- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
- പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു.
- കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന് പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
- റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്
- പ്രവാസികളുടെ ബിരുദം പരിശോധിക്കാന്‍ കമ്മിറ്റി: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- എസ്ഐആര്‍: ബിജെപി മുന്നേറിയ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ കുറഞ്ഞു, തൃശൂരും പാലക്കാടും വന്‍ വ്യത്യാസം
- ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്നിന്നുള്ള സ്ലിപ്പ് റോഡിലെ ഒരു വരി വ്യാഴാഴ്ച മുതല്‍ അടച്ചിടും
Author: News Desk
കൊച്ചി: കഴിഞ്ഞ വർഷത്തെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ കൊച്ചി മൂന്നാം സ്ഥാനത്ത്. കൊച്ചിയിൽ മയക്കുമരുന്ന് കേസുകളുടെ നിരക്ക് ഒരു ലക്ഷത്തിൽ 43 ആണ്. ഇൻഡോർ (65.3), ബെംഗളൂരു (53.5) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. രാജ്യത്തെ 19 നഗരങ്ങളിലെ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയാണ് എൻസിആർബി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ആകെ മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് കൊച്ചി. 2021ൽ 910 കേസുകൾ രജിസ്റ്റർ ചെയ്തു. മുംബൈ (7089), ബെംഗളൂരു (4555), ഇൻഡോർ (1414) എന്നീ നഗരങ്ങളാണു കൊച്ചിക്കു മുന്നിലുള്ളത്. കൂടിയ ജനസംഖ്യയുള്ള മറ്റു നഗരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കൊച്ചിയിൽ ലഹരി ഉപയോഗം കൂടുന്നുവെന്നതിന്റെ സൂചനയാണു ലഹരി കേസുകളിലെ ഉയർന്ന നിരക്ക്. എന്നാൽ 2019നെ അപേക്ഷിച്ചു ലഹരി കേസുകളുടെ നിരക്ക് 2021ൽ കുറഞ്ഞു. 2019ൽ 2205 ലഹരി കേസുകളാണു കൊച്ചി നഗരത്തിൽ റജിസ്റ്റർ ചെയ്തത്. നിരക്ക്– 104.1. അന്നു രാജ്യത്തു കൊച്ചിയിലായിരുന്നു ഉയർന്ന ലഹരി കേസ് നിരക്ക്.
സ്വതന്ത്ര സോഫ്റ്റ്‌വെയർ അല്ലാതെ പൊതുവിദ്യാലയങ്ങളിൽ ഉപയോഗിച്ചാൽ കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഒഴികെയുള്ള ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുജനങ്ങൾക്കും സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൈറ്റും ഡി.എ.കെ.എഫും ചേർന്ന് കൈറ്റ് വിക്ടേഴ്സ് വഴി സംഘടിപ്പിച്ച സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടു പതിറ്റാണ്ടായി നടന്നു വരുന്ന കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസം മാതൃകയാകുന്നത് പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായതുകൊണ്ട് കൂടിയാണെന്നും തത്ഫലമായി 3000 കോടി രൂപ ലാഭിക്കാനായതും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം പോലെ തന്നെ പ്രധാനമാണ് ഇന്‍റർനെറ്റ് ഭരണവുമായി ബന്ധപ്പെട്ട സങ്കീർണമായ വിഷയങ്ങളെന്നും ഇതിന് സാമുദായിക പങ്കാളിത്തം ആവശ്യമാണെന്നും അമർനാഥ് രാജ മെമ്മോറിയൽ പ്രഭാഷണം നടത്തിയ ഐകാൻ ഉപദേശക സമിതി അംഗം സതീഷ് ബാബു പറഞ്ഞു. കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് പദ്ധതി വിശദീകരിച്ചു. തുടർന്ന് സംസ്ഥാനത്തെ 14…
കൊച്ചി: ജില്ലാ കോടതികളിലെയും കീഴ്‌ക്കോടതികളിലെയും സര്‍ക്കാര്‍ അഭിഭാഷകര്‍ അവരുടെ വാഹനങ്ങളില്‍ വെച്ചിരിക്കുന്ന ഔദ്യോഗികപദവി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നൽകി സര്‍ക്കാര്‍. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1989ലെ കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സിലെ ചട്ടം 92 എയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതിന് വിരുദ്ധമായിട്ടാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ സ്വകാര്യ വാഹനങ്ങളില്‍ ഒദ്യോഗികപദവി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ വെക്കുന്നതെന്നാണ് അഡീഷണല്‍ നിയമ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. വടമണ്‍ പനയഞ്ചേരി സ്വദേശി പ്രമോദ് നിയമമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
കോഴിക്കോട്: ബൈക്ക് ഓടിക്കുന്നവർ ഉറങ്ങിപ്പോകാതെയിരിക്കാൻ ആന്റി സ്ലീപ്പിങ് ഹെൽമെറ്റ് സാങ്കേതികവിദ്യയുമായി കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച്. എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ. തുടർച്ചയായി രണ്ടോ മൂന്നോ സെക്കൻഡ് കണ്ണടഞ്ഞാൽ ഹെൽമെറ്റ് ശബ്ദമുണ്ടാക്കുകയും വൈബ്രേറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം വിദ്യാർഥികളായ എ.എം. ഷാഹിൽ, പി.പി. ആദർശ്, റിനോഷ, ടി.വി. ജിജു, പി.വി. യദുപ്രിയ എന്നിവരാണ് പ്രോജക്ട് തയ്യാറാക്കിയത്. വ്യവസായ വാണിജ്യ വകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സംഘടിപ്പിച്ച യുവ 21 പ്രദർശനത്തിൽ പ്രോജക്ട് അവതരിപ്പിച്ചിരുന്നു.
കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും മാധ്യമപ്രവർത്തക പരാതിയിൽ പറയുന്നു. 22നാണ് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് വരണമെന്ന് ആവശ്യപ്പെട്ട് മരട് പൊലീസ് നോട്ടീസ് നൽകുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമപ്രവർത്തകയുടെ പരാതി. ഇന്ന് പ്രാഥമിക മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഒരു ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണ്ണായകമായേക്കും. എന്നാൽ താൻ മാധ്യമപ്രവർത്തകയെ അപമാനിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. “എന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍…
കോതമംഗലം: വൈദ്യുതി ബിൽ കുടിശ്ശികയെ മൂലം കോട്ടപ്പടിയിൽ പഞ്ചായത്തംഗത്തിന്‍റെ വീട്ടിലെ ഫ്യൂസ് മുന്നറിയിപ്പില്ലാതെ ഊരിയതിനെ തുടർന്ന് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന നെബുലൈസർ പ്രവർത്തിക്കാതായതിനാൽ രോഗിയായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ഇബി അധികൃതരാണ് മൂന്നാം വാർഡ് അംഗം വടക്കുംഭാഗം സന്തോഷ് അയ്യപ്പന്‍റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. നെബുലൈസർ പ്രവർത്തനരഹിതമായതിനെ തുടർന്ന് ശ്വാസതടസ്സവും ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ട സന്തോഷിന്‍റെ അമ്മ കാളിക്കുട്ടിയെ കോതമംഗലം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അസുഖമുള്ള അമ്മയും രണ്ട് മക്കളും മാത്രം വീട്ടിലുള്ളപ്പോൾ അവരോട് പോലും കാര്യം അറിയിക്കാതെയും ഉപഭോക്താവിനെ വിവരമറിയിക്കാതെയുമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് സന്തോഷ് പറഞ്ഞു.
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നും സി.സി. ടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുമാണ് തീരുമാനം. ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് 281 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കേസുകളും അറസ്റ്റുകളും ഉണ്ടാകും. പൊതുമുതൽ നഷ്ടവും കെ.എസ്.ആർ.ടി.സിക്കും പൊതുമരാമത്ത് വകുപ്പിനുമുണ്ടായ നഷ്ടവും വിലയിരുത്തി കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ ദിവസം നടന്ന അക്രമം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വിഷയം വിശദമായ പരിശോധനയിലാണ്.
കൊച്ചി: ചലച്ചിത്ര സംവിധായകൻ രാമൻ അശോക് കുമാർ (60) അന്തരിച്ചു. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു ഐടി സംരംഭകൻ കൂടിയായ അദ്ദേഹം ചലച്ചിത്രരംഗത്ത് അശോകൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. സിംഗപ്പൂരിൽ നിന്നെത്തിയ ഇയാൾ ഇവിടെ ചികിത്സയിലായിരുന്നു. വർക്കല സ്വദേശിയാണ്. അശോകന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ വർണം, ആചാര്യൻ എന്നിവയാണ്. അശോകൻ–താഹ കൂട്ടുകെട്ടിൽ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകളും പുറത്തിറങ്ങി. ശശികുമാറിനൊപ്പം നൂറിലധികം സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. വിവാഹത്തിനുശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം പ്രവർത്തനകേന്ദ്രം മാറ്റിയ അശോകൻ, അവിടെ സ്ഥിരതാമസമാക്കി ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അതിനിടെ, കാണാപ്പുറങ്ങൾ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വർഷത്തെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.
തിരുവനന്തപുരം: എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കണോ വേണ്ടയോയെന്നതില്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുക്കാത്തതിനാല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കയില്‍. നാലുമാസംമുമ്പ് പാഠഭാഗങ്ങളില്‍ ശുപാര്‍ശ തയ്യാറാക്കി എസ്.സി.ഇ.ആര്‍.ടി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇനിയും നടപടിയായിട്ടില്ല. മുഗൾ ഭരണത്തെയും ഗുജറാത്ത് കലാപത്തെയും ചരിത്രപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സി.പി.എം രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടും കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കാൻ ഭരണപരമായ തീരുമാനമൊന്നും എടുത്തില്ല. അതേസമയം, രാഷ്ട്രീയ പ്രശ്നങ്ങളില്ലാത്ത സയൻസ് വിഷയങ്ങളിൽ ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇത് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് പഠന ഭാരം കൂട്ടും. ഹയർ സെക്കൻഡറിയിൽ 38 വിഷയങ്ങളാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ് എന്നിവ എന്‍.സി.ഇ.ആര്‍.ടി സിലബസിൽ ഉൾപ്പെടുന്നു. ഇതിൽ 30 ശതമാനം പാഠങ്ങളും ഡിസംബറിൽ എൻ.സി.ഇ.ആർ.ടി ഒഴിവാക്കി. എന്നാൽ കേരളത്തിൽ ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഹൈദരാബാദ്: ഇത് വെറുമൊരു പ്രതിഭയല്ല, ഒരു പ്രതിഭാസമാണ്! ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്ററാണ് താനെന്ന് തെളിയിച്ച് സൂര്യകുമാർ യാദവ് ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ ബാറ്റിങ് വിരുന്ന് ഒരുക്കി. വൈവിധ്യമാർന്ന ഷോട്ടുകൾ കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി. മൂന്നാമനായി ഇറങ്ങിയ വിരാട് കോലിക്കൊപ്പം സിക്‌സര്‍മഴ പൊഴിച്ച സൂര്യയെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്‍. റാങ്കിംഗിൽ മൂന്നാം സ്ഥാനത്താണെങ്കിലും നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാനാണ് സൂര്യകുമാർ. സൂര്യയുടെ ഷോട്ടുകൾക്ക് പേരിടാൻ ഐസിസി പോലും പാടുപെടുകയാണെന്ന് ഒരു ആരാധകൻ ട്വീറ്റ് ചെയ്തു. സൂര്യകുമാറിന്‍റെ വ്യക്തിപരമായ നേട്ടങ്ങൾക്കായി കളിക്കാത്തതിനെയും ആരാധകർ അഭിനന്ദിച്ചു. സൂര്യകുമാർ 36 പന്തിൽ അഞ്ചു ബൗണ്ടറികളുടെയും ഒരു സിക്സറിന്‍റെയും അകമ്പടിയോടെ 69 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ കോലിയും സൂര്യയും ചേർന്ന് 104 റൺസ് കൂട്ടിച്ചേർത്തു. 13-ാം ഓവറിൽ ആദം സാംപയെ സിക്സർ പറത്തിയാണ് സൂര്യകുമാർ വെറും 29 പന്തിൽ അർധസെഞ്ചുറി തികച്ചത്. അര്‍ധസെഞ്ചുറിക്ക് തൊട്ടുപിന്നാലെയുള്ള പന്തും സ്കൈ ഗാലറിയിലെത്തിച്ചു.
