- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
- പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു.
- കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന് പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
- റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്
- പ്രവാസികളുടെ ബിരുദം പരിശോധിക്കാന്‍ കമ്മിറ്റി: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- എസ്ഐആര്‍: ബിജെപി മുന്നേറിയ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ കുറഞ്ഞു, തൃശൂരും പാലക്കാടും വന്‍ വ്യത്യാസം
- ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്നിന്നുള്ള സ്ലിപ്പ് റോഡിലെ ഒരു വരി വ്യാഴാഴ്ച മുതല്‍ അടച്ചിടും
Author: News Desk
കണ്ണൂര്‍: പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. കണ്ണൂർ ടൗൺ എസ്.ഐയുടെ നേതൃത്വത്തില്‍ കണ്ണൂർ താണയ്ക്കടുത്തുള്ള ഹൈപ്പർമാർക്കറ്റിലാണ് പരിശോധന നടത്തിയത്. പോപ്പുലർ ഫ്രണ്ടുമായി കമ്പനിയുടെ ചില പങ്കാളികൾക്ക് ബന്ധമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം. കണ്ണൂരിലെ മറ്റ് ചില സ്ഥാപനങ്ങളിലും റെയ്ഡ് നടത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ് എന്നാണ് ലഭ്യമായ വിവരം. രത്നകുമാറിന്‍റെ നിർദേശ പ്രകാരമാണ് കണ്ണൂർ എസിപി റെയ്ഡ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കണ്ണൂരിൽ വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. കണ്ണൂരിലെ പോപ്പുലർ ഫ്രണ്ടിന്‍റെ സംഘടനാ ശേഷി വളരെ വിപുലമാണെന്നതിന്‍റെ സൂചനയായിരുന്നു ഇത്. ഇതേതുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും അവരുടെ സ്ഥാപനങ്ങളെയും കണ്ടെത്തി പരിശോധിച്ചു.
സൈറണ്‍ മുഴങ്ങുമ്പോള്‍ ഫോണ്‍ മാറ്റിവയ്ക്കണം;വ്യത്യസ്ത നിയമവുമായി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം
മഹാരാഷ്ട്ര: സ്മാർട്ട്ഫോണുകളുടെ വരവോടെ, പ്രായ- ലിംഗഭേദമന്യേ എല്ലാവരും ഇന്‍റർനെറ്റ് ലോകത്ത് കൂടുതൽ സജീവമായി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, യൂട്യൂബ്, മറ്റ് വീഡിയോ- മൂവി-സീരീസ് പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിച്ച് ആളുകൾ ഇന്‍റർനെറ്റ് ലോകത്ത് തന്നെ ദിവസത്തിന്‍റെ വലിയൊരു പങ്കും ജനം ചെലവിടാൻ തുടങ്ങി. ഇത് ക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. മണിക്കൂറുകളോളം ഫോണിൽ ചെലവഴിക്കുന്നത് ശരീരത്തെ മാത്രമല്ല മനസ്സിനെയും ദോഷകരമായി ബാധിക്കും. എന്നാൽ പലപ്പോഴും ഫോൺ ആസക്തിയുള്ള ആളുകൾക്ക് അതിൽ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയില്ല എന്നതാണ് സത്യം. ദിവസത്തില്‍ ഏതാനും മണിക്കൂറുകള്‍ ഫോണ്‍ മാറ്റിവച്ചുകൊണ്ട് തന്നെ ചിലവിടാൻ സാധിക്കണം. ഇത്തരത്തില്‍ ഫോണ്‍ അഡിക്ഷൻ ഒഴിവാക്കാൻ വേണ്ടി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം കണ്ടെത്തിയിരിക്കുന്ന വ്യത്യസ്തമായൊരു മാര്‍ഗം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ മോഹിത്യാഞ്ചെ വഡ്ഗാവോൻ എന്ന ഗ്രാമത്തിലാണ് ഗ്രാമമുഖ്യന്‍റെ നേതൃത്വത്തില്‍ വ്യത്യസ്തമായ നിയമം നടപ്പിലാക്കിയിരിക്കുന്നത്. നിര്‍ബന്ധമായും ദിവസത്തിലെ ഒന്നര മണിക്കൂര്‍ ഫോൺ മാറ്റിവയ്ക്കുകയെന്നതാണ് ഇവര്‍ നടപ്പിലാക്കിയിരിക്കുന്ന നിയമം. ഇത് നടപ്പിലാക്കുന്നത് എങ്ങനെയെന്നാൽ…
കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച വിശദാംശങ്ങൾ കെ-റെയിൽ കോർപ്പറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. അലൈൻമെന്‍റ് ആവശ്യമുള്ള സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി തുടങ്ങിയ വിശദാംശങ്ങൾ കൈമാറിയിട്ടില്ല. വിശദീകരണം ആവശ്യപ്പെട്ട് കെ റെയിലിന് നിരവധി കത്തുകൾ അയച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. സർക്കാരും കെ-റെയിൽ കോർപ്പറേഷനും സിൽവർ ലൈനിൽ നിന്ന് പിന്നോട്ട് പോകുന്നുവെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇത് ബലപ്പെടുത്തുന്ന വിവരങ്ങളാണ് റെയിൽവേ ഇപ്പോൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ റെയിൽവേ മന്ത്രാലയം ഇതുവരെ അംഗീകരിച്ചിട്ടില്ല. പദ്ധതിയെക്കുറിച്ച് ചില സംശയങ്ങളുണ്ടെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഇതിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു. ആ ഘട്ടത്തിലാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് മറുപടി നൽകിയത്.
തിരുവനന്തപുരം: റോഡ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചില ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായും നിറവേറ്റുന്നില്ല. ഒക്ടോബർ അഞ്ചിന് ചീഫ് എഞ്ചിനീയർമാർ ഓരോ റോഡിലൂടെയും സഞ്ചരിച്ച് റിപ്പോർട്ട് സമർപ്പിക്കും. 19, 20 തീയതികളിൽ മന്ത്രി നേരിട്ട് റോഡുകൾ വിലയിരുത്തും. ശബരിമല തീർത്ഥാടന കാലത്ത് തിരക്കേറിയ 19 റോഡുകളിലും ഓരോ ഉദ്യോഗസ്ഥനെ വീതം നിയോഗിച്ചിട്ടുണ്ട്. എരുമേലിയിലെ ശബരിമല സത്രത്തിൽ തീർത്ഥാടകർക്ക് ഓൺലൈനായി മുറികൾ ബുക്ക് ചെയ്യാം. എരുമേലിയിലും ശബരിമലയിലും വിശ്രമകേന്ദ്രങ്ങളുടെ ഉദ്ഘാടനം 19ന് നടക്കും. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഒക്ടോബർ 19ന് മുമ്പ് പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
പൂനെ: എൻഐഎ റെയ്ഡിനെ തുടർന്ന് നടന്ന അറസ്റ്റിനെതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിനിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം ഉയർത്തുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൂനെയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ഈ മുദ്രാവാക്യം ഉയർന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം ഉയർത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പൂനെയിലെ ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഘടനയ്ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡുകളിലും അറസ്റ്റുകളിലും പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ ഇരുത്തുമ്പോൾ പ്രതിഷേധക്കാർ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കാണാം. പ്രതിഷേധക്കാർ ഉയർത്തിയ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് സിറ്റി പോലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ…
ഹരിയാന: രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും അവർക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു .കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും ബിജെപിയെ നേരിടാൻ ഒന്നിക്കണമെന്നും നിതീഷ് കുമാർ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നതോടെ 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാകുമെന്നും നിതീഷ് കുമാർ പറഞ്ഞു.
ജയ്പുര്‍: ഇന്ന് വൈകിട്ട് ഏഴ് മണിക്ക് കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷി യോഗത്തിന് മുന്നോടിയായി അശോക് ഗെഹ്ലോട്ടിന്‍റെ അനുയായികൾ രാജസ്ഥാനില്‍ യോഗം ചേർന്നു. 4 മന്ത്രിമാർ ഉൾപ്പെടെ ഒമ്പത് എംഎൽഎമാരാണ് യോഗത്തിൽ പങ്കെടുത്തത്. എം.എൽ.എയും ഗെഹ്ലോട്ടിന്‍റെ അടുത്ത അനുയായിയുമായ ശാന്തി ധരി വാളിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാൽ പകരക്കാരനെ കണ്ടെത്താൻ കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷി (സിഎൽപി) യോഗം ചേരുന്നുണ്ട്. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെങ്കിലും ഇത് തടയാനുള്ള ശ്രമങ്ങളാണ് ഗെഹ്ലോട്ട് ക്യാമ്പ് അവസാനമായി നടത്തുന്നത്. ഭൂരിപക്ഷം എം.എൽ.എ.മാരുടെയും പിന്തുണ തനിക്കുള്ളതിനാൽ സ്ഥാനമൊഴിയുകയാണെങ്കിൽ താൻ നിർദ്ദേശിക്കുന്ന വ്യക്തിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഗെഹ്ലോട്ടിന്‍റെ നിലപാട്. അജണ്ട പരസ്യമാക്കിയിട്ടില്ലെങ്കിലും ഇക്കാര്യം ചർച്ച ചെയ്യാൻ ഗെഹ്ലോട്ട് അനുകൂലികളുടെ യോഗം ചേരാൻ സാധ്യതയുണ്ടെന്നാണ് വിവരം. വൈകിട്ട് ഏഴ് മണിക്ക് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ സംസ്ഥാന ചുമതലയുള്ള അജയ് മാക്കനൊപ്പം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ നിരീക്ഷകനായി കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ…
കോഴിക്കോട്: കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന അശോക് ഗെഹ്ലോട്ടും ശശി തരൂരും വരും ദിവസങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാജസ്ഥാൻ മുഖ്യമന്ത്രി ഗെഹ്ലോട്ട് സെപ്റ്റംബർ 27 നും തരൂർ സെപ്റ്റംബർ 30 നും നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും. സെപ്റ്റംബർ 26 വരെ ശുഭ കാര്യങ്ങൾക്ക് നല്ലതല്ല എന്നതാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വൈകാനുള്ള പ്രധാന കാരണം.കോണ്‍ഗ്രസ്സ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിക്ക് മുമ്പാകെയാണ് ഗെഹ്ലോട്ടും തരൂരും നാമനിർദേശ പത്രിക സമർപ്പിക്കുക. സെപ്റ്റംബർ 27 ചൊവ്വാഴ്ച ഗെഹ്ലോട്ടിന്‍റെ നാമനിർദേശ പത്രികാ സമർപ്പണത്തെ വലിയ പരിപാടിയാക്കാനാണ് കോണ്‍ഗ്രസ്സിന്‍റെ ഔദ്യോഗിക വിഭാഗത്തിന്‍റെ ആലോചന. രാജസ്ഥാനു പുറമെ ഛത്തീസ്ഗഡിലും നിലവിൽ കോണ്ഗ്രസിന് മുഖ്യമന്ത്രിയുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, മുതിർന്ന കോൺഗ്രസ് നേതാക്കളായ പി ചിദംബരം, ദിഗ്വിജയ് സിംഗ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടാകും. അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗിക സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്‍റെ പിന്തുണ ഗെഹ്ലോട്ടിന് ഉണ്ടാകുമെന്നാണ്…
ലോകം ഇന്ത്യയെ കാണുന്നത് ബഹിരാകാശ മേഖലയിലെ പ്രചോദനാത്മകമായ ഇടമായാണ്:ഐഎസ്ആര്‍ഒ ചെയര്മാന്
കഴിഞ്ഞ 60 വർഷക്കാലമായി ബഹിരാകാശ രംഗത്ത് രാജ്യം കൈവരിച്ച ഓരോ നേട്ടങ്ങളും പ്രചോദനാത്മകമായിട്ടാണ് ലോകം കാണുന്നതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷൻ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. സ്റ്റാർട്ടപ്പുകളെ കൊണ്ടുവരികയും ബഹിരാകാശ സാങ്കേതികവിദ്യയിൽ അവരെ ഇൻകുബേറ്റ് ചെയ്യുകയും റോക്കറ്റുകളും ഉപഗ്രഹങ്ങളും വികസിപ്പിക്കുന്നതിന് മികച്ച ആപ്ലിക്കേഷനുകൾ കൊണ്ടുവരികയും ചെയ്യുന്നതിലൂടെ ഈ മേഖലയിൽ വലിയ പരിവർത്തനത്തിന് താൻ സാക്ഷ്യം വഹിക്കുകയാണെന്ന് സോമനാഥ് പറഞ്ഞു. “ലോകം മുഴുവൻ ഇന്ത്യയെ ഒരു പ്രചോദനാത്മക സ്ഥലമായി കാണുന്നു, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ, പ്രത്യേകിച്ച് ബഹിരാകാശ മേഖലയിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണുന്നത് അതിശയകരമാണ്,” കട്ടൻകുളത്തൂരിലെ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ 18-ാമത് ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകyayirunnu അദ്ദേഹം.
ചട്ടമ്പി സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ അവതാരികയെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി. അധിക്ഷേപകരമായ വാക്കുകളാണ് താൻ ഉപയോഗിച്ചതെന്നും എന്നാൽ ഒരു സ്ത്രീയെ അപമാനിക്കണമെന്നോ ആരെയെങ്കിലും വ്യക്തിപരമായി ആക്രമിക്കണമെന്നോ കരുതിയല്ല ഒന്നും ചെയ്തതെന്നും താരം പറഞ്ഞു. സംഭവത്തിൽ താനല്ലാതെ മറ്റാരും കുറ്റക്കാരനല്ലെന്നും താരം കൂട്ടിച്ചേർത്തു. “ഞാൻ ഒരു ദിവസം 10-12 അഭിമുഖങ്ങൾ നടത്താറുണ്ടായിരുന്നു. അതിന്‍റെ സമ്മർദ്ദം എനിക്കുണ്ടായിരുന്നു. ചട്ടമ്പി എന്നെ സംബന്ധിച്ചിടത്തോളം വളരെ വ്യക്തിപരമായ സിനിമയാണ്. ഇത്രയും കാലം സിനിമയിൽ നിന്നിട്ട് എനിക്ക് ലഭിക്കുന്ന ഒരു മുഴുനീള വേഷമാണിത്. മൂന്നോ നാലോ ഇന്‍റർവ്യൂ കഴിഞ്ഞ് അടുത്ത ഇന്‍റർവ്യൂവിന് പോയപ്പോൾ ഞാൻ മോശമായി സംസാരിച്ചു. അതൊരു നല്ല കാര്യമല്ല, ഞാൻ അതിനെ ന്യായീകരിക്കുന്നില്ല. അത് സംഭവിച്ചുപ്പോയി. ഒരു സ്ത്രീയെ അപമാനിക്കുന്നതിനെക്കുറിച്ചോ ആരെയെങ്കിലും വ്യക്തിപരമായി ആക്രമിക്കുന്നതിനെക്കുറിച്ചോ ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല” ശ്രീനാഥ് പറഞ്ഞു
