തിരുവനന്തപുരം: 2012 ൽ നിക്ഷേപകരുടെ വിശ്വാസം ലഭിക്കുന്നതിനായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ വ്യാജ കത്ത് ഉണ്ടാക്കി 75 ലക്ഷം രൂപ തട്ടിയെന്ന കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സോളാർ അഴിമതിക്കേസിലെ ബിജു രാധാകൃഷ്ണന് ആറ് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ അധിക ശിക്ഷ അനുഭവിക്കണം. 2012 ലാണ് ബിജു രാധാകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഒരു വർഷം മുൻപ് വിചാരണ പൂർത്തിയായിരുന്നു. എന്നാൽ ഇന്നാണ് കേസിൽ കോടതി ശിക്ഷ വിധിച്ചത്. നിലവിൽ ബിജു രാധാകൃഷ്ണൻ നാല് വർഷത്തെ ജയിൽ വാസം പൂർത്തിയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിജുവിന് ശിക്ഷയിൽ ഇളവ് നൽകിയിട്ടുണ്ട്.
Trending
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു