ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യോമപാത അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന് തള്ളി. വ്യോമപാത തുറന്നു നല്‍കില്ലെന്ന് പാകിസ്താന് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി അറിയിച്ചു. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയും പാകിസ്താന് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ പാകിസ്താന്റെ അനുമതി തേടിയിരുന്നത്. വ്യോമപാത നിക്ഷേധിച്ചതിനാൽ മോദിക്ക് ഒമാന്‍ വഴി ഒരു മണിക്കൂര്‍ അധികം സഞ്ചരിക്കേണ്ടി വരും. സെപ്റ്റംബര്‍ 21 ആണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. സെപ്റ്റംബര്‍ 27 നാണ് യുഎന്‍ സമ്മേളനം ആരംഭിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്താന് ഇന്ത്യയിലേക്കുള്ള വ്യോമപാത അടച്ചത്. തിരികെ വരുമ്പോഴും മോദിയുടെ വിമാനത്തിന് വ്യോമപാത തുറന്ന് കൊടുക്കില്ലെന്നു പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പ്രഖ്യാപിച്ചു. നേരത്തേ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഐസ്ലൻഡ്, സ്വിറ്റ്സർലൻഡ്, സ്ലോവേനിയ – എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനും പാകിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു.
Trending
- അടുത്ത മാസം ട്രയൽ റൺ, വിഴിഞ്ഞം തുറമുഖം തുറക്കുന്നു, സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് മന്ത്രി വി.ൻ.വാസവൻ
- മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ
- കോവാക്സീന് പാർശ്വഫലങ്ങളുണ്ടാകില്ല, പൂർണമായും സുരക്ഷിതം: വിവാദങ്ങൾക്കിടെ ഭാരത് ബയോടെക്ക്
- ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു ലേസർ സിഗ്നൽ; വിവരങ്ങൾ പുറത്തുവിട്ട് നാസ
- കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ
- പവിഴോത്സവം – 2024 നാടൻ പന്ത് കളി മത്സരം
- എട്ട് വയസുകാരിയുടെ മരണം; ഷിഗല്ലയെന്ന് സംശയം, ആരോഗ്യ വിഭാഗത്തിന്റെ പരിശോധന
- കെഎസ്ആർടിസി ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം