കൊപ്പം(പാലക്കാട്): മുളയങ്കാവിലെ വാടകവീട്ടില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. മുളയങ്കാവ് താഴത്തെപുരയ്ക്കല്‍ ഷാജിയും (46) ഭാര്യ സുചിത്രയുമാണ് (37) മരിച്ചത്. മൃതദേഹങ്ങള്‍ അഴുകിയനിലയിലായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇവരുടെ മരണം പുറലോകമറിയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷാജിയെ പുറത്തുകാണാത്ത സാഹചര്യത്തില്‍, വീട്ടുടമ മുളയങ്കാവ് സ്വദേശി ഇവരെ തിരക്കിയെത്തിയതായിരുന്നു. വീട് അടച്ചിട്ട നിലയിലായിരുന്നു.തുടര്‍ന്ന്, ഇവരുടെ ബന്ധുവീടുകളില്‍ അന്വേഷിച്ചു. വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും വാടകവീട്ടിലെത്തിയത്. മുറിയുടെ ജനല്‍ തുറന്നുനോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന്, സമീപവാസികളെയും കൊപ്പം പോലീസിലും വിവരമറിയിച്ചു. വീടിന്റെ മുന്‍വശത്തെ വാതില്‍ പുറത്തുനിന്നും അടുക്കളഭാഗത്തെ വാതില്‍ അകത്തുനിന്നും പൂട്ടിയനിലയിലാണ്. കൊപ്പം എസ്.ഐ. എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം മുറിയിലും ഭര്‍ത്താവിന്റെ മൃതദേഹം അടുക്കളയില്‍ തൂങ്ങിയനിലയിലും കണ്ടെത്തിയത്. യുവതിയുടെ മൃതദേഹത്തിനുസമീപം രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇരുമൃതദേഹങ്ങള്ക്കും ദിവസങ്ങളുടെ പഴക്കമുള്ളതായാണ് സൂചന. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. ഹരിദാസ്, ഒറ്റപ്പാലം സി.ഐ. എം. സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തിയിരുന്നു. മരിച്ച ഷാജിയുടെയും സുചിത്രയുടെയും അഞ്ചാംക്ലാസില്‍ പഠിക്കുന്ന മകന് അര്ജുന് കഴിഞ്ഞ കുറച്ചുദിവസമായി ഷാജിയുടെ അമ്മ ശകുന്തളയുടെ കൂടെയാണ് താമസം. ഇവര്‍ താമസിക്കുന്ന വാടകവീടിന് സമീപത്തുതന്നെയാണ് അമ്മയുടെയും താമസം. അഞ്ചുവര്‍ഷമായി ഷാജിയും ഭാര്യയും മകനും വാടകവീട്ടിലാണ് താമസം.
Trending
- രണ്ടു പേരെ കൊന്നെന്ന വെളിപ്പെടുത്തലില്‍ നട്ടംതിരിഞ്ഞ് പോലീസ്
- ബഹ്റൈനില്‍ തെരുവുനായ വന്ധ്യംകരണ യജ്ഞം ഈ മാസം പുനരാരംഭിക്കും
- സതേണ്‍ ഗവര്‍ണറേറ്റില്‍ റോഡുകളും ഓവുചാലുകളും പാര്‍ക്കുകളും പുതുക്കിപ്പണിയുന്നു
- ബഹ്റൈനില്‍ സമൂഹമാധ്യമ ദുരുപയോഗ കേസുകള്‍ വര്‍ധിക്കുന്നു
- അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു; തൃശൂരും തിരുവനന്തപുരവും വേദിയാകും
- മോഹന്‍ലാലിലൂടെ രണ്ടാമതെത്തി മോളിവുഡ്; ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍
- ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്റൈൻ യാത്രയയപ്പ് നൽകി.
- 30 വർഷത്തെ കാത്തിരിപ്പ്, ഭാര്യ കൊണ്ടുവന്ന ഭാഗ്യം, പ്രവാസി മലയാളിക്കിത് സ്വപ്ന നേട്ടം