മനാമ: ലൈസൻസ് ഇല്ലാതെ സമൂഹ മാധ്യമങ്ങളിൽ വാണിജ്യ പരസ്യം നൽകിയ സ്ത്രീ ബഹ്റൈനിൽ പിടിയിലായി. പ്രതിയെ റിമാൻഡ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റിന് ഇതുസംബന്ധിച്ച് വ്യാപാര, വ്യവസായ മന്ത്രാലയത്തിൽനിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള ലൈസൻസ് ലഭിക്കാതെ സമൂഹ മാധ്യമങ്ങൾ വഴി പരസ്യത്തിലും വിപണനത്തിലും ഏർപ്പെടുന്നതിന് വിലക്കുണ്ട്. ലൈസൻസില്ലാതെ ഒരു കച്ചവടം നടത്തിയാൽ ഒരു വർഷം വരെ തടവും നൂറ് ദിനാർ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. പ്രതിയുടെ കേസ് എട്ടാം ലോവർ ക്രിമിനൽ കോടതി ഈ മാസം 28ന് പരിഗണിക്കും.
Trending
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍
- തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു; വിടവാങ്ങിയത് ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് നേതാവ്
- സർക്കാർ ഏജൻസിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോൺ കോൾ, വിവരങ്ങൾ പറഞ്ഞു; പിന്നാലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി
- ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരം: ബഹ്റൈന്‍ തോല്‍വി
- ബഹ്റൈന്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു
- സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയവിദ്യാർത്ഥികളെ ഇന്ത്യൻ സ്കൂൾ ആദരിച്ചു