കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരിൽ തീപ്പൊളളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി അനാമിക മരിച്ചു. മാർച്ച് 5 നാണ് അനാമികയേയും രണ്ടുവയസുള്ള ആരവിനേയും തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം. ഗുരുതരമായി പൊള്ളലേറ്റ കുട്ടികൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അർച്ചനയുടെ ഭർത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. പെയിൻ്റിംഗിന് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ചാണ് മക്കളെ തീകൊളുത്തിയ ശേഷം അർച്ചന ജീവനൊടുക്കിയത്.
Trending
- മൈഗ്രന്റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഭാരവാഹികള്‍
- പതിമൂന്നാമത് കര്‍ഷക വിപണിയുടെ രജിസ്ട്രേഷന് ആരംഭിച്ചു
- പതിമൂന്നാമത് കര്‍ഷക വിപണിയുടെ രജിസ്ട്രേഷന് ആരംഭിച്ചു
- സൗദി വിദേശകാര്യ മന്ത്രി ബഹ്റൈനില്‍
- ആരോഗ്യ മേഖലയിലെ ആശയവിനിമയം: സര്‍ക്കാര്‍ ആശുപത്രി വകുപ്പും ബറ്റെല്കോയും കരാര്‍ ഒപ്പുവെച്ചു
- ഇന്റർ-സ്കൂൾ കപ്പ് ജേതാക്കളായ ഇന്ത്യൻ സ്കൂൾ ക്രിക്കറ്റ് ടീമിന് അഭിനന്ദനം
- പുതുതായി ചേര്‍ത്തവര്‍ ആര്? ഒഴിവാക്കിയ 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നല്‍കണം, തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
- വിതരണവും വിൽപ്പനയും ഉപയോഗവും കേരളത്തിലും പാടില്ല, നിര്‍ദേശം നൽകി മന്ത്രി; ഒരു കഫ്സിറപ്പും മറ്റൊരു കമ്പനിയുടെ എല്ലാ മരുന്നുകളും നിരോധിച്ചു