കൊപ്പം(പാലക്കാട്): മുളയങ്കാവിലെ വാടകവീട്ടില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. മുളയങ്കാവ് താഴത്തെപുരയ്ക്കല്‍ ഷാജിയും (46) ഭാര്യ സുചിത്രയുമാണ് (37) മരിച്ചത്. മൃതദേഹങ്ങള്‍ അഴുകിയനിലയിലായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇവരുടെ മരണം പുറലോകമറിയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷാജിയെ പുറത്തുകാണാത്ത സാഹചര്യത്തില്‍, വീട്ടുടമ മുളയങ്കാവ് സ്വദേശി ഇവരെ തിരക്കിയെത്തിയതായിരുന്നു. വീട് അടച്ചിട്ട നിലയിലായിരുന്നു.തുടര്‍ന്ന്, ഇവരുടെ ബന്ധുവീടുകളില്‍ അന്വേഷിച്ചു. വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും വാടകവീട്ടിലെത്തിയത്. മുറിയുടെ ജനല്‍ തുറന്നുനോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന്, സമീപവാസികളെയും കൊപ്പം പോലീസിലും വിവരമറിയിച്ചു. വീടിന്റെ മുന്‍വശത്തെ വാതില്‍ പുറത്തുനിന്നും അടുക്കളഭാഗത്തെ വാതില്‍ അകത്തുനിന്നും പൂട്ടിയനിലയിലാണ്. കൊപ്പം എസ്.ഐ. എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം മുറിയിലും ഭര്‍ത്താവിന്റെ മൃതദേഹം അടുക്കളയില്‍ തൂങ്ങിയനിലയിലും കണ്ടെത്തിയത്. യുവതിയുടെ മൃതദേഹത്തിനുസമീപം രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇരുമൃതദേഹങ്ങള്ക്കും ദിവസങ്ങളുടെ പഴക്കമുള്ളതായാണ് സൂചന. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. ഹരിദാസ്, ഒറ്റപ്പാലം സി.ഐ. എം. സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തിയിരുന്നു. മരിച്ച ഷാജിയുടെയും സുചിത്രയുടെയും അഞ്ചാംക്ലാസില്‍ പഠിക്കുന്ന മകന് അര്ജുന് കഴിഞ്ഞ കുറച്ചുദിവസമായി ഷാജിയുടെ അമ്മ ശകുന്തളയുടെ കൂടെയാണ് താമസം. ഇവര്‍ താമസിക്കുന്ന വാടകവീടിന് സമീപത്തുതന്നെയാണ് അമ്മയുടെയും താമസം. അഞ്ചുവര്‍ഷമായി ഷാജിയും ഭാര്യയും മകനും വാടകവീട്ടിലാണ് താമസം.
Trending
- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല