തിരുവനന്തപുരം: കൈവിലങ്ങുമായി പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. ലഹരിമരുന്ന് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മംഗലപുരം സ്വദേശി സെയ്ദ് ആണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെട്ടത്. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോളായിരുന്നു സംഭവം. കഴിഞ്ഞദിവസമാണ് എം.ഡി.എം.എ. ലഹരിക്കേസില്‍ സെയ്ദിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്കായാണ് പ്രതിയെ വ്യാഴാഴ്ച ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുകൈയിലും വിലങ്ങിട്ടാണ് കൊണ്ടുവന്നതെങ്കിലും ഡോക്ടറുടെ മുറിയിലേക്ക് കടക്കുന്നതിന് മുന്‍പായി ഒരുകൈയിലെ വിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി പോലീസുകാരെ തള്ളിമാറ്റി ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെട്ടത്. ഇയാള്‍ക്കായി തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Trending
- സർപഞ്ചിന്റെ കൊലപാതകം: സഹായി പിടിയിലായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു
- പാലക്കാട്ട് സി.പി.എം. ഭരിക്കുന്ന സഹകരണ ബാങ്കില്‍ ക്രമക്കേട്, 85 ലക്ഷത്തിന്റെ നഷ്ടം
- ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ സ്പെഷ്യല്‍ ഹെല്‍ത്ത്ചെക്ക്അപ്പ്
- കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനിയുടെ കൊലപാതകം; മൃതദേഹമടങ്ങിയ സ്യൂട്ട്കേസുമായി സച്ചിന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
- ലഹരി മുക്ത കേന്ദ്രത്തില്‍ അയച്ചതില്‍ വൈരാഗ്യം: അനുജന്റെ തലയ്ക്ക് വെട്ടിപരുക്കേല്‍പ്പിച്ച് മൂത്ത സഹോദരന്
- സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
- ‘പിന്നാക്ക വിഭാഗ കമ്മീഷനുകളിലെ ഒഴിവ് നികത്തണം’; രാഹുൽ ഗാന്ധി
- കുഞ്ഞ് മരിച്ച കേസ്: ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്റെ വധശിക്ഷ യു.എ.ഇ. നടപ്പാക്കി