തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ മാത്രമല്ല, ഇനി വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്നവർക്കും കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ് വേണമെന്നു കേരളം സർക്കാർ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. വിദേശത്ത് നിന്ന് വരുന്ന എല്ലാവര്ക്കും ഇതോടെ കോവിഡ് പരിശോധന നിർബന്ധമാകും. കോവിഡ് ഉള്ളവരും ഇല്ലാത്തവരും ഒരുവിമാനത്തിൽ വരുമ്പോഴുള്ള രോഗവ്യാപനം തടയാനാണ് ഇത്തരമൊരു നീക്കമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. നേരത്തെ ചാർട്ടേർഡ് വിമാനങ്ങളിൽ വരുന്നവർക്ക് മാത്രമായിരുന്നു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയിരുന്നത്. ഇത് പ്രവാസികൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നു. പ്രവാസികളിൽ പലരും ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ്. ഇത്തരത്തിൽ സാധാരണക്കാരായ പ്രവാസിമലയാളികൾക്ക് കോവിഡ് ടെസ്റ്റിനുള്ള ഭാരിച്ച ചെലവ് കൂടി താങ്ങാനാകുന്നതിലും അപ്പുറമാണ്. പല പ്രവാസി സംഘടനകളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
Trending
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
- വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
- 100 കോടിയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
- “സി ജോസഫ് വിജയ് എന്ന ഞാൻ” – സിനിമ സ്റ്റൈലിൽ തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ

