കൊച്ചി: ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ തമിഴ്നാട് സേലം സ്വദേശിനി കുമാരി ഇന്ന് പുലര്‍ച്ചെ മരിച്ചു. സംഭവത്തിന് കാരണം ഫ്ലാറ്റുടമയാണെന്ന് കുമാരിയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. ആറാം നിലയില്‍ നിന്ന് സാരിയില്‍ കെട്ടി തൂങ്ങി ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടമെന്ന് കരുതുന്നു. അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്റെ ഫ്ലാറ്റില്‍ വീട്ടുജോലി ചെയ്തിരുന്ന കുമാരി അദ്ദേഹത്തില്‍ നിന്നും 10,000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. അടിയന്തിര ആവശ്യത്തിനായി വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ വാങ്ങിയ പണം തിരികെ നല്‍കാതെ പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് കുമാരിയെ പൂട്ടിയിട്ടെന്ന് ഭര്‍ത്താവ് നല്കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇംത്യാസും ഭാര്യയും ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്.
Trending
- വയനാട് തുരങ്കപാത നിർമാണം: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി; ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീം കോടതി
- വിധിദിനമടുക്കുമ്പോള് ചങ്കിടിപ്പോടെ മുന്നണികള്‍
- ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധി: അടിയന്തര അന്താരാഷ്ട്ര നടപടി ആവശ്യമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി
- പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ
- ബഹ്റൈന്‍ രാജാവ് ബി.ഡി.എഫ്. ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
- ഇറാനിയന്‍ ആക്രമണത്തിനു ശേഷവും ബഹ്റൈനില്‍ വായുവിന്റെ ഗുണനിലവാരം സാധാരണ നിലയില്‍
- ഇറാന്റെ ആക്രമണം മൂലം ഒഴിപ്പിക്കപ്പെട്ട വീടുകളില്‍ മോഷണം; ഏഴു ബഹ്റൈനികള്‍ അറസ്റ്റില്‍
- അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു, ബോബി കുര്യൻ, ശാലിനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും; ഡിസിപി അശ്വതി ജിജി

