കൊച്ചി : വയനാട്ടിൽ സ്കൂൾ വിദ്യാർഥിനി ഷഹ്ല ഷിറിൻ പാമ്പു കടിയേറ്റുമരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി കൽപറ്റ സർവജന സ്കൂളിലെ അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചു. അധ്യാപകരായ ഷിജിൽ, കെ.കെ. മോഹനൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. പാമ്പു കടിയേറ്റ കുട്ടിയെ അധ്യാപകർ ആശുപത്രിയിലെത്തിക്കാൻ തയാറായില്ലെന്നാണു കേസ്. കേസിൽ എ.എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്കൂളിലെ അധ്യാപകരുടെ മൊഴിയെടുത്തു. അധ്യാപകരുടെ അനാസ്ഥ മൂലം വിദ്യാർഥി മരിച്ചതില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. സ്കൂളിലെ പ്രധാന അധ്യാപകൻ കെ.കെ. മോഹനൻ, പ്രിൻസിപ്പൽ എ.കെ. കരുണാകരൻ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ലിസ മെറിൻ ജോയി എന്നിവരാണ് കേസിലെ പ്രതികള്‍. അധ്യാപകൻ ഷിജിൽ ഒന്നാം പ്രതിയാണ്.
Trending
- ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു
- ‘രാഹുലോ പ്രിയങ്കയോ മത്സരിക്കണം’; അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
- ഒരു കോടി തിരിച്ചടയ്ക്കാൻ സിപിഎം; ബാങ്ക് മാനേജറുമായി എം.എം.വർഗീസിന്റെ ചർച്ച
- കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന് മരിച്ചു, ഒരാള്‍ക്ക് പരിക്ക്
- കോഴിക്കോട്ടെ ഓട്ടോഡ്രൈവറുടെ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യം
- ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് യുവാവിന്റെ ക്രൂരമർദ്ദനം
- രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക