കോട്ടയം: ഭരണങ്ങാനത്ത് ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിൻ്റെ മകൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഹെലൻ അലക്സിന്റെ മൃതദേഹമാണ് പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോഴാണ് ഹെലൻ പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് വീണത്. ഇന്നലെ മുതൽ ഫയർഫോഴ്സും നാട്ടുകാരും കുട്ടിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. അതിനിടയിലാണ് ഇന്ന് മൃതേദഹം കണ്ടെത്തിയത്. കുട്ടി വീണയിടത്തുനിന്ന് 25 കിലോമീറ്ററുകൾക്ക് അപ്പുറം മീനച്ചിലാറ്റിൽ ഏറ്റുമാനൂരിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം. അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. ഹെലനെ കണ്ടെത്താനായി രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഫലം ഉണ്ടായിരുന്നില്ല. സ്കൂൾ വിട്ട് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Trending
- നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കുമിടയിൽ കണ്ടെത്തിയത് 30 ലിറ്റർ മദ്യം, ‘പോറ്റി’ പിടിയിൽ
- 6 മണിക്കൂറിൽ നാലിടങ്ങളിൽ തീപിടുത്തങ്ങൾ, വാഹനം കയറാത്തിടത്ത് പച്ചില കൊണ്ട് തീയണച്ചു, ഓടി തളർന്ന് അഗ്നിരക്ഷാ സേന
- എന്റെ വേഷം നിങ്ങൾക്ക് ചിലപ്പോൾ ഇഷ്ടപ്പെടാനാവില്ല, പക്ഷേ തിയറ്ററിൽ ഉപേക്ഷിച്ച് പോകാനുമാകില്ല: മമ്മൂട്ടി
- പാകിസ്ഥാനടക്കം വമ്പൻ തിരിച്ചടി, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്തിന്റെ ഉറച്ച തീരുമാനം; 3 രാജ്യങ്ങളിലെ എംബസി അടച്ചുപൂട്ടുമെന്ന് ഫിൻലൻഡ്
- മുഖ്യമന്ത്രിക്ക് പുതിയ കാർ; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
- ‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’
- ബഹ്റൈൻ- അമേരിക്ക ജോയിന്റ് കമാൻഡ് സെന്റർ കിരീടാവകാശി ഉദ്ഘാടനം ചെയ്തു
- ബഹ്റൈൻ സർവകലാശാലാ കാമ്പസിൽ സൗരോർജ പദ്ധതി ആരംഭിക്കും


