കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട് കാണാതായ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. തിരച്ചിൽ നടക്കുന്ന സൂചിപ്പാറ വെള്ളച്ചാട്ടത്തിനു താഴെ റിപ്പണിനോട് ചേർന്ന വനമേഖലയിൽനിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. സൂചിപ്പാറ, കാന്തൻപാറ വെള്ളച്ചാട്ടങ്ങളിലെ ജലം കൂടിച്ചേരുന്ന ആനയടിക്കാപ്പ് എന്ന പ്രദേശത്തായിരുന്നു മൃതദേഹങ്ങൾ ഉണ്ടായിരുന്നത് എന്നാണ് വിവരം. റിപ്പണിൽനിന്നുള്ള സന്നദ്ധപ്രവർത്തകർ, വനം വാച്ചർമാർ, ആദിവാസികൾ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത്. ദുർഘടമേഖല ആയതിനാൽ ഇവിടെനിന്ന് മൃതദേഹങ്ങൾ പുറത്തെത്തിക്കുന്നത് എളുപ്പമല്ല. എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു എന്നാണ് അറിയുന്നത്.
Trending
- അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്റെ ‘വികസനനേട്ടം@2025’ ചിത്രീകരണം പുരോഗമിക്കുന്നു.
- സലാലയിലെ മൂന്നാമത് സക്കാത്ത് സമ്മേളനത്തില്‍ ബഹ്റൈന്‍ സക്കാത്ത് ഫണ്ട് ഡയറക്ടര്‍ പങ്കെടുക്കുത്തു
- കരൂര്‍ ദുരന്തം: നിർണായക നീക്കവുമായി തമിഴ്നാട് പൊലീസ്, ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാൻ ആലോചന
- മനുഷ്യക്കടത്ത്, നിര്‍ബന്ധിത തൊഴില്‍, ലൈംഗിക ചൂഷണം; ഏഷ്യക്കാരന്റെ വിചാരണ ഒക്ടോബര്‍ ഏഴിന്
- വികസന മുന്നേറ്റതിന്റെ പുത്തൻ മാതൃക തീർത്ത് കേരളം : ഇ പി ജയരാജൻ
- രണ്ടാമത് ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനത്തിന് തുടക്കമായി
- മിസ്റ്റിക് മെലഡീസ് കച്ചേരിയുമായി ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു
- മലാബാർ മെഗാ കപ്പ് 2025: റണ്ണേഴ്സ് അപ്പ് ആയ ഐ.വൈ.സി.സി എഫ്.സി യെ ദേശീയ കമ്മിറ്റി അനുമോദിച്ചു.