മലയാള സിനിമ താരങ്ങളുടെ സംഘടന ‘അമ്മ’യിലെ അംഗങ്ങൾ തന്നെ അപായപ്പെടുത്തുമോ എന്ന് പേടിക്കുന്നതായി ഷമ്മി തിലകൻ. താൻ ഭയത്തിലാണ് ജീവിക്കുന്നതെന്നും, ഏതു സമയത്താണ് ഇവരിൽ ചിലർ തന്നെ അപായപ്പെടുത്തുക എന്ന് അറിയില്ലെന്നും നടൻ പറഞ്ഞു. കുറ്റപത്രം തയാറാക്കിയിരിക്കുന്നത് ഒരു വക്കീൽ ആണ്. കുറ്റപത്രത്തിലെ ഭാഷ അത്തരത്തിൽ ഉള്ളതാണ്. അഡ്വക്കേറ്റ് ശ്രീകുമാർ സംസാരിക്കുന്ന യോഗത്തിൽ നടൻ ബഹളമുണ്ടാക്കിയതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. അഡ്വക്കേറ്റ് ശ്രീകുമാർ അമ്മയുടെ ലീഗൽ അഡ്വൈസർ ആണ്. “താൻ ബഹളമുണ്ടാക്കിയതല്ല, ചോദ്യോത്തര വേളയിൽ അനുവദിച്ച സമയത്താണ് സംസാരിച്ചത്. തന്റെ ചോദ്യങ്ങൾക്ക് അവർക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. ആ സമയം തന്റെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ അദ്ദേഹം മറ്റുള്ളവരെ നോക്കുന്നത് കണ്ടു” എന്ന് ഷമ്മി തിലകൻ പറയുന്നു.”അമ്മ അസോസിയേഷന് വേണ്ടി അദ്ദേഹം വാദിച്ച ഒരു കേസെങ്കിലും വിജയിച്ചിട്ടുണ്ടോ?” എന്നും ഷമ്മി തിലകൻ ചോദിക്കുന്നു. അമ്മയുടെ ജനറൽ ബോഡിയിൽ പങ്കെടുക്കാതിരുന്നത് അറിയിപ്പ് ലഭിക്കാഞ്ഞതിനാലാണെന്ന് നടൻ പറയുന്നു. അറിയിപ്പ് തനിക്ക് കിട്ടിയിട്ടില്ലെന്നും, അജണ്ടയോ അറിയിപ്പോ ഇല്ലാതെ പങ്കെടുക്കാൻ സാധിക്കില്ലെന്നും നടൻ കൂട്ടിച്ചേർത്തു. “ഈ അച്ചടക്ക സമിതിക്കെതിരെ താൻ മുൻപ് പരാതി കൊടുത്തിട്ടുള്ളതാണ്, ധാർമികമായി സമിതി നിലനിൽക്കുന്നില്ല. മീ ടൂ ആരോപണമുള്ള വ്യക്തിയാണ് അതിന്റെ പ്രിസൈഡിങ് ഓഫീസർ. അദ്ദേഹത്തിന് മുന്നിൽ നേരിട്ട് ഹാജരാകേണ്ട തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന്” ഷമ്മി തിലകൻ പറഞ്ഞു. തന്റെ പരാതിയിൽ തീരുമാനമെടുക്കാതെ എന്ത് അടിസ്ഥാനത്തിൽ ആണ് കുറ്റപത്രം അയച്ചിരിക്കുന്നത്. ആദ്യം പരാതിയിൽ പ്രസിഡന്റ് തീരുമാനം എടുക്കട്ടേ. മുൻവിധിയോടെ തന്നെ പുറത്താക്കണം എന്ന തരത്തിലാണ് ഇവരുടെ മുഴുവൻ പ്രവർത്തനങ്ങളും. ഇവർ വാർത്താ സമ്മേളനത്തിൽ പറയുന്നത് ഒന്നുമല്ല കുറ്റപത്രത്തിൽ പറയുന്നത്. അതൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പറയുന്നതാണെന്നും ഷമ്മി തിലകൻ കുറ്റപ്പെടുത്തി. സംഘടനയിലെ അംഗങ്ങൾ തന്നെ അപായപ്പെടുത്തുമോ എന്ന് പേടിക്കുന്നതായി ഷമ്മി തിലകൻ പറയുന്നു. “താൻ ഭയത്തിലാണ് ജീവിക്കുന്നത് , ഏതു സമയത്താണ് ഇവരിൽ ചിലർ തന്നെ അപായപ്പെടുത്തുക എന്ന് അറിയില്ല. ഏതോ ഒരാളുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് മുൻപ് ഒരംഗം തന്നോട് പറഞ്ഞിട്ടുണ്ട്. അതോർക്കുമ്പോൾ പേടിയുണ്ട്. റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഭാഗമാണ് പലരും. അതുകൊണ്ടാണ് മാഫിയ എന്നൊക്കെ പറഞ്ഞുപോകുന്നത്. ജീവിതം ഒന്നേ ഉള്ളു. അത് പേടിക്കാതെ ജീവിക്കാൻ കഴിയണമെന്നും” നടൻ കൂട്ടിച്ചെർത്തു. “ഞാൻ നേരിട്ട് ചെന്ന് മറുപടി കൊടുത്തില്ല എന്നാണു അവർ പറയുന്നത്. അത് വീഡിയോ കോൺഫറൻസിലൂടെയും ആകാമല്ലോ. ലോകത്തിലെ ഏറ്റവും മികച്ച വീഡിയോ കോൺഫറൻസിങ് സംവിധാനമാണ് അവിടെയുള്ളത്. പ്രസിഡന്റ് അടക്കം കമ്മറ്റി കൂടാൻ അത് ഉപയോഗിക്കുന്നതുമാണ്. പലയിടത്തും ജോലി ചെയ്യുന്ന തനിക്കും വീഡിയോ കോൺഫറൻസ് സംവിധാനം ഉപയോഗിച്ച് മറുപടി കൊടുക്കാമല്ലോ. എല്ലാവരെയും ഒരുപോലെ കണ്ട് ആർക്കും ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ തീർപ്പാക്കുമ്പോഴല്ലേ കാര്യങ്ങൾ ജനാധിപത്യപരമാകൂ. തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണ്ണ ബോധ്യമുണ്ട്. തന്റെ നിലനിൽപ്പിനായി സത്യത്തെ മുറുകെപ്പിടിച്ച് മുമ്പോട്ട് പോകാനാണ് തീരുമാനം,” ഷമ്മി തിലകൻ പറയുന്നു.
Trending
- മോദി തിരുവനന്തപുരത്ത്; കരമന മുതൽ കിള്ളിപ്പാലം വരെ റോഡ് ഷോ, പ്രധാനമന്ത്രിക്കൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
- ശബരിമല യുവതി പ്രവേശന കേസ്; ഒമ്പതംഗ ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകും, ജസ്റ്റിസ് ബിവി നാഗരത്നയും ഭാഗമാകും
- വീണ്ടും തിരിച്ചടി, യുദ്ധ വിമാനങ്ങൾ തകർത്തതിന് പിന്നാലെ യുഎസിന്റെ എംക്യു-1 ഡ്രോൺ തകർത്ത് ഇറാൻ; ചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
- ‘എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായി, എൻഡിഎ സര്‍ക്കാര്‍ വരും, സംസ്ഥാനത്തിന്റെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങും’; അയ്യപ്പനെ പ്രണമിച്ച് മോദി
- അവസാന ലാപ്പില്‍ പോരുമുറുക്കി മുന്നണികള്‍; പ്രചാരണം വര്‍ഗീയ ബന്ധങ്ങളിലൂന്നി
- അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ, ‘തുടരണമീ വിജയഗാഥ’ അവതരിപ്പിച്ചു.
- ടീം യുഡിഫ് ബഹ്റൈൻ കമ്മിറ്റി പ്രവാസി ക്ഷേമത്തിനായി മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താൻ നിർദേശച്ച പ്രവാസികൾക്ക് ഗുണകരമായകാര്യങ്ങൾ യുഡിഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തി
- ‘ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു കൊണ്ടേ എഫ്സിആർഎ ബില്ല് അവതരിപ്പിക്കൂ’; രാജീവ് ചന്ദ്രശേഖർ

