തിരുവനന്തപുരം: പട്ടയം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഐ നേമം മണ്ഡലം സെക്രട്ടറിയെ സ്ഥാനത്തു നിന്നും നീക്കം ചെയ്തു. പട്ടയം നല്‍കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപയാണ് ജയചന്ദ്രന് തട്ടിയെടുത്തത്. ഇയാളെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ ജില്ല എക്സിക്യൂട്ടിവാണ് തീരുമാനം എടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. അമ്പലത്തറ സ്വദേശി നല്കിയ പരാതിയിലാണ് നടപടി. മണ്ഡലം സെക്രട്ടറിക്ക് പണം നല്‍കിയതിന്റെ തെളിവുകള്‍ ഇയാള്‍ സിപിഐ നേതൃത്വത്തിന് നല്കി. ചാലയില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപത്തെ മൂന്ന് സെന്റ് സ്ഥലത്തിന് പട്ടയം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി 10 ലക്ഷമാണ് ജയചന്ദ്രന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് 5.5 ലക്ഷത്തിന് ഇടപാട് ഉറപ്പിച്ചു. തുടര്‍ന്ന് മുട്ടത്തറയിലെ വില്ലേജ് ഓഫിസിന്റെ മുന്നില്‍ വെച്ച് 1.5 ലക്ഷം കൈമാറുകയായിരുന്നു. പിന്നീട് താലുക്ക് ഓഫീസില്‍ കൊണ്ടുപോയി ഉദ്യോഗസ്ഥര്‍ക്ക് നല്കാന് എന്ന പേരില്‍ പണം വാങ്ങി. അഞ്ച് മാസത്തിനിടെ നാല് ലക്ഷം വാങ്ങിയതായി പരാതിയില്‍ പറയുന്നു.
Trending
- അംഗീകരിക്കാനാവില്ല; എസ്.ജയശങ്കറിന്റെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ യുകെ അപലപിച്ചു
- കാലു തല്ലിയൊടിക്കാന്‍ നല്കിയ കൊട്ടേഷന്‍;കാല് കിട്ടിയില്ല, വണ്ടി കത്തിച്ചിട്ടുണ്ടെന്ന് പ്രതി
- സ്റ്റാർട്ടപ്പ് ബഹ്റൈൻ പിച്ചിന് തുടക്കമായി
- ചില രാജ്യക്കാർക്ക് യാത്രാ വിലക്കേർപ്പെടുത്താൻ ട്രംപ്
- കാട്ടുപന്നിയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പ്രത്യേക ഡ്രൈവ്; ജനപ്രതിനിധികളെ ഉൾപ്പെടുത്തി ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
- കൊല്ലത്തു കൂടി വരുമ്പോൾ കണ്ണടച്ചു വരാൻ കഴിയില്ല’; നിരത്ത് നിറയെ ഫ്ലക്സ് ബോർഡ്, കൊടി തോരണങ്ങൾ ഉള്ളതല്ല നവകേരളം; വിമർശനവുമായി ഹൈക്കോടതി
- ജാനുവമ്മയെ കാണാതായിട്ട് 6 ദിവസം; ധരിച്ചിരുന്ന വസ്ത്രം വനത്തിനുള്ളിൽ; തെരച്ചിൽ ഊർജ്ജിതമാക്കി
- ‘അശ്ളീല പരാമര്‍ശത്തില്‍ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കണം’; കെ എന്‍ ഗോപിനാഥിനെതിരെ വനിതാ കമ്മീഷന് ആശാവര്‍ക്കേഴ്സിന്റെ പരാതി