പാലക്കാട്: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ രേഖകൾ ഇല്ലാത്ത ഇരപത്തിനാല് ലക്ഷത്തിലേറെ രൂപ പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പണവുമായി എറണാകുളം സ്വദേശിയായ 58 കാരൻ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ കെ നിഷാന്തും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെ കെ എസ് ആർ ടി സി ബസിൽ നിന്നാണ് എറണാകുളം പെരുമ്പാവൂർ താലൂക്കിൽ പെരുമ്പാവൂർ വില്ലേജിലെ യശ്വന്ത് യാംഗർ ആണ് കുടുങ്ങിയത്.ഇയാൾ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന ഇരുപത്തിനാല് ലക്ഷത്തി എഴുപത്തി എട്ടായിരത്തി അഞ്ഞുറു രൂപ (2478500/-) യാണ് കണ്ടെടുത്തതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. പ്രതിയെയും കണ്ടെടുത്ത പണവും തുടർ നടപടികൾക്കായി വാളയാർ പൊലീസിന് കൈമാറിയെന്നും എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ കെ നിഷാന്തിനൊപ്പം പ്രിവന്റീവ് ഓഫീസർമാരായ ഷാനവാസ് പി എം, അർജുനൻ ടി ആർ, സിവിൽ |എക്സൈസ് ഓഫീസർമാരായ നാസർ യു, വിവേക് എൻ എസ്, ശരവണൻ പി, സുനിൽ ബി എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാതെ ചികിത്സ നടത്തുന്നതിന് കടുത്ത ശിക്ഷ വരുന്നു
- ജോലിക്കിടയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിയെ നാട്ടിലെത്തിച്ചു
- എൻഡിഎ മുന്നണിക്ക് തിരിച്ചടി, പുതിയ നീക്കവുമായി വി.കെ ശശികല, അനുയായികളുമായി ചർച്ച, തമിഴ്നാട്ടിൽ പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനം
- ഇറക്കുമതി ചെയ്ത വസ്ത്രങ്ങള്‍ മോഷ്ടിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മൂന്നു വര്‍ഷം തടവ്
- റമദാനില്‍ എല്ലാ ശനിയാഴ്ചയും കര്‍ഷക വിപണി തുടരും
- പുതുക്കിപ്പണിത ഈസ അല്‍ കബീര്‍ മസ്ജിദ് ഉദ്ഘാടനം ചെയ്തു
- സ്വകാര്യസിനിമാ അവാർഡുനിശകൾക്ക് പിന്നിലെ തരികിടകൾ.
- ബഹ്റൈനില്‍ 29 വര്‍ഷത്തിനുശേഷം റമദാന് പൂര്‍ണമായി ശൈത്യകാലത്ത്



