മുംബൈ: ഓഹരിവിപണിയിൽ വൻ മുന്നേറ്റം. സെൻസെക്സ് ആദ്യമായി 73,000 എന്ന നാഴികക്കല്ല് പിന്നിട്ടു; നിഫ്റ്റി 22,000 പോയിന്റും കടന്നു. ഐടി ഓഹരികളിലെ കുത്തനെയുള്ള കുതിച്ചുചാട്ടമാണ് ഓഹരിസൂചികകളെ റെക്കോർഡ് ഉയരങ്ങളിലെത്തിച്ചത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 720.33 പോയിന്റ് ഉയർന്നാണ് 73,288.78 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തിയത്. നിഫ്റ്റി 187.4 പോയിന്റ് ഉയർന്ന് 22,081.95ൽ എത്തി. വിപ്രോ ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, ടാറ്റ കൺസൽട്ടൻസി സർവീസസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന കമ്പനികൾ. അതേസമയം, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, എൻടിപിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു. ഏഷ്യൻ വിപണികളിൽ സോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഹോങ്കോങ് വിപണി നേരിയ തോതിൽ ഇടിഞ്ഞു. യുഎസ് വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Trending
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി, കൃഷി മന്ത്രാലയത്തില്‍ രണ്ട് ഡയറക്ടര്‍ ജനറല്‍മാരെ സ്ഥലംമാറ്റി നിയമിച്ചു
- ‘സ്വാഗതം റമദാന്’ പ്രദര്‍ശനം ആരംഭിച്ചു
- ബഹ്റൈന്‍ ഫസ്റ്റ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് ഹമദ് രാജാവ്
- ശ്രദ്ധേയ പ്രഖ്യാപനങ്ങൾ! സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്; റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സ
- ‘എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്ക’; ഇത് അകറ്റാനായി നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായി മന്ത്രി കെഎൻ ബാലഗോപാൽ
- ബഹ്റൈൻ ഐ. വൈ .സി.സി. ലോക കേരളസഭ ധൂർത്ത് മാമാങ്കം ബഹിഷ്ക്കരിക്കും….
- യാത്രക്കാരനെ തടഞ്ഞുവെച്ച് പണം തട്ടിയെടുത്ത കേസ്: രണ്ടു വിമാനത്താവള ജീവനക്കാര്‍ക്ക് തടവ്
- ബഹ്റൈന്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക തുടക്കം



