ഇന്ത്യൻ സ്കൂളിലെ രണ്ടു മെയിന്റനൻസ് ജീവനക്കാരെ ഒരു രാത്രികൊണ്ട് സ്വയം രാജിവച്ചു പിരിയാൻ അനുവദിച്ചതിൽ ദുരൂഹതയുണ്ടെന്നും അതിന്റെ വിശദാശംസങ്ങൾ രക്ഷിതാക്കളോട് ഭരണസമിതി വിശദിയ്ക്കരിക്കണമെന്നും ഇന്ത്യൻ സ്കൂൾ പേരെന്റ്സ് പാനൽ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേക്കാലമായി ആരോപിക്കപ്പെടുന്ന അഴിമതി കഥകൾക്ക് കൂടുതൽ സ്ഥിരീകരണമാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്. മെയിന്റനൻസ് മേഖലയിൽ മുൻ പരിചയം ഇല്ലാതിരുന്ന ആളിനെ ചെയർമാന്റെ സ്വന്തം താത്പര്യത്തിൽ നിയമിച്ചപ്പോൾ തന്നെ വിവാദമായിട്ടും പിന്നീട് കൂടുതൽ അധികാരങ്ങൾ കൊടുത്ത് തുടരാൻ അനുവദിച്ചതിനു പിന്നിൽ അഴിമതി തുടര്‍കഥയായി മാറുകയായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടുതൽ പരിശോധനകളോ, നിയമ നടപടികളോ ഇല്ലാതെ ഒരു രാത്രികൊണ്ട് പിരിഞ്ഞു പോകാൻ അനുവദിച്ചത് കൂടുതൽ സംശയം രക്ഷിതാക്കളിൽ ഉളവാക്കുന്നു. സ്കൂളിലെ അധ്യാപക അനധ്യാപക ജീവനക്കാരുടെ ഇടയിൽ ’ആക്ടിങ് ചെയർമാൻ’ എന്നറിയപ്പെട്ടിരുന്ന വ്യക്തിക്കെതിരെ നിരവധി പരാതികൾ മറ്റു ജീവനക്കാരിൽ നിന്നും ശുചീകരണ തൊഴിലാളികളുടെ പക്കൽനിന്നും ലഭിച്ചിട്ടും ചെയർമാൻ ക്ളീൻ ചിറ്റ് നൽകി തുടരാൻ അനുവദിക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിൽ യാഥാർഥ്യങ്ങൾ അറിയാൻ രക്ഷിതാക്കൾക്ക് അവകാശമുണ്ട്. ഇത്തരം ചുമതലയിൽ ഇരിക്കുന്ന ജീവനക്കാരെ പിരിച്ചു വിടുമ്പോഴോ സ്വയം പിരിഞ്ഞു പോകുമ്പോഴോ ചെയ്യേണ്ട നടപടികൾ അടുത്ത ചുമതക്കാർക്ക് കൈമാറ്റം ചെയ്യേണ്ട ഉത്തരവാദിത്വങ്ങളും രേഖകളും യഥാക്രമം കൈമാറ്റം ചെയ്തിട്ടുണ്ടോ എന്നും സംശയമാണ്. അങ്ങനെ കൈമാറ്റം ചെയ്യുമ്പോൾ നടക്കേണ്ട ജോയിന്റ് ഓഡിറ്റിങ് അഥവാ സ്ഥാപക ജംഗമ സാധനങ്ങളുടെ വിവരങ്ങൾ അടക്കം പരിശോധിച്ചിട്ടുണ്ടോ എന്നും സ്കൂൾ അധികൃതർ വ്യക്തമാക്കണം. കഴിഞ്ഞ ഭരണ സമതികൾക്കെതിരെ അഴിമതി ആരോപിച്ച് ഭരണത്തിൽ കയറിയ ഇപ്പോഴത്തെ സംഭവത്തിന്റെ ധവള പത്രം ഇറക്കുകയും കുറ്റവാളികളെ മാതൃകാപരമായി നിയമത്തിന്റെ മുൻപിൽ കൊണ്ടുവരികയും വേണം. ഇന്ത്യൻ സമൂഹത്തിന്റെ പൊതു സ്വത്തായ നമ്മുടെ പൂർവ്വ സൂരികളുടെ ആത്മാർത്ഥവും സത്യസന്ധവുമായ പ്രവർത്തനങ്ങൾ കൊണ്ട് അഭിമാനമായി മാറിയ ഇന്ത്യൻ സ്കൂളിന്റെ ഇപ്പോഴത്തെ അവസ്ഥക്കെതിരെ മറ്റു രക്ഷിതാക്കളുടെ കൂട്ടായ്മകളുമായി ആലോചിച്ച് കൂട്ടായ പ്രവർത്തങ്ങളിലൂടെ സ്കൂളിന്റെ പഴയ പ്രാതാപത്തിലേക്ക് കൊണ്ട് വരാനുള്ള ശക്തമായ ശ്രമങ്ങൾ തുടരുമെന്ന് ഐ എസ്സ് പി പി വക്താക്കൾ അറിയിച്ചു.
Trending
- റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറിലിടിച്ച് എയര്‍ ഇന്ത്യ വിമാനം; യാത്രക്കാര്‍ക്ക് പരിക്കില്ല
- തിരുവനന്തപുരം മേട്ടുക്കടയിൽ കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം; മരിച്ചത് ബ്യൂട്ടി പാര്‍ലര്‍ ഉടമ
- സ്ത്രീവിരുദ്ധ പരാമര്‍ശം: രാഷ്ട്രീയമായി ശരിയായിരുന്നില്ല, നിയമപരമായി തെറ്റല്ലെന്ന് ആർഎംപി നേതാവ് ഹരിഹരന്
- മേയർ – കെഎസ്ആർടിസി ബസ് ഡ്രൈവർ തർക്കം; ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി എടുക്കാനൊരുങ്ങി പൊലീസ്
- ഗാസയിൽ വെടിനിർത്താൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം: ശാശ്വത സമാധാനത്തിനാഹ്വാനം ചെയ്ത് അറബ് ഉച്ചകോടി
- വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം
- പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും
- കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവ്; ഡോക്ടർക്കെതിരെ കേസെടുത്തു