
തിരുവനന്തപുരം: തിരുവിതാകൂർ ദേവസ്വം ബോർഡ് ബഹു. സുപ്രീംകോടതിയെ സമീപി ച്ചത്
ബഹുമാനപ്പെട്ട ഹൈകോടതിക്കോ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനോ എതിരെയുള്ള ഒരു നടപടി അല്ല. ബോർഡിന്റെ നിയമപരമായ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടുന്നതിനുള്ള നിയമ പരമായ നടപടി മാത്രമാണ്.കീഴ് കോടതി ഉത്തരവിനെതിരെ ഉപരി കോടതിയെ സമീപിക്കാം എന്ന ഏതൊരു പൗരനും സംഘടനയ്ക്കും ഉള്ള നിയമപരമായ അവകാശമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിനിയോഗിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറെ നിയമിക്കുന്നതിനോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയോഗിക്കുന്നതിനോ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന ഡി ബി പി നമ്പർ 2024ലെ 44 ആം നമ്പർ കേസിലെ ഹൈക്കോടതി ഉത്തരവിന് എതിരായിട്ടാണ് ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്. 1950ലെ ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആൻഡ് തേർട്ടീൻ ബി പ്രകാരം ദേവസ്വം ബോർഡ് കമ്മീഷണർ നിയമിക്കുവാനുള്ള പൂർണ്ണ അധികാരം ദേവസ്വം ബോർഡിൽ നിക്ഷിപ്തമാണ്.
നിലവിലെ നിയമത്തിൽ എവിടെയും കമ്മിഷണർ നിയമനത്തിൽ ഹൈകോടതിയുടെ. മുൻകൂർ അനുവാദത്തെക്കുറിച്ച് പറയുന്നില്ല. ദേവസ്വം ബോർഡിലെ ഡെപ്യൂട്ടി കമ്മീഷണർ റാങ്കിലുള്ള യോഗ്യരായ ഉദ്യോഗസ്ഥരെ അങ്ങനെ ലഭ്യമല്ലാത്ത പക്ഷം ഗവൺമെന്റിൽ നിന്നും അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെയോ ദേവസ്വം കമ്മീഷണർ ആയി നിയമിക്കാനുള്ള പൂർണ്ണമായിട്ടുള്ള അധികാരം ദേവസ്വം ബോർഡിനാണ്
വസ്തുത ഇതായിരിക്കെ ദേവസ്വം കമ്മീഷൻ നിയമനത്തിൽ ഹൈക്കോടതിയുടെ മുൻകൂർ അനുവാദം വേണമെന്ന നിരീക്ഷണം ദേവസ്വം ബോർഡിന്റെ അധികാരം നഷ്ടപ്പെടു ത്തലാണ് .കമ്മീഷണറെ നിയമിക്കാനുള്ള ദേവസ്വം ബോർഡിന്റെ അവകാശം സംരക്ഷിക്കുവാൻ വേണ്ടിയിട്ടാണ് ബഹുമാനപ്പെട്ട സുപ്രീംകോടതിയെ സമീപിച്ചത്.
