ന്യൂഡല്‍ഹി: രാജ്യത്തെ യുദ്ധവിമാനങ്ങളുടെ ശേഷി വർധിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യൻ നിർമിത യുദ്ധവിമാനമായ തേജസ് എൽസിഎ യുദ്ധവിമാനങ്ങൾ വാങ്ങാൻ 65,000 കോടി രൂപയാണ് വകയിരുത്തിയത്. 97 തേജസ് എൽ.സി.എ വിമാനങ്ങളാണ് വാങ്ങുക. കരസേനയ്ക്കായി 1.1 ലക്ഷം കോടി രൂപ മുടക്കി 156 പ്രചണ്ഡ് ആക്രമണ ഹെലികോപ്റ്ററുകളും വാങ്ങും. റഷ്യൻ നിർമിത യുദ്ധവിമാനമായ സുഖോയ് എംകെഐ വിമാനങ്ങളുടെ ശേഷി വർധിപ്പിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. 1.64 ലക്ഷം കോടി രൂപ ചെലവ് വരുന്ന ഇടപാടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകുന്നതോടെ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിൽ ഒന്നായി ഇത് മാറും. സൈന്യത്തിൻ്റെ കൈവശമുള്ള ഇരുനൂറ്റി അമ്പതോളം വരുന്ന സുഖോയ് എംകെഐ വിമാനങ്ങളിൽ 84 എണ്ണത്തിൻ്റെ സാങ്കേതിക സംവിധാനങ്ങൾ ആണ് മെച്ചപ്പെടുത്തുക.
Trending
- ബഹ്റൈനില്‍ നിര്‍മ്മാണച്ചെലവ് വര്‍ധന: പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും
- സ്കൂട്ടര്‍ യാത്രികയെ ബൈക്കില്‍ പിന്തുടര്ന്ന് കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍
- ഹമദ് രാജാവ് റമദാന് ഇഫ്താര്‍ വിരുന്ന് നടത്തി
- കോട്ടയത്ത് നാലുവയസുകാരന് കഴിച്ച ചോക്ളേറ്റില്‍ ലഹരിയുടെ അംശം
- കന്യാകുമാരിയിൽ പള്ളി പെരുന്നാൾ അലങ്കാര ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിച്ചു
- ‘കൈയില്‍ നിന്ന് കൈയിലേക്ക്’; ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ കരകൗശല പ്രദര്‍ശനം തുടങ്ങി
- 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ ഇന്ധനം നല്‍കില്ല; നിര്‍ണായക തീരുമാനവുമായി ഡല്‍ഹി സര്‍ക്കാര്‍
- കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാം വഴി പരസ്യം; തട്ടിയെടുത്തത് ലക്ഷങ്ങള്‍, യുവതി പിടിയിൽ