തിരുവനന്തപുരം: സി.പി.എമ്മിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി. ഇതുവരെ ആലോചന നടത്തിയിട്ടില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണ് എന്ന് തനിക്ക് അറിയില്ലെന്നും എം.കെ. മുനീര്‍. പലസ്തീന് വിഷയത്തില്‍, യു.ഡി.എഫ്. എന്നുള്ള നിലയ്ക്കുമല്ല ഓരോ പ്രസ്ഥാനവും അവരുടേതായിട്ടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹമാണ്, മുനീര്‍ കൂട്ടിച്ചേര്‍ത്തു. നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എത്നിക് ക്ലീന്‍സിങ് ആണെന്നും മുനീര്‍ പറഞ്ഞു. ഈ എത്നിക് ക്ലീന്‍സിങ് എന്നു പറയുന്നത് മനുഷ്യാവകാശത്തിന്റെ പക്ഷത്തുനിന്ന് എതിര്‍ക്കപ്പെടേണ്ട ഒരു കാര്യമാണ്. അന്താരാഷ്ട്ര നിയമപ്രകാരമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍, സത്യത്തില്‍ അതിനെ അപലപിക്കേണ്ടത് ഓരോ മനുഷ്യപക്ഷത്ത് നില്ക്കുന്ന ആളുകളുടെയും ഉത്തരവാദിത്തമാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
Trending
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി