കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി അഞ്ച് കോടിയോളം വില മതിക്കുന്ന കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചതിന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോ അറസ്റ്റ് ചെയ്ത വെനിസുലന്‍ പൗരനെ കോടതി വെറുതെ വിട്ടു. 2018 ഒക്ടോബറിലായിരുന്നു മയക്കുമരുന്ന് കടത്ത്. വിക്ടര്‍ ഡേവിഡ് റോമെറോ ഇന്‍ഫാന്റെയാണ് കോടതി വെറുതെ വിട്ടത് എന്‍സിബിയ്ക്ക് ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന് നിരീക്ഷിച്ചു കൊണ്ട് എറണാകുളം സെവന്‍ത്ത് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് സുലേഖ ആണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത വസ്തു കൊക്കെയ്ന്‍ ആണെന്ന് സംശയാതീതമായി തെളിയിക്കുന്നതിന് വേണ്ടി സാംപിളുകള്‍ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയക്കുന്ന നടപടിക്രമത്തില്‍ ഗുരുതരമായ വീഴ്ച്ച ഉണ്ടായി എന്നുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.
എന്‍ഡിപിഎസ് ആക്ടിന്റെ നടപടിക്രമങ്ങള്‍ അനുസരിച്ചുള്ള അന്വേഷണം നടത്തുന്നതില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോയ്ക്ക് വീഴ്ച്ചപറ്റിയെന്നും കോടതി കണ്ടെത്തി. പ്രതിയ്ക്ക് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സബാഹ്, ലിബിന് സ്റ്റാന്‍ലി എന്നിവരാണ് ഹാജരായത്.
Trending
- കോഴിക്കോട് MDMAയുമായി ഡോക്ടർ പിടിയിൽ
- ‘ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്; പ്രതിയുടെ ഭാഗവും അന്വേഷിക്കണം’; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
- റമദാന് ആശംസകള്‍ നേര്‍ന്ന് ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്
- കേരളത്തിൽ നേതൃമാറ്റമില്ല, ഹൈക്കമാന്‍ഡ് യോഗത്തിൽ വികാരാധീനനായി സുധാകരൻ; ‘തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടന്നു’
- സേവന നിരക്കുകള്‍: ഡെയ്ലി ട്രിബ്യൂണ്‍ വാര്‍ത്ത ബഹ്റൈനിലെ ഇന്ത്യന്‍ എംബസി നിഷേധിച്ചു
- മദ്രസയില്‍ നമസ്കാരത്തിനിടെ ചാവേര്‍ ആക്രമണം, 5 മരണം
- ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട ഇസ്ഹാൻ ജഫ്രിയെ അനുസ്മരിച്ച് പിണറായി വിജയൻ
- പിവി അൻവറിന് തിരിച്ചടി; തൃണമൂൽ സംസ്ഥാന-കോഡിനേറ്റര്‍ മിൻഹാജ് അടക്കമുള്ളവർ സിപിഎമ്മിൽ