മനാമ: റമദാനിൽ 558 തടവുകാർ ബഹ്റൈനിൽ ബദൽ ശിക്ഷ പദ്ധതി ഉപയോഗപ്പെടുത്തിയതായി എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് അറിയിച്ചു. നിശ്ചിതമായ നിബന്ധനകളോടെ കൂടുതൽ സ്വാതന്ത്യം ലഭിക്കുന്ന ബദൽ ശിക്ഷ തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം തടവുകാർക്ക് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും പേർ ബദൽ ശിക്ഷാ രീതി തിരഞ്ഞെടുത്തത്. ഇതോടെ ബദൽ ശിക്ഷ നിയമത്തിന്റെയും നടപടിക്രമങ്ങളുടെയും തുടക്കം മുതൽ അതിന്റെ പ്രയോജനം നേടിയ കുറ്റവാളികളുടെ ആകെ എണ്ണം 5,432 ഉയർന്നു. ബദൽ ശിക്ഷാ പദ്ധതി വിപുലപ്പെടുത്താനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശത്തിന്റെ വെളിച്ചത്തിലാണ് കൂടുതൽ പേർ ഇതുപയോഗപ്പെടുത്താൻ മുന്നോട്ടു വന്നത്.
Trending
- ട്രംപ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുക 23 ന്, മോദി പങ്കെടുക്കില്ല, പകരം ജയശങ്കർ; ഇന്ത്യയുടെ പ്രസംഗം 27 ന്, പുതിയ സമയക്രമം പുറത്ത്
- ‘ഉറപ്പായും ഞാൻ എത്തും’, ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ്; യുക്രൈൻ യുദ്ധമടക്കം ചർച്ച ചെയ്ത് ടെലിഫോൺ സംഭാഷണം
- ‘സസ്പെൻഷൻ പോരാ പിരിച്ചു വിടണം, സർക്കാർ നീക്കം അംഗീകരിക്കില്ല’; സമരം തുടരുമെന്ന് വിഡി സതീശൻ
- കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു, വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി