മുംബൈ: ഓഹരിവിപണിയിൽ വൻ മുന്നേറ്റം. സെൻസെക്സ് ആദ്യമായി 73,000 എന്ന നാഴികക്കല്ല് പിന്നിട്ടു; നിഫ്റ്റി 22,000 പോയിന്റും കടന്നു. ഐടി ഓഹരികളിലെ കുത്തനെയുള്ള കുതിച്ചുചാട്ടമാണ് ഓഹരിസൂചികകളെ റെക്കോർഡ് ഉയരങ്ങളിലെത്തിച്ചത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 720.33 പോയിന്റ് ഉയർന്നാണ് 73,288.78 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തിയത്. നിഫ്റ്റി 187.4 പോയിന്റ് ഉയർന്ന് 22,081.95ൽ എത്തി. വിപ്രോ ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, ടാറ്റ കൺസൽട്ടൻസി സർവീസസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന കമ്പനികൾ. അതേസമയം, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, എൻടിപിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു. ഏഷ്യൻ വിപണികളിൽ സോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഹോങ്കോങ് വിപണി നേരിയ തോതിൽ ഇടിഞ്ഞു. യുഎസ് വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Trending
- മത്സരരംഗത്ത് ഉള്ളത് എട്ട് സ്ഥാനാര്‍ഥികള്‍, അതില്‍ അഞ്ച് പേരും അപരന്മാര്
- രാഷ്ട്രപതി മുഖ്യാതിഥി; നാവിക ദിനാഘോഷം ശംഖുമുഖത്ത്
- ആരോഗ്യ പ്രശ്നം; വേടന് ദുബൈയിലെ ആശുപത്രിയില്‍: ദോഹയിലെ പരിപാടി മാറ്റിവെച്ചു
- ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി
- ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ദുല്‍ഖര്‍; ‘ഐ ആം ഗെയിം’ അപ്ഡേറ്റ് എത്തി
- പാലത്തായി പീഡനക്കേസ്: ‘കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ കള്ളക്കഥ. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കി’; വീണ്ടും ആരോപണവുമായി മുൻ ഡിവൈഎസ്പി
- ക്ഷേത്രത്തിലെ പൂജകൾക്ക് കൈക്കൂലി 5000 രൂപ! വിജിലൻസ് വിരിച്ച വലയിൽ വീണ് ദേവസ്വം ഉദ്യോഗസ്ഥൻ, അറസ്റ്റ്
- പഠനത്തോടൊപ്പം ജോലി: ഉടമസ്ഥൻ പരിപാലിക്കാൻ ഏൽപ്പിച്ച് പോയ പട്ടികൾ ആക്രമിച്ചു; 23 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് അമേരിക്കയിൽ ദാരുണമരണം



