മനാമ: ഒക്ടോബര്‍ 22 മുതല്‍ 31 വരെ ബഹ്റൈനില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ഗെയിംസിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി.
ഇതിന്റെ ഭാഗമായി സാങ്കേതിക പ്രതിനിധികളുടെ യോഗം മനാമയില്‍ നടന്നു. ഏഷ്യന്‍ ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെയും ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
42 ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള 3,500ലധികം അത്ലറ്റുകള് 31 ഉപവിഭാഗങ്ങളിലായി 24 കായിക ഇനങ്ങളില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും മിക്സഡ് ടീമുകള്‍ക്കുമായി ആകെ 253 ഇനങ്ങളുണ്ട്. ഇസ സ്പോര്‍ട്സ് സിറ്റി, ഖലീഫ സ്പോര്‍ട്സ് സിറ്റി, എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍, എന്‍ഡുറന്‍സ് വില്ലേജ്, സാമ ബേ എന്നിവയുള്‍പ്പെടെയുള്ള വേദികളില്‍ മത്സരങ്ങള്‍ നടക്കും.
ജൂണില്‍ അക്രഡിറ്റേഷന് സംവിധാനം ആരംഭിക്കുമെന്നും ജൂലൈ 31 വരെ സമര്‍പ്പിക്കാനുള്ള സമയപരിധിയുണ്ടെന്നും സംഘാടകര്‍ സ്ഥിരീകരിച്ചു. സെപ്റ്റംബറില്‍ ഡിജിറ്റല്‍ അക്രഡിറ്റേഷന് കാര്‍ഡുകള്‍ വിതരണം ചെയ്യും. ഒക്ടോബര്‍ 13ന് ഔദ്യോഗിക അക്രഡിറ്റേഷന് കേന്ദ്രം തുറക്കും.
Trending
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത

