കൊല്ലം: വനിതാ ഡോക്ടർ വന്ദനാ ദാസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സന്ദീപ് ആശുപത്രിയിലെത്തിച്ചപ്പോൾ ആക്രമാസക്തനായിരുന്നില്ലെന്ന് പൊലീസ്. അതിനാൽ ഇയാളെ വിലങ്ങ് അണിയിച്ചിരുന്നില്ല. അടിപിടിക്കേസിൽ പ്രതിയായല്ല, മറിച്ച് പരിക്കേറ്റയാൾ എന്ന നിലയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.സന്ദീപ് ശാന്തനായി ഡോക്ടറുടെ മുന്നിൽ ഇരിക്കുകയായിരുന്നു. ഇതോടെ ഡ്രസിംഗ് മുറിയിൽ നിന്ന് പൊലീസുകാർ പുറത്തിറങ്ങി. ഇതിനിടെ സന്ദീപിന്റെ ബന്ധുവായ ബിനു അടുത്തെത്തിയതോടെ ഇയാൾ അക്രമാസക്തനായിരുന്നു. ആദ്യം ബന്ധുവിന് നേരെയാണ് ആക്രമണ ശ്രമം നടത്തിയത്. ബന്ധുവിനെ ചവിട്ടി വീഴ്ത്തി. തുടർന്നാണ് ഡോക്ടർക്കുനേരെയും പൊലീസുകാർക്ക് നേരെയും ആശുപത്രിയിലെ സർജിക്കൽ ഉപകരണം ഉപയോഗിച്ച് ആക്രമണം നടത്തിയത്.ഇന്ന് പുലർച്ചെ നാലുമണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ഇന്നലെ രാത്രി പ്രതിയും സഹോദരനും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് അനുജൻ ആക്രമിച്ചെന്ന് പറഞ്ഞ് സന്ദീപ് തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. ഇയാളുടെ കാലിൽ പരിക്കേറ്റിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സന്ദീപാണ് അതിക്രമം കാണിച്ചതെന്ന് മനസിലായതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതിയെ വൈദ്യപരിശോധനയ്ക്കും മുറിവ് തുന്നിക്കെട്ടാനുമായിട്ടാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെയാണ് അതിക്രമം നടത്തിയത്. കഴുത്തിലും നെഞ്ചിലും മുതുകിലുമായി ആറോളം കുത്തുകളാണ് വന്ദനയ്ക്കേറ്റത്. ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Trending
- നേരിന്റെ നായകന് ബഹറിൻ എ.കെ.സി.സി.യുടെ പ്രണാമം….
- നിലപാടുകളിൽ കാർക്കശ്യം; വിവാദങ്ങളുടെ തോഴൻ
- വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു
- വിഎസിന് ആദരം, സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു, സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും അവധി; 3 ദിവസം ദുഃഖാചരണം
- സമരതീക്ഷ്ണമായ ജീവിതത്തിന് അന്ത്യം; വി.എസ്. വിടവാങ്ങി
- ‘മധ്യസ്ഥത എന്ന പേരിൽ സാമുവൽ ജെറോം പണം കവർന്നു, ചതി നിർത്തിയില്ലെങ്കിൽ സത്യം തെളിയിക്കും’; തലാലിന്റെ സഹോദരൻ
- പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ പിടിച്ചിട്ടുമില്ല, വധിച്ചിട്ടുമില്ല,ഓപ്പറേഷൻ സിന്ദൂറിലെ അവ്യക്തത നീക്കിയേ മതിയാവൂ: മല്ലികാര്‍ജുന്‍ ഖര്‍ഗെ
- നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ