തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ മാത്രമല്ല, ഇനി വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്നവർക്കും കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ് വേണമെന്നു കേരളം സർക്കാർ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. വിദേശത്ത് നിന്ന് വരുന്ന എല്ലാവര്ക്കും ഇതോടെ കോവിഡ് പരിശോധന നിർബന്ധമാകും. കോവിഡ് ഉള്ളവരും ഇല്ലാത്തവരും ഒരുവിമാനത്തിൽ വരുമ്പോഴുള്ള രോഗവ്യാപനം തടയാനാണ് ഇത്തരമൊരു നീക്കമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. നേരത്തെ ചാർട്ടേർഡ് വിമാനങ്ങളിൽ വരുന്നവർക്ക് മാത്രമായിരുന്നു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നത്. ഇത് പ്രവാസികൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നു. പ്രവാസികളിൽ പലരും ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ്. ഇത്തരത്തിൽ സാധാരണക്കാരായ പ്രവാസിമലയാളികൾക്ക് കോവിഡ് ടെസ്റ്റിനുള്ള ഭാരിച്ച ചെലവ് കൂടി താങ്ങാനാകുന്നതിലും അപ്പുറമാണ്. പല പ്രവാസി സംഘടനകളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
Trending
- റോക്കറ്റാക്രമണത്തിൽ 2 കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെ മണിപ്പൂർ വീണ്ടും കലാപകലുഷിതം; ഇൻ്റർനെറ്റ് നിരോധിച്ചു, കർഫ്യു ഏർപ്പെടുത്തി
- ലോകം ഒരു മഹാദുരന്തത്തിന്റെ വക്കിൽ, ട്രംപിന്റെ അവസാന ഭീഷണിയിൽ ഭീതി; ‘ഇന്ന് രാത്രി ഇറാനെ പൂർണമായി നശിപ്പിക്കും’
- ‘അമിത് ഷായെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെന്ത്?’ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെ സി വേണുഗോപാൽ
- വാഴുന്നോര്‍ ആര്?; ഇളക്കിമറിച്ച് മഹായുദ്ധത്തിന്റെ കൊട്ടിക്കലാശം; ഇനി നിശബ്ദപ്രചാരണം
- കള്ളനോട്ട് കൈവശം വെച്ചയാള്‍ക്ക് മൂന്നുവര്‍ഷം തടവ്
- മയക്കുമരുന്ന് കടത്ത്: രണ്ടു വിദേശികള്‍ക്ക് 15 വര്‍ഷം വീതം തടവ്
- ആരവമടങ്ങുന്നു; ഇനി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടം
- പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ; ഇനി കൊട്ടിക്കലാശത്തിന്റെ ആരവത്തിലേക്ക്, പ്രവര്‍ത്തകര്‍ ആവേശക്കൊടുമുടിയിൽ, റോഡ് ഷോകളുമായി സ്ഥാനാര്‍ത്ഥികള്‍

