- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
Author: News Desk
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് വരിക്കാരുടെ നിക്ഷേപത്തിന് പലിശ നഷ്ടം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സോഫ്ട്വെയർ നവീകരണം നടക്കുന്നതിനാലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ വൈകുന്നതെന്നാണ് ധനമന്ത്രാലയത്തിന്‍റെ വിശദീകരണം. ഇപിഎഫ് സ്കീം വിട്ട് അക്കൗണ്ട് സെറ്റിൽ ചെയ്ത് നിക്ഷേപം പിൻവലിക്കുന്നവർക്ക് പലിശ സഹിതം തുക നൽകുമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ കണക്കാക്കി അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നുണ്ട്. എന്നാൽ സോഫ്ട്വെയർ അപ്ഗ്രഡേഷൻ കാരണം, ബാങ്ക് സ്റ്റേറ്റ്മെന്റുകളിൽ ഇത് കണ്ടെന്നു വരില്ല. മാർച്ച് 31ന് അവസാനിച്ച 2021-22 സാമ്പത്തിക വർഷത്തിൽ 8.1 ശതമാനം പലിശ നിരക്കിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. പ്രതിവർഷം 2.50 ലക്ഷം രൂപയിൽ കൂടുതൽ പിഎഫിൽ അടയ്ക്കുന്നവർക്ക് 2021 ഏപ്രിൽ മുതൽ പലിശ തുകയ്ക്ക് നികുതി ഈടാക്കി തുടങ്ങും.
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണച്ച് പല യുവനേതാക്കളും പരസ്യമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും മുതിർന്ന നേതാക്കളിൽ ഭൂരിഭാഗവും പരസ്യമായി രംഗത്ത് വന്നിട്ടില്ല. ഇതിനിടെ ശശി തരൂരിനെ പിന്തുണച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ സെയ്ഫുദ്ദീൻ സോസ് പരസ്യമായി രംഗത്തെത്തി. ശശി തരൂർ ഈ പദവിക്ക് യോഗ്യനാണെന്നാണ് സെയ്ഫുദ്ദീൻ സോസിൻ്റെ പക്ഷം. ശശി തരൂർ വിദ്യാസമ്പന്നനും ലോക പരിചയമുള്ളയാളുമാണെന്നും സോസ് കൂട്ടിച്ചേർത്തു.
പട്ന: രണ്ടാഴ്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും ബീഹാർ സന്ദർശനത്തിനെത്തുന്നു. ലോക് നായക് ജയപ്രകാശ് നാരായണന്റെ ജന്മവാർഷിക ദിനമായ ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ ജന്മനാടായ സാരൻ സീതാബ് ദിയാര അമിത് ഷാ സന്ദർശിക്കും. അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ജയപ്രകാശ് നാരായണന്റെ ശിഷ്യരായ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും നേതൃത്വം നൽകുന്ന മഹാസഖ്യത്തിന്റെ അഴിമതി തുറന്നുകാട്ടാനുള്ള പ്രചാരണത്തിന് അമിത് ഷാ തുടക്കമിടും. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളായ ലാലുവും നിതീഷും കോൺഗ്രസുമായി കൈകോർക്കുന്നതിന്റെ വിരോധാഭാസവും അമിത് ഷാ വിഷയമാക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. കഴിഞ്ഞ മാസാവസാനം അമിത് ഷാ ബിഹാറിലെ സീമാഞ്ചൽ പ്രദേശത്ത് രണ്ട് ദിവസം സന്ദർശനം നടത്തിയിരുന്നു. അമിത് ഷാ ന്യൂനപക്ഷ പ്രദേശങ്ങൾ സന്ദർശിച്ചത് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്ന് ആർജെഡി, ജെഡിയു നേതാക്കൾ ആരോപിച്ചു. ബീഹാറിൽ മഹാസഖ്യ സർക്കാർ രൂപീകരിച്ചതിന് ശേഷം ബിജെപി നേരിടുന്ന വെല്ലുവിളി കണക്കിലെടുത്താണ് അമിത് ഷായുടെ തുടർസന്ദർശനങ്ങൾ.
പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, തുരങ്ക നിർമ്മാണം, തീരശോഷണം എന്നിവയെ ചെറുക്കുന്ന മേഖലകളിൽ കേരളവുമായി സഹകരിക്കാൻ നോർവീജിയൻ ജിയോടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപ്പര്യം പ്രകടിപ്പിച്ചു. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭ്യർത്ഥന മാനിച്ച് വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കുമെന്ന് നോർവേ ദേശീയ ദുരന്ത നിവാരണ വിദഗ്ധൻ ഡൊമിനിക് ലെയ്ൻ ഉറപ്പ് നൽകി. ഇന്ത്യയിലെ നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുമായി എൻജിഐ സഹകരിക്കുന്നുണ്ട്. റെയിൽവേ തുരങ്കപാത നിർമ്മാണവുമായി ഇവർ സഹകരിക്കുന്നുണ്ട്. ഏഴ് കിലോമീറ്റർ ആഴത്തിൽ പാറയുടെ സ്വഭാവം മനസ്സിലാക്കുക എന്നതാണ് ലഡാക്കിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ. വയനാട്ടിലെ തുരങ്ക നിർമ്മാണത്തിന് സാങ്കേതിക ഉപദേശം സഹായകമാകുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. തീരശോഷണത്തിൻ്റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാർഗ്ഗങ്ങൾ ഇവർ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ കേരളത്തിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി എൻജിഐയുടെ പദ്ധതികൾ കേരളത്തിന് സഹായകമാകുമെന്ന് പറഞ്ഞു. പ്രളയ മാപ്പിംഗിനെക്കുറിച്ച് ആവശ്യമായ സാങ്കേതിക ഉപദേശങ്ങൾ നൽകുമെന്നും വിദഗ്ദ്ധരുടെ കേരള സന്ദർശനത്തിന്…
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി 7.30ന് കൊച്ചിയിൽ വെച്ചാണ് പോരാട്ടം. കഴിഞ്ഞ സീസണിൽ കൈവിട്ട കിരീടം നേടുകയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം. മറുവശത്ത് ഈസ്റ്റ് ബംഗാളിന് കഴിഞ്ഞ സീസണിലെ നാണക്കേട് മറക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഐഎസ്എല്ലിൽ ഒരു മത്സരം മാത്രം ജയിച്ചാണ് ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തത്. എന്നാൽ ഇത്തവണ അതാകില്ല അവസ്ഥയെന്ന് ഈസ്റ്റ് ബംഗാൾ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു. മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ കോൺസ്റ്റന്റൈൻ ഇന്നത്തെ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ‘കഴിഞ്ഞ സീസണിലോ അതിനു മുമ്പത്തെ സീസണിലോ സംഭവിച്ചത് എനിക്ക് മാറ്റാൻ കഴിയില്ല, പക്ഷേ നടക്കാൻ പോകുന്ന കാര്യങ്ങൾ എനിക്ക് മാറ്റാൻ കഴിയും. ഞങ്ങൾക്ക് തയ്യാറെടുക്കാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിച്ചിട്ടുള്ളൂ. പക്ഷേ എല്ലാവരും ഇതിനകം അങ്ങേയറ്റം കഠിനാധ്വാനം ചെയ്തു. ഞങ്ങൾ എല്ലാം കൊണ്ടും തികഞ്ഞ…
ഓം റൗത്ത് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിലെ നടൻ പ്രഭാസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കോപ്പിയടിച്ചതായി ആരോപണം. അനിമേഷൻ സ്റ്റുഡിയോയായ വാനരസേനയാണ് തങ്ങളുടെ ശിവ പോസ്റ്റർ ‘ആദിപുരുഷ്’ നിർമ്മാതാക്കൾ കോപിയടിച്ചുവെന്ന് ആരോപിച്ചത്. സോഷ്യൽ മീഡിയയിൽ രണ്ട് പോസ്റ്ററുകൾ പങ്കുവെച്ചുകൊണ്ടാണ് വാനാർ സേന ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ നിർമ്മാതാക്കൾക്ക് പോസ്റ്ററിന്‍റെ ക്രെഡിറ്റെങ്കിലും നൽകാമായിരുന്നു എന്ന പരിഹാസവും ഒപ്പമുണ്ട്. “ഞങ്ങളുടെ ശിവ പോസ്റ്ററില്‍ നിന്ന് പ്രജോതനം ഉള്‍ക്കൊണ്ടാണ് ആദിപുരുഷിന്റെ നിര്‍മ്മാതാക്കള്‍ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചെയ്തതെന്ന് തോന്നുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ടീ സീരീസ് യഥാര്‍ത്ഥ കലാകാരന്റെ പേര് പറയാത്തത് നാണക്കേടാണ്” വാനര സേന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഫസ്റ്റ് ലുക്ക് പോസ്റ്റർ കോപിയടിച്ചതാണെന്ന് ആരോപിച്ച് നിരവധി പേരാണ് ഒറിജിനൽ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. ഒറിജിനൽ ചിത്രം വരച്ച വിവേക് റാമും ചിത്രം പങ്കുവെച്ചിട്ടുണ്ട്.
തിരുവനന്തപുരം: സ്കൂളുകളിൽ നിന്നുള്ള വിനോദയാത്ര രാത്രികാലങ്ങളിൽ ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും കർശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാത്രി 9 നും രാവിലെ 6 നും ഇടയിൽ യാത്ര അനുവദനീയമല്ല. കേരള ടൂറിസം വകുപ്പ് അംഗീകരിച്ച ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠനയാത്രകൾക്ക് ഉപയോഗിക്കാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്. 2020 മാർച്ച് 2 ലെ ഉത്തരവിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് കൂടുതൽ സമഗ്രമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും ഉത്തരവാദിത്തം സ്ഥാപനങ്ങളുടെ തലവൻമാർക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പഠന യാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടതായിരിക്കണം. യാത്രയുടെ വിശദാംശങ്ങൾ പ്രധാനാധ്യാപകൻ അറിഞ്ഞിരിക്കണം. ഇക്കാര്യത്തിൽ വിദ്യാർത്ഥികൾക്ക് മുൻകൂർ അറിവും നൽകണം. അപകടകരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനം സംബന്ധിച്ച് ഗതാഗത വകുപ്പിന്‍റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
കൊച്ചി: നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടെന്ന് പരാതി. പുതിയ സിം കാർഡ് എടുക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് ടെലികോം സ്ഥാപനത്തിൽ നടിയെ പൂട്ടിയിട്ടത്. വ്യാഴാഴ്ച വൈകുന്നേരമാണ് ആലുവ മുനിസിപ്പൽ ഓഫീസിന് സമീപത്തെ ടെലികോം സ്ഥാപനത്തിൽ സിം എടുക്കാൻ നടി എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായി. ഇതേതുടർന്ന് ഒരു ടെലികോം സ്ഥാപനത്തിലെ ജീവനക്കാരനാണ് നടിയെ പൂട്ടിയിട്ടതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നടി ആലുവ പൊലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യയിൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥയുണ്ടെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവന വംശീയ വിദ്വേഷത്തിന്‍റെ കൂട് തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രചാരണം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതോ കണക്കുകളുടെ പിൻബലമുള്ളതോ അല്ല. സമീപഭാവിയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്ന നുണ വർഷങ്ങളായി സംഘപരിവാർ പ്രചരിപ്പിക്കുകയാണ്. ആർഎസ്എസ് വീണ്ടും ആ ആയുധം പൊടിതട്ടിയെടുക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ‘ടോട്ടൽ ഫെർട്ടിലിറ്റി റേറ്റുമായി’ (ടിഎഫ്ആർ) ബന്ധപ്പെടുത്തിയാണ് ജനസംഖ്യാ വളർച്ച കണക്കാക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019-21 ലെ ദേശീയ കുടുംബാരോഗ്യ സർവേയിൽ (എൻഎഫ്എച്ച്എസ് -5) നിന്നുള്ള ഡാറ്റ കാണിക്കുന്നത്, രാജ്യത്തെ മറ്റ് മതങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ 20 വർഷത്തിനിടെ മുസ്ലിം സമുദായത്തിലെ മൊത്തം പ്രത്യുൽപാദന നിരക്ക് കുറഞ്ഞുവെന്നാണ്. ഹിന്ദു, മുസ്ലീം സമുദായങ്ങളുടെ മൊത്തം പ്രത്യുത്പാദന നിരക്ക് യഥാക്രമം 1.9 ഉം 2.3 ഉം ആണെന്ന് സർവേ പറയുന്നു. വ്യത്യാസം 0.4 മാത്രമാണ്. മുസ്ലിം സമുദായത്തിലെ മൊത്തം പ്രത്യുൽപാദന നിരക്ക് 2015-16 ലെ 2.6 ൽ…
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. പുതുതലമുറയിലെ ചെറുപ്പക്കാരുടെ സൗഹൃദത്തിന്‍റെ കഥ പറയുന്ന ഒരു ആഘോഷ ചിത്രമാണിത്. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇംഗ്ലീഷ് വറികളുള്ള ഗാനം ചിട്ടപ്പെടുത്തിയതും പാടിയതും ജേക്സ് ബിജോയ് ആണ്. ജേക്സ് ബിജോയ്, ഷാ എന്നിവർ ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ വിജയത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ നിവിൻ പോളിയുടെ കഥാപാത്രത്തിന്‍റെ പേര് സ്റ്റാൻലി എന്നാണ്. ചിങ്ങം ഒന്നിനായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം. നവീൻ ഭാസ്കറാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ദുബായ്, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. നിവിൻ പോളിയെ കൂടാതെ സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ…
