പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം പുതിയ തലത്തിലേക്ക്. എൽഎൽപി വഴി സ്വീകരിച്ച നിക്ഷേപ തുക പ്രതികള്‍ വകമാറ്റിയത് വായ്പയുടെ പേരിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പണം നിയമപരമായാണ് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുള്ളത്.വായ്പ എടുത്തിരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ച് കഴിഞ്ഞു. ഉടമകള്‍ക്കെതിരെ നിക്ഷേപ സംരക്ഷണ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പണം വായ്പയാക്കി മാറ്റിയതിനെ കുറിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഉടമകളുമായി അടുത്ത ബന്ധമുള്ള തൃശൂർ സ്വദേശിയാണ് പോപുലർ ഫിനാൻസിന് ഇത് സംബന്ധിച്ച ഉപദേശം നൽകിയതെന്നാണ് വിവരം. അതേസമയം, വകയാറിലെ പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്തെത്തി ജീവനക്കാരെ ജില്ലാ പോലീസ് മേധാവി കെജി സൈമൺ ചോദ്യം ചെയ്തിരുന്നു.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും