തിരുവനന്തപുരം: സി.പി.എമ്മിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി. ഇതുവരെ ആലോചന നടത്തിയിട്ടില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണ് എന്ന് തനിക്ക് അറിയില്ലെന്നും എം.കെ. മുനീര്‍. പലസ്തീന് വിഷയത്തില്‍, യു.ഡി.എഫ്. എന്നുള്ള നിലയ്ക്കുമല്ല ഓരോ പ്രസ്ഥാനവും അവരുടേതായിട്ടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹമാണ്, മുനീര്‍ കൂട്ടിച്ചേര്‍ത്തു. നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എത്നിക് ക്ലീന്‍സിങ് ആണെന്നും മുനീര്‍ പറഞ്ഞു. ഈ എത്നിക് ക്ലീന്‍സിങ് എന്നു പറയുന്നത് മനുഷ്യാവകാശത്തിന്റെ പക്ഷത്തുനിന്ന് എതിര്‍ക്കപ്പെടേണ്ട ഒരു കാര്യമാണ്. അന്താരാഷ്ട്ര നിയമപ്രകാരമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍, സത്യത്തില്‍ അതിനെ അപലപിക്കേണ്ടത് ഓരോ മനുഷ്യപക്ഷത്ത് നില്ക്കുന്ന ആളുകളുടെയും ഉത്തരവാദിത്തമാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
Trending
- മാനന്തവാടിയിൽ അഞ്ച് വിദ്യാർത്ഥികൾ സംഘം ചേർന്ന് സഹപാഠിയെ മർദിച്ചു
- നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
- ‘ബസിൽ അനുവാദം ചോദിച്ച് അടുത്തിരുന്ന ശേഷം യുവതിയോട് ലൈംഗികാതിക്രമം കാട്ടി’; ബാങ്ക് ഉദ്യോഗസ്ഥൻ പിടിയിൽ
- ‘പാർട്ടി അനുഭാവികൾക്ക് മദ്യപിക്കാം, നേതാക്കളും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞത്’; എംവി ഗോവിന്ദൻ
- സർപഞ്ചിന്റെ കൊലപാതകം: സഹായി പിടിയിലായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു
- പാലക്കാട്ട് സി.പി.എം. ഭരിക്കുന്ന സഹകരണ ബാങ്കില്‍ ക്രമക്കേട്, 85 ലക്ഷത്തിന്റെ നഷ്ടം
- ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ സ്പെഷ്യല്‍ ഹെല്‍ത്ത്ചെക്ക്അപ്പ്
- കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനിയുടെ കൊലപാതകം; മൃതദേഹമടങ്ങിയ സ്യൂട്ട്കേസുമായി സച്ചിന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്