തൃശൂർ : അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. ഭാര്യ ഗീതയടക്കം മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളളത്. വീട്ടിൽ നിന്ന് ഇഡ്ഢലി കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തം ഛർദിച്ച് അവശനായി എത്തിച്ച ശശീന്ദ്രൻ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ചികിത്സയിലുള്ള ബാക്കി മൂന്നുപേർക്കും ഒരേ ലക്ഷണങ്ങളാണുള്ളത്. എന്നാൽ വീട്ടിലുണ്ടായിരുന്ന ഇവരുടെ മകൻ ഭക്ഷണം കഴിച്ചിരുന്നില്ല. ഇയാൾ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
Trending
- യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി ഭീഷണി: യുവാവ് അറസ്റ്റില്‍
- ‘പ്രാങ്ക് കോളാണെന്ന് കരുതി’, അറിഞ്ഞപ്പോൾ വിറച്ചുപോയി; മലയാളിക്ക് എട്ടരക്കോടിയുടെ സ്വപ്ന സമ്മാനം
- റീമ ജീവനൊടുക്കിയതിന് ഒരു ദിവസം മുൻപത്തെ ഫോൺ സംഭാഷണം പുറത്ത്, കുഞ്ഞിനെ കിട്ടാൻ ഭര്‍ത്താവ് വാശിപിടിക്കുന്നതും ശബ്ദരേഖയിൽ
- ബഹ്റൈനില്‍ ഈന്തപ്പഴ ഫെസ്റ്റിവല്‍ 30 മുതല്‍
- നെന്മേനിയില് വീണ്ടും പുലി നാട്ടിലിറങ്ങി; വളര്‍ത്തുനായയെ കൊന്നുതിന്നു
- മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസ്: പ്രതികളെ വിട്ടയച്ച വിധിക്ക് സുപ്രീംകോടതി സ്റ്റേ
- അഹമ്മദാബാദ് വിമാന ദുരന്തം: മൃതദേഹം തെറ്റായി നൽകിയെന്ന പരാതിയുമായി 2 കുടുംബങ്ങൾ, അന്വേഷണമാരംഭിച്ചു
- ബിഡികെ ബഹ്റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു