കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ഹെൽമെറ്റില്ലാതെ എ.ഐ ക്യാമറയിൽ കുടുങ്ങിയത് 155 തവണ. 86,500 രൂപ പിഴയടക്കാനുളള രസീതുമായി കഴിഞ്ഞ ദിവസം എം.വി.ഡി വീട്ടിൽ വന്നപ്പോഴാണ് യുവാവ് ഞെട്ടിയത്.സംസ്ഥാനത്തുതന്നെ ക്യാമറ വഴിയുള്ള ഏറ്റവും വലിയ പിഴയാണിത്. ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് പുറമെ എ.ഐ. ക്യാമറയ്ക്ക് മുൻപിൽ നിന്നും ഹായ് കാണിക്കലടക്കം പലതരം ഗോഷ്ഠി കാണിച്ച് അശ്രദ്ധമായി ഡ്രൈവിംഗ് നടത്തിയതിനും ഈയാൾക്കെതിരെ കുറ്റംചാർത്തിയിട്ടുണ്ട്. പലതവണ ഇയാളുടെ മൊബൈൽ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം അയക്കുകയും വീട്ടിലേക്ക് കത്തയക്കുകയും ചെയ്തുവെങ്കിലും യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറയുന്നു.നിയമലംഘനം ആവർത്തിച്ചുകൊണ്ടിരിക്കെ യുവാവിനെ തേടി ഒടുവിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. ബൈക്ക് വിറ്റാൽ പോലും ഈ സംഖ്യ അടയ്ക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർക്ക് മുന്നിൽ കരഞ്ഞു പറഞ്ഞ ഇയാൾ ഇന്നലെ മട്ടന്നൂർ എം.വി.ഡി എൻഫോഴ്സ്മെന്റ് ഓഫീസിലും സങ്കട ഹരജിയുമായി എത്തി. നിയമത്തിന്റെ മുൻപിൽ തങ്ങൾ നിസഹായരാണെന്നാണ് അധികൃതർ അറിയിച്ചത്. ഒരുവർഷത്തേക്ക് യുവാവിന്റെ ലൈസൻസും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Trending
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ



