റിപ്പോർട്ട് : അജു വാരിക്കാട്, അമേരിക്ക
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പ്രക്രിയ അതിൻറെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പല സംസ്ഥാനങ്ങളിലും .ഏറ്റവും അവസാനം ലഭിച്ച റിപ്പോർട്ട് പ്രകാരം, പെൻസിൽവേനിയ ജോർജിയായും തിരിച്ചു പിടിച്ചു കൊണ്ട് ബൈഡൻ മുന്നേറുകയാണ് ആണ്. ഇപ്പോൾ അവസാനം വിവരം ലഭിക്കുമ്പോൾ പെൻസിൽവാനിയയിൽ അയ്യായിരത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ബൈഡന് ലഭിച്ചിരിക്കുന്നത്. ജോർജിയാ സംസ്ഥാനത്തും ബൈഡൻ നേരിയ മുന്നേറ്റം നടത്തി. മെയിൽ ഇൻ ബാലറ്റ് എണ്ണിയപ്പോൾ ഡെമോക്രാറ്റിക് അനുകൂലമായ സാഹചര്യമാണ് ജോർജിയയിലും പെൻസിൽവാനിയയിലും കാണുന്നത്. 918 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിലവിൽ ബൈഡൻ ജോർജിയായിൽ മുന്നേറുന്നത് . അസോസിയേറ്റഡ് പ്രസ്സും ഫോക്സ് ന്യൂസും അരിസോണ സംസ്ഥാനം ബൈഡൻ വിജയിച്ചതായി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രംപ് അനുകൂലികൾ ഇപ്പോഴും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നു. ഏതാണ്ട് 90 ശതമാനം വോട്ടുകളും അരിസോണായിൽ എണ്ണി കഴിഞ്ഞപ്പോൾ, ബൈഡൻ 50.1% വോട്ടുകൾ നേടി കഴിഞ്ഞു. മാരി കോപ്പാ കൗണ്ടി മാത്രമാണ് ഇനിയും യും പ്രഖ്യാപിക്കുവാൻ ബാക്കി നിൽക്കുന്നത്. അവിടെയും വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ട്രംപിൻറെ സാധ്യതകൾ വ്യക്തമാകണമെങ്കിൽ ഇനിയുള്ള അരിസോണാ നോർത്ത് കരോളിന ജോർജിയ നേവേഡാ എന്നീ സംസ്ഥാനങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണം വിജയിക്കണം അതോടൊപ്പം പെൻസിൽവേനിയ
നേടുകയും വേണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതൊരു ബാലികേറാമലയാണ്.