- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
Author: News Desk
വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ ജീവൻ അപഹരിച്ച ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സ്കൂളുകളുടെ ഉല്ലാസയാത്രകൾ കെഎസ്ആർടിസി ബസുകളിലാക്കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഉല്ലാസയാത്രകളും സർക്കാർ ബസുകളിൽ നടത്തണം. ഇത് കൂടുതൽ ഭയാനകമായ അപകടങ്ങൾ തടയുകയും കടക്കെണിയിലായ കെഎസ്ആർടിസിക്ക് അധിക വരുമാനം ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യും,” രഞ്ജിനി കുറിച്ചു. 2018 ൽ ഉദ്ഘാടനം ചെയ്ത കെടിഡിസി ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചുവെന്നും രഞ്ജിനി ചോദിച്ചു. വളരെ കർശനമായ മോട്ടോർ വാഹന നിയമങ്ങൾ ഉള്ളപ്പോൾ സ്വകാര്യ ബസുകൾ ഫ്ലാഷ് ലൈറ്റുകൾ, സൈറണുകൾ മുതലായവ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
ദേശീയ അവാർഡ് നേടിയ ശേഷം നഞ്ചിയമ്മ ലോകപ്രശസ്ത സംഗീത ബാൻഡായ ബീറ്റിൽസിന്‍റെ ആസ്ഥാനമായ ലിവർപൂളിലെത്തി. ഒരു കലാ-സംഗീത വിരുന്നൊരുക്കാനാണ് നഞ്ചിയമ്മ ലണ്ടനിൽ എത്തിയിരിക്കുന്നത്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. ന്യൂഡൽഹിയിൽ നടന്ന അവാർഡ് ദാനച്ചടങ്ങിൽ നഞ്ചിയമ്മ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. അതിന് ശേഷമാണ് സംഗീത പരിപാടിക്കായി ലണ്ടനിലേക്ക് യാത്ര തിരിച്ചത്.
ഡെലിവറി ആരംഭിച്ച് ആറ് ദിവസത്തിനുള്ളിൽ മാരുതി ഗ്രാൻഡ് വിറ്റാരയുടെ 4769 യൂണിറ്റുകൾ വിതരണം ചെയ്തു. ഇതിന്‍റെ 18 ശതമാനവും ശക്തമായ ഹൈബ്രിഡ് മോഡലാണെന്ന് മാരുതി അവകാശപ്പെടുന്നു. ഗ്രാൻഡ് വിറ്റാരയ്ക്ക് ഇതുവരെ 60,000 ബുക്കിംഗുകൾ ലഭിച്ചു. സെപ്റ്റംബർ 26നാണ് മാരുതി പുതിയ എസ്യുവിയുടെ വില പ്രഖ്യാപിച്ചത്. മാരുതി സുസുക്കിയുടെ ചെറിയ എസ്യുവി ഗ്രാൻഡ് വിറ്റാര വിപണിയിൽ അവതരിപ്പിച്ചു. 10.45 ലക്ഷം മുതൽ 19.65 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ ഡൽഹി എക്സ് ഷോറൂം വില. മാരുതി സുസുക്കിയുടെ പ്രീമിയം ബ്രാൻഡായ നെക്സയിലൂടെ വിൽപ്പനയ്ക്കെത്തുന്ന വാഹനമാണ് വിറ്റാര. സെൽഫ് ചാർജിംഗ് ശേഷിയുള്ള ഇന്‍റലിജന്‍റ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് മാരുതിയുടെ പുതിയ മോഡലിലുള്ളത്. ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനും 21.11 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്ന 1.5 ലിറ്റർ നെക്സ്റ്റ്-ജെൻ കെ-സീരീസ് എഞ്ചിനുമാണ് ഇതിന് കരുത്തേകുന്നത്.
മൂന്നാർ: സുരക്ഷാ ഉദ്യോഗസ്ഥരോ വിവിഐപി പരിവേഷങ്ങളോ ഇല്ലാതെ ക്യൂവിൽ കാത്തുനിന്ന് ടിക്കറ്റെടുത്ത് ഒഡീഷ മന്ത്രി സാധാരണക്കാർക്കൊപ്പം ബസിൽ യാത്ര ചെയ്തു. സർക്കാർ സൗജന്യങ്ങൾ വേണമെന്ന് വാശിപിടിക്കുന്ന രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഉള്ള ഒരു രാജ്യത്ത്, ഒരു സംസ്ഥാനത്തിന്‍റെ മന്ത്രി സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് വ്യത്യസ്തനായി. ഒഡീഷ ഭക്ഷ്യ സഹകരണ ഉപഭോക്തൃ ക്ഷേമ മന്ത്രി അത്തനുസബീ സാക്ഷി നായക് കുടുംബത്തോടൊപ്പം രാജമല സന്ദർശിച്ചു. ഇന്നലെ രാവിലെ സർക്കാരിന്‍റെ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രിയും കുടുംബവും രാജമല അഞ്ചാം മൈലിലെത്തിയത്. ഔദ്യോഗിക വാഹനത്തിൽ പ്രത്യേക പാസ് എടുത്ത് സൗജന്യമായി സന്ദർശക മേഖലയിലേക്ക് കൊണ്ടുപോകാമെന്ന് ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും അത് വേണ്ടെന്ന് പറഞ്ഞ് വാഹനത്തിൽ നിന്നിറങ്ങി ടിക്കറ്റ് കൗണ്ടറിൽ എത്തി മറ്റ് വിനോദസഞ്ചാരികൾക്കൊപ്പം ക്യൂവിൽ നിന്ന് ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ടിക്കറ്റുകൾ വാങ്ങി. ഇതിന് ശേഷം പൊലീസ് ഉദ്യോസ്ഥർക്കൊപ്പം വനം വകുപ്പിന്‍റെ സഞ്ചാരികളെ കൊണ്ട് പോകുന്ന ബസിൽ കയറി സന്ദർശക സോണിലെത്തുകയായിരുന്നു. മറ്റ് സന്ദർശകർക്കൊപ്പം രാജമലയുടെ…
കണ്ണൂർ: തലശ്ശേരിയിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയ സംഭവത്തിൽ പ്രതികരണവുമായി സിഗ്മ ബസ് ഡ്രൈവർ നൗഷാദ്. വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയിട്ടില്ലെന്ന് നൗഷാദ് പറഞ്ഞു. മഴ പെയ്തപ്പോൾ വിദ്യാർത്ഥികൾ വെയിറ്റിംഗ് ഷെഡിൽ ആയിരുന്നെന്നും എല്ലാ യാത്രക്കാരെയും കയറ്റിയ ശേഷം ഒടുവിലാണ് കുട്ടികളെ കയറ്റാറുള്ളതെന്നും ഡ്രൈവർ പറഞ്ഞു. സാധാരണയായി വിദ്യാർത്ഥികൾ ബസിൽ നിന്നാണ് യാത്ര ചെയ്യുന്നത്. ബസ് ജീവനക്കാരെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നും നൗഷാദ് പറഞ്ഞു. അതേസമയം, വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയതിൽ തലശ്ശേരി ആർടിഒ സിഗ്മ ബസിന് പിഴ ചുമത്തി. തലശ്ശേരി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സിഗ്മ ബസ് രാവിലെ ഒമ്പത് മണിയോടെ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴായിരുന്നു സംഭവം. നല്ല മഴ ഉണ്ടായിട്ടും എല്ലാവരും കയറിയ ശേഷം ബസ് പുറപ്പെട്ടപ്പോഴാണ് വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിച്ചത്. അതുവരെ ബസിന്‍റെ വാതിലിനടുത്ത് മഴ നനഞ്ഞ് അവർ കയറാൻ കാത്തു നിന്നു.
കണ്ണൂര്‍: എല്ലാ യാത്രക്കാരും ബസിൽ കയറിയതിന് ശേഷം പുറപ്പെടുന്നതിന് മുമ്പ് മാത്രമേ വിദ്യാർത്ഥികളെ കയറാൻ അനുവദിക്കൂ. ചിലപ്പോൾ ഓടി കയറുകയും വേണം. സീറ്റുണ്ടെങ്കിലും ഇരിക്കാൻ അനുവദിക്കില്ല. ഇത്തരത്തിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളോട് കാണിക്കുന്ന ക്രൂരതയും വിവേചനവും നിത്യസംഭവമാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നുള്ള നടപടി പേരിന് മാത്രമാണ്. ബുധനാഴ്ച തലശ്ശേരിയിൽ മഴയത്ത് ബസിൽ കയറ്റാതെ കുട്ടികളെ ബസ് ജീവനക്കാർ തടയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേതുടർന്ന് പോലീസും മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിച്ചു. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എസ്.എഫ്.ഐയുടെയും മറ്റും നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നതോടെയാണ് നടപടിയെടുക്കാൻ അധികൃതർ തീരുമാനിച്ചത്. 9500 രൂപ പിഴയീടാക്കിയ ശേഷമാണ് മോട്ടോർ വാഹന വകുപ്പ് ഇന്ന് ബസ് വിട്ടയച്ചത്. പ്രതിഷേധത്തെ തുടർന്ന് സംഭവ ദിവസം തന്നെ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. ഇത്തരമൊരു സംഭവം ആവർത്തിക്കരുതെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയ ശേഷമാണ് വാഹനം വിട്ടയച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതർ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കഴിഞ്ഞ ആറ് ദിവസമായി സമരത്തിലിരിക്കുന്ന ദയാബായിയുമായി സർക്കാർ ചർച്ച നടത്താത്തത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ആവശ്യമായ ചികിത്സ സൗകര്യം ഇല്ല. കാസർകോട് ജില്ലയിൽ മതിയായ സംവിധാനവും ഇല്ല. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാന മാർഗമാണ്. ഇച്ഛാശക്തിയുള്ള സർക്കാർ ആണെങ്കിൽ 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കും. ആരോഗ്യമന്ത്രി ഉടൻ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരം കൂടംകുളം സമരനേതാവ് ഉദയകുമാർ ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലയിൽ വിദഗ്ധ ചികിത്സാ സൗകര്യം ഒരുക്കുക, ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ദിനപരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക, എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താൻ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക, കാസർകോട് ജില്ലയുടെ പേര് എയിംസ് നിർദേശ പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആരോഗ്യ നില…
മുംബൈ: പോത്തുകളുമായി കൂട്ടിയിടിച്ച് തകർന്ന വന്ദേഭാരത് ട്രെയിനിന്‍റെ മുൻഭാഗം 24 മണിക്കൂറിനുള്ളിൽ അറ്റകുറ്റപ്പണി നടത്തി അധികൃതർ. ട്രെയിനിന്‍റെ ഡ്രൈവർ കോച്ചിന്‍റെ മുൻവശത്തെ കോൺ കവറും മൗണ്ടിംഗ് ബ്രാക്കറ്റുകളും കേടായിരുന്നു. എന്നാൽ, ട്രെയിനിന്‍റെ പ്രധാന ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നില്ല. മുംബൈ സെൻട്രലിലെ കോച്ച് കെയർ സെന്ററിലാണ് കേടുപാടുകൾ സംഭവിച്ച ഭാഗം അറ്റകുറ്റപ്പണി നടത്തിയതെന്ന് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുമിത് താക്കൂർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ അഹമ്മദാബാദിനടുത്ത് മുംബൈ-ഗാന്ധിനഗർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ മുൻഭാഗം പോത്തുകളെ ഇടിച്ച് തകർന്നത്. വ്യാഴാഴ്ച രാവിലെ 11.15 ഓടെയായിരുന്നു അപകടം. അഹമ്മദാബാദിലെ വത്വ, മണിനഗർ പ്രദേശങ്ങൾക്കിടയിലാണ് സംഭവം. അപകടത്തിന് ശേഷം പാനൽ ഇല്ലാതെയാണ് സർവീസ് പൂർത്തിയാക്കിയത്. എഫ്ആർപി (ഫൈബർ-റൈൻഫോഴ്സ്ഡ് പ്ലാസ്റ്റിക്) ഉപയോഗിച്ചാണ് മുൻവശം നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും വെസ്റ്റേൺ റെയിൽവേ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. വന്ദേഭാരത് സീരീസിന് കീഴിലുള്ള മൂന്നാമത്തെ സർവീസ് സെപ്റ്റംബർ 30ന് ഗാന്ധിനഗറിൽ…
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന്‍റെ പന്തൽ അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നിർദേശം. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എഞ്ചിനീയറിംഗ് പ്രൊജക്ടും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയാണ്.
ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഡൽഹിയിലും പഞ്ചാബിലുമായി 35 സ്ഥലങ്ങളിൽ വീണ്ടും ഇ.ഡി റെയ്ഡ്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഉന്നത ഉദ്യോഗസ്ഥരെയും പ്രതിചേർത്ത കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൻ റെയ്ഡ് നടത്തുകയാണ്. അതേസമയം, ചിലരുടെ വൃത്തികെട്ട രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉദ്യോഗസ്ഥരുടെ സമയം പാഴാക്കുന്നുവെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിമർശിച്ചു. “കഴിഞ്ഞ മൂന്ന് മാസത്തിനിടെ 500 റെയ്ഡുകളാണ് നടന്നത്. മനീഷ് സിസോദിയയ്ക്കെതിരെ തെളിവുകൾ കണ്ടെത്താൻ മുന്നൂറിലധികം സിബിഐ/ഇഡി ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിക്കുന്നു. തെറ്റൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ ഒരു തെളിവും കണ്ടെത്താനായിട്ടില്ല. വൃത്തികെട്ട രാഷ്ട്രീയത്തിനായി ഇത്രയധികം ഉദ്യോഗസ്ഥരുടെ സമയം പാഴായിപ്പോകുകയാണ്. രാജ്യം എങ്ങനെ പുരോഗമിക്കും?” കെജ്രിവാൾ ട്വീറ്റ് ചെയ്തു. മദ്യവിൽപ്പന സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന ഡൽഹി സർക്കാരിന്റെ പുതിയ നയത്തിൽ ക്രമക്കേട് നടന്നതായി 15 പേരെ പ്രതിചേർത്ത് സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ ഒന്നാം പ്രതിയാണ് സിസോദിയ. മലയാളിയായ വിജയ് നായരെ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ…
