ബംഗളുരു: ദ കേരള സ്റ്റോറി ചിത്രത്തിനെ എതിർക്കുന്നവർ ഭീകരരെ പിന്തുണയ്ക്കുന്നവരാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. ഹരിയാനയിലെ ക്ഷത്രിയ മഹാകുംഭ് പരിപാടിയിൽ വെച്ചായിരുന്നു കേന്ദ്രമന്ത്രി വിവാദ പരാമർശം നടത്തിയത്. കേരള സ്റ്റോറി വെറും സിനിമയല്ല. വലിയ ഗൂഢാലോചനയാണ് വെളിച്ചത്ത് കൊണ്ടു വരുന്നത്. എതിർക്കുന്നവർ ഐഎസിനെയും പോപ്പുലർ ഫ്രണ്ടിനെയും പിന്തുണയ്ക്കുന്നവരാണ്. പെൺകുട്ടികൾ ഭീകരതയിലേയ്ക്ക് എങ്ങനെ ആകർഷിക്കപ്പെടുന്നുവെന്ന് ചിത്രം വിവരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതേസമയം വിവാദ ചിത്രം കേരള സ്റ്റോറിയുടെ തിരക്കഥ തന്റേതാണെന്ന് അവകാശപ്പെട്ട് യുവ സംവിധായകനും ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണന്റെ മകനുമായ യദു വിജയകൃഷ്ണൻ രംഗത്തെത്തിയിരുന്നു.. കേരളത്തിൽ നിന്ന് മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിലെത്തിയ ചിത്രം റിലീസിന് മുന്നേ വിവാദമായിരുന്നു. തിരക്കഥ എഴുതിയ യദുവിന്റെ പേര് ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ ഉൾപ്പെടുത്താതെയും പ്രതിഫലം നൽകാതെയുമാണ് അണിയറ പ്രവർത്തകർ തഴഞ്ഞതെനാണ് ആക്ഷേപം.
Trending
- കോഴിക്കോട് വലിയങ്ങാടി കെട്ടിട ദുരന്തം: മരണം നാലായി; പ്രതിഷേധം ശക്തം
- വാണിജ്യ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചു
- കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള ഇറാഖിന്റെ കടന്നുകയറ്റം ബഹ്റൈന്‍ അപലപിച്ചു
- 81 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- തൊഴിലാളികളുടെ അവകാശങ്ങള്‍: എല്‍.എം.ആര്.എ. അവബോധ ശില്പശാല നടത്തി
- കടല്‍ക്കൊള്ളക്കാര്‍ ബഹ്റൈനി ബോട്ട് കൊള്ളയടിച്ചു
- പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ പരീക്ഷ
- ശബരിമല കൊടിമര നിർമ്മാണം: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്, സംഭാവന നൽകിയത് 27പേർ

