- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
- പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു.
- കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന് പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
- റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്
- പ്രവാസികളുടെ ബിരുദം പരിശോധിക്കാന്‍ കമ്മിറ്റി: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- എസ്ഐആര്‍: ബിജെപി മുന്നേറിയ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ കുറഞ്ഞു, തൃശൂരും പാലക്കാടും വന്‍ വ്യത്യാസം
- ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്നിന്നുള്ള സ്ലിപ്പ് റോഡിലെ ഒരു വരി വ്യാഴാഴ്ച മുതല്‍ അടച്ചിടും
Author: News Desk
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒരു യാത്രക്കാരൻ സ്റ്റേഷനിൽ ഇരിക്കുമ്പോൾ എടുത്ത ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ന്യൂസിലാൻഡിലെ ഒരു അഗ്നിപർവ്വതത്തിന് മുകളിലുള്ള ഒരു ആസിഡ് തടാകത്തിന്‍റെ ചിത്രമാണിത്. ന്യൂസിലാന്‍റിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ റുപെഹുവിന്‍റെ മുകളിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.ജെആർആർ ടോൽകിയന്റെ പ്രശസ്ത നോവലായ ലോർഡ് ഓഫ് ദ റിങ്‌സിനെ അടിസ്ഥാനുപ്പെടുത്തിയുള്ള അതേപേരുള്ള സിനിമാ പരമ്പരയിൽ മൗണ്ട് ഡൂം എന്നറിയപ്പെടുന്ന അഗ്നിപർവതമായി കാണിച്ചിരിക്കുന്നത് ഇതിനെയാണ്. ന്യൂസീലൻഡിലെ വടക്കൻ ദ്വീപിലെ ടോംഗറീറോ ദേശീയോദ്യാനത്തിലാണ് റുപെഹു അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. ഈ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
അബുദാബി: വികസന ട്രാക്കിൽ മുന്നേറുന്ന ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിനിന്‍റെ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇതിന്‍റെ ഭാഗമായി റെയിൽവേ മാനേജ്മെന്‍റ്, അറ്റകുറ്റപ്പണികൾ, പാസഞ്ചർ സ്റ്റേഷനുകൾ , ടിക്കറ്റിംഗ് സംവിധാനം, ചരക്ക് ഗതാഗതം, സാങ്കേതിക സൗകര്യം എന്നിവ ഉൾപ്പെടുന്ന സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. പാസഞ്ചർ ട്രെയിൻ 2024 ൽ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് സർക്കാർ ഉടമസ്ഥതയിലുള്ള എസ്എൻസിഎഫ് ഇന്‍റർനാഷണൽ, ഗ്രീൻ ആൻഡ് സ്മാർട്ട് മൊബിലിറ്റി മേഖലയിലെ അൽസ്റ്റോം, പ്രോഗ്രസ് റെയിൽ, റെയിൽ, റോഡ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സംയോജിത വിതരണക്കാരായ പ്രോഗ്രസ് റെയിൽ, നൂതന സാങ്കേതികവിദ്യകളിലെ പ്രമുഖ താരമായ താലെസ് ഗ്രൂപ്പ് എന്നിവരുമായി കരാറുകളിൽ ഒപ്പുവെച്ചു. റെയിൽ, ചരക്ക്, ഗതാഗത മേഖലയിലെ വൻകിട കമ്പനികളുമായി സഹകരിക്കുന്നത് മികച്ച ഗുണനിലവാരം ഉറപ്പാക്കുമെന്ന് ഇത്തിഹാദ് റെയിൽ പാസഞ്ചർ ഡിവിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അഹ്മദ് അൽ മുസാവ പറഞ്ഞു. ഇത്തിഹാദ് റെയിൽ, എസ്.എൻ.സി.എഫ് ഇന്‍റർനാഷണൽ എന്നിവ സംയുക്തമായാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രംഗത്തെത്തി. ഹത്രാസ് സംഭവത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വർഗീയ കലാപം ആസൂത്രണം ചെയ്തിരുന്നു. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഉൾപ്പെടെ നാലുപേരെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നതായും ഇഡി ലഖ്നൗ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഹത്രാസ് സംഭവത്തിന് ശേഷം സാമുദായിക സൗഹാർദ്ദം തകർക്കാനും വർഗീയ കലാപത്തിൽ ഏർപ്പെടാനും ശ്രമം നടന്നിരുന്നു. പോപ്പുലർ ഫ്രണ്ട് അംഗവും കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എ റൗഫ് ഷെരീഫാണ് ഗൂഡാലോചനയ്ക്ക് നേതൃത്വം നൽകിയത്. വിദേശത്ത് നിന്ന് 1.36 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഇവർക്ക് ലഭിച്ചത്. മലയാളിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷെഫീഖ് പായത്തിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഖത്തറിലെ സജീവ പോപ്പുലർ ഫ്രണ്ട് അംഗമായിരുന്നു ഷെഫീഖ് പായം. ഷെഫീഖ് വഴിയാണ് പണം റൗഫിന് അയച്ചത്. സിദ്ദീഖ് കാപ്പനും മറ്റ് നാലുപേരും ഗൂഢലക്ഷ്യങ്ങളോടെ ഹത്രസിലേക്ക് പോവുകയായിരുന്നു. സാമുദായിക സൗഹാർദ്ദം…
ഭോപ്പാല്‍ (മധ്യപ്രദേശ്): 10 വയസുകാരിയെ ക്ലാസിലെ മറ്റ് വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് യൂണിഫോം അഴിക്കാൻ നിർബന്ധിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു.മുഷിഞ്ഞ യൂണിഫോം ധരിച്ചിരുന്നതിനാൽ ആദിവാസി വിഭാഗത്തിൽപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർത്ഥിയോട് യൂണിഫോം അഴിക്കാൻ അധ്യാപകൻ ആവശ്യപ്പെടുകയായിരുന്നു. ഷാഹ്ദോൽ ജില്ലയിലെ ഗോത്രകാര്യ വകുപ്പിന്റെ കീഴിലുള്ള പ്രൈമറി സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അടിവസ്ത്രം മാത്രം ധരിച്ച്, അധ്യാപകനായ ശ്രാവൺ കുമാർ ത്രിപാഠിക്കും സഹപാഠികൾക്കും സമീപം യൂണിഫോം കഴുകി നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വസ്ത്രങ്ങൾ ഉണങ്ങുന്നതുവരെ പെൺകുട്ടിക്ക് അതേ നിലയിൽ ക്ലാസിൽ ഇരിക്കേണ്ടി വന്നതായി നാട്ടുകാർ പറഞ്ഞു. ആദിവാസികാര്യ വകുപ്പിന്‍റെയും മറ്റും വാട്സാപ്പ് ഗ്രൂപ്പുകളിൽ അധ്യാപകൻ തന്നെയാണ് സംഭവത്തിന്‍റെ ചിത്രങ്ങൾ പങ്കുവച്ചത്. ‘സ്വച്ഛ് മിത്ര’ എന്ന്‍ സ്വയം വിശേഷിപ്പിച്ചാണ് ടീച്ചർ ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നാട്ടുകാർ പ്രതിഷേധിച്ചു.
ന്യൂയോര്‍ക്ക്: യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ റഷ്യ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭയുടെ 77-ാമത് സമ്മേളനത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളുടെ പ്രാതിനിധ്യം കൂടി ഉൾപ്പെടുത്തിയാൽ രക്ഷാസമിതിയെ കൂടുതൽ ജനാധിപത്യപരമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിന് പരിഗണിക്കേണ്ട ചില രാജ്യങ്ങളായി ഇന്ത്യയും ബ്രസീലും പരിഗണിക്കപ്പെടണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി നിർദ്ദേശിച്ചു.
ഒരു ഷാരൂഖ് ഖാൻ ചിത്രം തീയേറ്ററുകളിൽ എത്തിയിട്ട് നാല് വർഷമായി. അതിനാൽ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾക്കായുള്ള ആരാധകരുടെ വലിയ കാത്തിരിപ്പ് വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ വിപണി സാധ്യതകളെ വലുതാക്കുന്നു. ഇപ്പോൾ, ആറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍റെ ‘ജവാൻ’ റിലീസിന് മുമ്പ് സമ്പാദിച്ച തുകയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ, സാറ്റലൈറ്റ് അവകാശം വില്‍പ്പനയായതായി വെളിപ്പെടുത്തിയിരിക്കുന്നു. ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് 120 കോടി രൂപയ്ക്ക് വാങ്ങിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്‍റെ അഖിലേന്ത്യാ സാറ്റലൈറ്റ് അവകാശം സീ ടിവിയുടെ ഉടമസ്ഥതയിലാണെന്നാണ് റിപ്പോർട്ടുകൾ. സാറ്റലൈറ്റ്, ഒടിടി അവകാശങ്ങൾ ഉൾപ്പെടെ 250 കോടി രൂപയുടെ ബിസിനസാണ് ചിത്രം സ്വന്തമാക്കിയത്. ‘ജവാൻ’ കൂടാതെ ഷാരൂഖ് ഖാന്റെ രണ്ട് സിനിമകൾ കൂടി പുറത്തിറങ്ങാനുണ്ട്. സിദ്ധാർത്ഥ് ആനന്ദിന്‍റെ പത്താൻ, രാജ്കുമാർ ഹിറാനിയുടെ ഡങ്കി എന്നിവയാണ് അവ. പത്താൻ ആയിരിക്കും ഇക്കൂട്ടത്തില്‍ ആദ്യമെത്തുക.
അഹമ്മദാബാദ് (ഗുജറാത്ത്): ഗുജറാത്ത് സർക്കാരിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് പശുക്കളെ ഗോശാലയുടെ ട്രസ്റ്റികൾ റോഡിൽ തുറന്നുവിട്ടു. ഗോശാലകൾക്ക് സർക്കാർ ഗ്രാന്‍റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് വിട്ടയച്ചത്. സർക്കാർ 500 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകാമെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ, സർക്കാർ ഇത് നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. 2022-2023 വർഷത്തേക്കുള്ള സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കഴിഞ്ഞ 15 ദിവസമായി ട്രസ്റ്റികൾ സമരം നടത്തുകയാണെന്ന് പ്രതിഷേധക്കാരിൽ ഒരാളായ ട്രസ്റ്റി കിഷോർ ദവെ പറഞ്ഞു. 4.5 ലക്ഷം പശുക്കൾക്ക് സംരക്ഷണം നൽകുന്ന 1,500 ഓളം ഷെൽട്ടറുകളാണ് ഗുജറാത്തിലുള്ളത്. ബനസ്കന്തയിൽ മാത്രം 170 ഷെൽട്ടറുകളിലായി 80,000 പശുക്കളുണ്ട്. പശുക്കളെ തീറ്റിപ്പോറ്റുന്നതിന് പ്രതിദിനം 60 മുതൽ 70 രൂപ വരെയാണ് ചെലവ്. കൊവിഡിന് ശേഷം സാമ്പത്തിക സഹായം നിലച്ചു. ഫണ്ട് ലഭിക്കാത്തതിനാൽ സംരക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നാണ് പറയുന്നത്. സർക്കാർ വീണ്ടും ഫണ്ട് അനുവദിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ഇവരുടെ നീക്കം.
മുംബൈ: ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പത്രസമ്മേളനം നടത്തുമെന്നും സുപ്രധാനമായ ഒരു വാർത്ത പുറത്തുവിടുമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഒടുവിൽ ആ വാർത്ത പുറത്ത് വന്നു. പുതിയ ബിസ്കറ്റാണ് ധോണി വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണി കളിക്കുന്നത് നിർത്തുമോ എന്ന ആശങ്കയിലായിരുന്ന ആരാധകർക്കും ഇത് ആശ്വാസമായി. 2014ൽ എം.എസ്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. മൂന്ന് വർഷത്തിന് ശേഷം, 2017 ൽ അദ്ദേഹം ഏകദിന, ടി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. 2020 ഓഗസ്റ്റ് 15 ന് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു.
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി അണ്ടോണയിൽ നിന്ന് കാണാതായ എട്ടുവയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. മുഹമ്മദ് അഷ്റഫിന്‍റെ മകൻ മുഹമ്മദ് അമീന്‍റെ മൃതദേഹമാണ് വീടിന് സമീപത്തെ പുഴയിൽ കണ്ടെത്തിയത്. കുഞ്ഞിനായുള്ള തിരച്ചിൽ നടക്കുന്നതിനിടെ മൃതദേഹം കണ്ടെത്തിയത് ഗ്രാമത്തെ മുഴുവൻ ദുഃഖത്തിലാക്കി. മുഹമ്മദ് അമീനെ കണ്ടെത്താമെന്ന പ്രതീക്ഷയിലായിരുന്നു നാടും നാട്ടുകാരും. കുട്ടി എവിടെയെങ്കിലും മാറി നിന്നതാവാമെന്നായിരുന്നു കുടുംബം കരുതിയത്. അതിനാൽ വീടിന് സമീപത്തെ പുഴയിൽ തിരച്ചിൽ നടത്തുമ്പോഴും പൊലീസ് മറ്റ് സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മുഹമ്മദ് അമീനെ കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ നടത്തിയ തെരച്ചിലിലാണ് മുഹമ്മദ് അമീന്‍റെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ വിവരമറിയിച്ചിരുന്നു. ഇതേതുടർന്ന് ഡോഗ് സ്ക്വാഡ് ഇവിടെയെത്തി പരിശോധന നടത്തി. ഇന്നലെ രാത്രി ഏറെ വൈകുംവരെ വീടിന് സമീപ പ്രദേശങ്ങളിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
അടുത്തിടെ വൈറലായ നടൻ ബാലയുടെ പ്രശസ്തമായ ട്രോൾ ഡയലോഗ് ഉപയോഗിച്ച് ടീസർ ഒരുക്കി ‘വെടിക്കെട്ട്’അണിയറപ്രവർത്തകർ. വൈറലായ ട്രോൾ ഡയലോഗിൽ പരാമർശിച്ച അതേ താരങ്ങളാണ് വെടിക്കെട്ടിന്‍റെ ടീസർ പുറത്തിറക്കിയിരിക്കുന്നത്. ബാല, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കിയത്. ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. ഇരുവരും തന്നെയാണ് ചിത്രത്തിലെ നായകന്മാർ. ബിബിനും വിഷ്ണുവും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നവാഗതയായ ഐശ്വര്യ അനിൽകുമാറാണ് നായിക. ചിത്രത്തിന്‍റെ ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബാദുഷ സിനിമാസ്, പെൻ ആൻഡ് പേപ്പർ എന്നിവരുടെ ബാനറിൽ എൻ എം ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബർ 28ന് തിയേറ്ററുകളിൽ വെടിക്കെട്ട് റിലീസ് ചെയ്യും.
