ഹെെദരാബാദ്: രണ്ടാം ഭാര്യയ്ക്കൊപ്പം കൂടുതൽ സമയം ചെലവിട്ടതിന് അച്ഛനെ മകൻ തലയ്ക്കടിച്ച് കൊന്നു. ഹെെദരാബാദ് രാമനാഥപുർ സ്വദേശിയായ പാണ്ഡു സാഗറിനെയാണ് (54) മകൻ പവൻ (23) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പാണ്ഡു സാഗർ രണ്ടാം ഭാര്യയ്ക്കൊപ്പം താമസിക്കുന്നതും തങ്ങൾക്ക് പണം നൽകാത്തതും കാരണമാണ് പവൻ കൊലപാതകം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.തിങ്കളാഴ്ച വെെകിട്ട് സാഗർ വാടകയ്ക്ക് നൽകിയ ഉപ്പാളിലെ ഫ്ളാറ്റിൽ വച്ചായിരുന്നു കൊലപാതകം. ഫ്ളാറ്റിലെത്തിയ പവനും അച്ഛനും തമ്മിൽ വഴക്കുണ്ടായി. ഇതിനുപിന്നാലെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ സാഗർ തൽക്ഷണം മരിച്ചു. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിറ്റേദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പവൻ ഉൾപ്പെടെ മൂന്ന് ആൺമക്കളാണ് സാഗറിന്റെ ആദ്യവിവാഹത്തിലുള്ളത്. നാലുവർഷം മുൻപായിരുന്നു സാഗറിന്റെ രണ്ടാം വിവാഹം. എന്നാൽ അടുത്തിടെയായി സാഗർ രണ്ടാം ഭാര്യയ്ക്കൊപ്പമാണ് കൂടുതൽ സമയമെന്ന് ആദ്യഭാര്യയും മക്കളും പറഞ്ഞിരgന്നു. സാഗര്‍ തങ്ങളെ സന്ദര്‍ശിക്കാന്‍ വരാറില്ലെന്നും പണമൊന്നും നല്‍കാറില്ലെന്നും ഇവര്‍ പറഞ്ഞു. പണം മുഴുവൻ രണ്ടാം ഭാര്യയ്ക്ക് നൽകുന്നുവെന്ന സംശയം അകറ്റാൻ അച്ഛനെ നേരിൽക്കണ്ട് കാര്യങ്ങൾ സംസാരിക്കാനാണ് പവൻ ഫ്ളാറ്റിലെത്തിയത്. തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടാവുന്നത്.
Trending
- കെ.എസ്.യു. സമരത്തിനിടെ മന്ത്രി വീണയ്ക്ക് പരിക്ക്; പ്രതിഷേധം വ്യാപകം
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നു കിലോ കഞ്ചാവ് പിടികൂടി
- ഗള്‍ഫ് എയര്‍ നാളെ മുതല്‍ കുറഞ്ഞ നിരക്കില്‍ 1,50,000 ടിക്കറ്റുകള്‍ വില്‍ക്കും
- പുതിയ ഉമ്മുല്‍ ഹസം പോലീസ് സ്റ്റേഷന് ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു
- ബഹ്റൈനി ബോട്ട് കൊള്ളയടിച്ചത് ഇറാനികള്‍
- വയോധികയുടെ മൃതദേഹം മകന് അടുക്കളയില്‍ കുഴിച്ചിട്ടു
- കുവൈത്ത് ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം; നീലനിറത്തില്‍ അണിഞ്ഞൊരുങ്ങി ബഹ്റൈന്‍
- വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർആർ. യുസഫ് ഹാജി സ്മാരക പുരസ്കാരം എം. എം. എസ്. ഇബ്രാഹീമിന്
