മാഡ്രിഡ്: പൊതുതെരഞ്ഞെടുപ്പില്‍ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിൻറെ സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 350 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 99.9 ശതമാനം വോട്ടുകള്‍ എണ്ണിപ്പൂര്‍ത്തിയായപ്പോള്‍ 123 സീറ്റുകളില്‍ ആണ് വിജയം കൈവരിച്ചത്. സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല. നാല് വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന മൂന്നാം തെരഞ്ഞെടുപ്പാണിത്. 75 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. 350 അംഗ പാര്‍ലമെന്റില്‍ 30 ശതമാനം വോട്ടാണ് സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി നേടിയത്. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടിക്ക് മറ്റു ചെറു പാര്‍ട്ടികളെ ആശ്രയിക്കേണ്ടി വരും. തെരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷമായ പീപ്പിള്‍സ് പാര്‍ട്ടിക്ക് 66 സീറ്റുകള്‍ ലഭിച്ചപ്പോള്‍ സിറ്റിസെണ്‍സിന് 57 സീറ്റുകളും പെഡമോസിന് 42 സീറ്റുകളും ലഭിച്ചു.