പാലക്കാട്: പുലി ചത്ത കേസില്‍ വനം വകുപ്പ് ചോദ്യം ചെയ്ത ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മംഗലം ഡാമിന് സമീപം ഓടംതോട് സ്വദേശി സജീവിനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. 54 വയസായിരുന്നു.വനം വകുപ്പിന്റെ മാനസിക പീഡനവും ഭീഷണിയും മൂലം സജീവ് ജീവനൊടുക്കുകയായിരുന്നു എന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ മൃതദേഹവുമായി മംഗലം ഡാം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞമാസം ഓടംതോടിലെ സ്വകാര്യ ഭൂമിയില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വനം വകുപ്പ് സജീവിനെ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.
Trending
- ബസിലെ ‘വീഡിയോ’യിൽ മനംനൊന്ത് ദീപകിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം
- ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് റോഡ് വികസനം: ധനസഹായ കരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം
- ഓണ്‍ലൈന്‍ തട്ടിപ്പ്: സൗദി പൗരന് അറസ്റ്റില്‍
- ബി.ഡി.എഫ്. ആസ്ഥാനത്ത് ആധുനിക സൈനിക സൗകര്യം ഉദ്ഘാടനം ചെയ്തു
- ബഹ്റൈന്‍- സിംഗപ്പൂര്‍ സംയുക്ത സുരക്ഷാ ഏകോപന സമിതി രൂപീകരിക്കും
- ബഹ്റൈനില്‍ പ്രോസ്തെറ്റിക്സിനും പുനരധിവാസത്തിനുമുള്ള പ്രാദേശിക കേന്ദ്രം വരുന്നു
- മൂന്നാമത് അന്താരാഷ്ട്ര ടൂറിസം നിക്ഷേപ ഫോറം ഒക്ടോബറില്‍ ബഹ്റൈനില്‍
- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.

