റിയാദ്: ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസിനെ ബന്ധിപ്പിക്കുന്ന നിയമം ഉടൻ നടപ്പാക്കുമെന്ന് യു.എ.ഇ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം മന്ത്രിതല സമിതി അംഗീകരിച്ചതായി വക്താവ് സാദ് അൽ ഹമ്മാദ് അറിയിച്ചു.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ആനുകൂല്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതാണ് പുതിയ തീരുമാനം. ഇൻഷുറൻസ് പരിരക്ഷയിലൂടെ ഗാർഹിക തൊഴിലാളികൾ ഒളിച്ചോടുന്നത് മൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കും. ഈ തീരുമാനം സൗദി തൊഴിൽ വിപണിയെ ശക്തിപ്പെടുത്തുക മാത്രമല്ല, മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് സൗകര്യമൊരുക്കുകയും ചെയ്യും.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മെച്ചപ്പെടും. ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ ഉദ്ദേശിക്കുന്നവർ ഔദ്യോഗിക പ്ലാറ്റ്ഫോമായ മുസാനെദിനെ സമീപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് 15,000 റിയാലിൽ കൂടാൻ പാടില്ല. റിക്രൂട്ട്മെന്റിൽ കൃത്രിമം കാണിക്കുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു.