമായ ഒരു സംവിധാനമാണ് തദ്ദേശ സ്വയംഭരണ പൊതുസേവനത്തിലൂടെ നടപ്പാക്കുന്നത്. അത് ഉറപ്പാക്കേണ്ടത് ജനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാവി പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകുന്ന പദ്ധതികളിലാണ്. പ്രാദേശിക സർക്കാരുകളെ തൊഴിലിന്‍റെയും സംരംഭകത്വത്തിന്‍റെയും കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. രാജ്യത്തിന് മാതൃകയായ തൊഴിൽ സഭകൾ ഈ…
മന്ത്രിസ്ഥാനം രാജിവച്ച ശേഷം തദ്ദേശ സ്വയംഭരണ വകുപ്പിലുള്ളവരോട് എം.വി ഗോവിന്ദൻ നന്ദി പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പുതിയ ചുമതല ഏറ്റെടുത്തതോടെ തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി സ്ഥാനങ്ങളിൽ നിന്ന് പടിയിറങ്ങുകയാണെന്നും രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഒന്നേകാൽ വർഷക്കാലത്ത് ലഭിച്ച അചഞ്ചലമായ പിന്തുണയ്ക്കും ആത്മാർത്ഥമായ സഹകരണത്തിനും തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, കൈകാര്യം ചെയ്ത വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ, കുടുംബശ്രീ പ്രസ്ഥാനത്തിലെ പ്രിയപ്പെട്ടവർ, തുടങ്ങി മറ്റെല്ലാവർക്കും നന്ദി അറിയിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനെയും എക്സൈസ് വകുപ്പിനെയും കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതിനായി നിങ്ങൾ ഫലപ്രദമായ ഇടപെടൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള നടപടികളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ട് പോവുകയാണ്. ലഹരിമുക്ത കേരളത്തിനായി വിപുലമായ പ്രചാരണവും നടക്കുന്നുണ്ട്. നമുക്ക് ഈ പ്രവർത്തനങ്ങളുമായി ഒന്നിക്കാം, അദ്ദേഹം പറഞ്ഞു.
വെട്രിമാരന്‍റെ ‘അസുരൻ’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യർ തമിഴ് സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. വലിമൈക്ക് ശേഷം എച്ച് വിനോദിനൊപ്പം അജിത്ത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കവേ അജിത്തിനും സംഘത്തിനുമൊപ്പം ബൈക്ക് യാത്ര നടത്തിയതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. നാലുചക്ര വാഹനത്തിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ബൈക്കിൽ ആദ്യമായാണ് ഈ അനുഭവമെന്ന് മഞ്ജു കുറിച്ചു. തന്നെ ഈ യാത്രയിലേക്ക് ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്സ് ഓഫ് ഇന്ത്യ, അജിത്ത്, ബിനീഷ് ചന്ദ്ര എന്നിവർക്ക് മഞ്ജു നന്ദി പറഞ്ഞു. യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജുവിന്‍റെ പോസ്റ്റ്. കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ ഇവർ സന്ദർശിച്ചു. 16 പേരടങ്ങുന്ന സംഘമായിരുന്നു യാത്ര പുറപ്പെട്ടത്.
മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന നേതാവായ മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ഹാൾ ഓഫ് കോളംസിൽ നടക്കുന്ന പൊതുചടങ്ങുകൾക്ക് ശേഷം ഗോർബച്ചേവിന്‍റെ ശവസംസ്കാരം നടക്കും. ഭാര്യ റൈസ ഗോര്‍ബച്ചേവയുടെ ശവകുടീരത്തിനടുത്ത് മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ ഗോർബച്ചേവിനെ സംസ്കരിക്കും. അതേസമയം, റഷ്യൻ വിപ്ലവത്തിന്‍റെ നായകനും സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്‍റുമായ ഗോർബച്ചേവിന് രാജ്യത്തിന്‍റെ എല്ലാ ബഹുമതികളും അടങ്ങിയ ശവസംസ്കാര ചടങ്ങ് നൽകേണ്ടതില്ലെന്ന് റഷ്യൻ സർക്കാർ തീരുമാനിച്ചു. പ്രസിഡന്‍റ് വ്ളാഡിമിർ പുടിനാണ് തീരുമാനം കൈക്കൊണ്ടത്.
