തിരുവനന്തപുരം: കോറോണയെത്തുടർന്ന് വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ,പൂർണ്ണമായ ഗതാഗതം ഉൾപ്പടെ എല്ലാം തന്നെ അടഞ്ഞുകിടക്കുമ്പോൾ കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ കച്ചവടം നടക്കുന്ന മേഖലയാണ് മദ്യവില്‍പ്പന. സംസ്ഥാനത്ത് വീണ്ടും മദ്യവില്‍പ്പന തുടങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ മദ്യലഹരിയില്‍ അഞ്ച് കൊലപാതകങ്ങള്‍. അതിൽ അതി ക്രൂരമ്മമായ രീതിയിൽ ചങ്ങനാശേരിയില്‍ അമ്മയെ മകന് കഴുത്തറുത്ത് കൊന്നു, മലപ്പുറത്ത് മകന് തളളിവീഴ്ത്തിയ അച്ഛന് കുഴഞ്ഞുവീണ് മരിച്ചു, മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റങ്ങൾ, പൊലീസുകാര്‍ തമ്മിൽ മദ്യപിച്ച് കയ്യാങ്കളി തുടങ്ങി റിപ്പോർട്ട് ചെയ്തതും അല്ലാത്തതുമായ നിരവധി കേസുകൾ. കോറോണക്കാലത്തു സാമൂഹിക അകലമോ, പൂർണമായ സുരക്ഷയില്ലാത്ത രീതിയിൽ മാസ്ക്കുമായി നൂറുകണക്കിന് പേര് ഒന്നിച്ചു കൂടി എത്തുന്നു….മദ്യത്തിനായി മാത്രം….ഒരു ജനതയെ നയിക്കേണ്ട ഭരണാധികാരികൾ തന്നെ ഇതിനെല്ലാം ഒത്താശ ചെയ്യുന്നു. ഇത് നമുക്ക് അത്യാവശ്യമാണോ? മദ്യം മാത്രമാണോ നമുക്ക് വേണ്ടത്….പ്രേത്യകിച്ചും ഈ കോറോണക്കാലത്തു മദ്യം നൽകിയുള്ള കൊലപാതകങ്ങൾ ആണോ വേണ്ടത് ? നാളെ കേരളത്തിൽ വ്യാപകമായി കൊറോണ പകരുന്നതിന് ഈ ആൾക്കൂട്ടങ്ങൾ കാരണമാകില്ലേ?…ഈ മദ്യ വ്യവസായത്തിൽ നിന്നും ലഭിക്കുന്ന പണം നൽകിയാൽ ഈ കുടുംബങ്ങൾക്ക് നഷ്ടങ്ങൾ നികത്താനാകുമോ? ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…എല്ലാം നല്ലതിനാകട്ടെ..പ്രേത്യേകിച്ചും ഈ കോറോണക്കാലത്തു എങ്കിലും …
Trending
- ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസില്‍ 30ഓളം കേസുകളെത്തി
- പിന്‍വലിച്ച കൊക്കകോള ഉല്‍പ്പന്നങ്ങള്‍ ബഹ്റൈന്‍ വിപണിയില്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം
- ആണുങ്ങളോട് മാധ്യമങ്ങള്‍ കരുണ കാണിക്കണം, കേസിന്റെ വേദന നടി അറിയണം: രാഹുല്‍ ഈശ്വര്‍
- എം. മെഹബൂബ് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി
- നിര്‍മ്മിതബുദ്ധി വെല്ലുവിളിയല്ല; ബിസിനസിന്റെ താക്കോലാണ് ജനങ്ങള്‍
- ഇന്ത്യയുടെ വിദ്യാഭ്യാസ രീതി ഉപജീവനത്തിന് പര്യാപ്തമല്ല: ടി പി ശ്രീനിവാസൻ
- ഐ.വൈ.സി.സി ബഹ്റൈൻ മഹാത്മ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
- പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി