അല്‍ഐന്‍:കഴിഞ്ഞ വര്‍ഷം അല്‍ ഐനില്‍ വെച്ച് മരണപ്പെട്ട മലപ്പുറം കോക്കൂര്‍ സ്വദേശി മുഹമ്മദ് ആഷികിന്റെ കുടുംബത്തിനെയാണ്വായ്പയുടെ പേരില്‍ ജപ്തിനടപടികൾ ബാങ്ക് ആരംഭിച്ചത്.രോഗികളായ മാതാപിതാക്കളും അഞ്ച് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നുആഷിക് , ഒടുവിൽ തെരുവിൽ ആകുമായിരുന്ന കുടുംബത്തിന് രക്ഷകനായി മാറി എംഎ യൂസഫലി. കുടുംബത്തിന്റെ ചികിത്സാ ചെലവിനായാണ് ആഷിക് മലപ്പുറം ചങ്ങരംകുളത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ വീടും സ്ഥലവും പണയം വെച്ച് 18 ലക്ഷം രൂപ വായ്പയെടുത്തത്. മരണം വരെ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തു.
ആഷികിന്റെ മരണശേഷം കുടുംബം തെരുവിലിറങ്ങേണ്ടിവരുമെന്ന ഘട്ടമായപ്പോഴാണ് നാട്ടുകാര്‍ ഇവരെ സഹായിക്കാനായി ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയത്. കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കുമായി ചര്‍ച്ച നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇതോടെയാണ് ആക്ഷന്‍ കമ്മിറ്റി ബാങ്കുമായി സംസാരിക്കാന്‍ യൂസഫലിയുടെ സഹായം തേടിയത്. എന്നാല്‍ വിവരമറിഞ്ഞ എം.എ യൂസഫലി ബാങ്കുമായി സംസാരിക്കാന്‍ നില്‍ക്കാതെ മുഴുവന്‍ പണവും അടച്ച് ബാധ്യത തീര്‍ക്കുകയായിരുന്നു. ആഷിക്കിന്റെ വീട്ടുകാരോ ആക്ഷന്‍ കമ്മറ്റിയോ ഇക്കാര്യം അറിഞ്ഞതുമില്ല.രാത്രിയില്‍ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി വിവരമറിയിച്ചപ്പോഴാണ് വായ്പാ തുക മുഴുവന്‍ എംഎ യൂസഫലി അടച്ചവിവരം മറ്റുള്ളവര്‍ അറിഞ്ഞത്. രേഖകള്‍ ബാങ്ക് ആഷികിന്റെ അമ്മയ്ക്ക് കൈമാറി. അദ്ദേഹത്തിനും മാതാപിതാക്കള്‍ക്കും വേണ്ടി എപ്പോഴും തങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയപ്പോള്‍ വേദന തോന്നിയെന്നും അവരുടെ ബുദ്ധിമുട്ട് ഒരു ദിവസത്തേക്ക് പോലും ദീര്‍ഘിപ്പിക്കരുതെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ആഷികിന്റെ പറഞ്ഞു.
പുണ്യ റമദാന് മാസത്തില്‍ ദുരിതമനുഭവിക്കുന്നവരെ കഴിയുന്ന വിധത്തില്‍ സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും യൂസഫ് അലി പറഞ്ഞു.മലയാളി ബിസിനസ് കാരിൽ സ്ഥിരം ആയി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോഴും ,ജാതി മത ഭേദമില്ലാതെ സഹജീവികളോട് ഇദ്ദേഹം കാട്ടുന്ന കാരുണ്യ പ്രവർത്തനങ്ങളാണ് പ്രവാസി ഹൃദയങ്ങളിൽ യുസഫ് അലിയെ വേറിട്ട് നിർത്തുന്നത്.