കൊച്ചി: കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ആരംഭിച്ച ചരക്ക് കപ്പൽ സർവീസ് നിർത്തിവച്ചതായി മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ലാഭമുണ്ടാക്കി കൊടുക്കാന്‍ സർക്കാരിന് കഴിയില്ലെന്നും സർവീസ് നടത്താൻ പുതിയ കമ്പനിയെ തേടുകയാണെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മലബാറിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിന് മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പദ്ധതിക്കിടെയാണ് കപ്പൽ സർവീസ് ആരംഭിച്ചത്. കഴിഞ്ഞ വർഷം ജൂൺ അവസാന വാരത്തിലാണ് എംവി ഹോപ്പ് സെവൻ അവതരിപ്പിച്ചത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം ഇൻസെന്റീവും വൈകിപ്പോയെങ്കിലും ഷിപ്പിംഗ് കമ്പനിക്ക് നൽകി. എന്നാൽ, നാല് മാസം മുമ്പ് സർവീസ് നിർത്തലാക്കി. കപ്പൽ കേരള തീരത്ത് നിന്ന് പുറപ്പെട്ടെങ്കിലും തിരിച്ചെത്തിയില്ല. അറ്റകുറ്റപ്പണികൾക്കായി പോയ കപ്പൽ ഉടൻ തിരിച്ചെത്തുമെന്നാണ് തുറമുഖ വകുപ്പ് വളരെക്കാലമായി പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ, കപ്പൽ തിരികെ വരില്ലെന്ന് തുറമുഖ മന്ത്രി തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
Trending
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.

