പട്ന: സനാതന ധർമത്തെക്കുറിച്ചുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഫെബ്രുവരി 13ന് ഹാജരാകാൻ ആവശ്യപ്പെട്ട് ബിഹാറിലെ പ്രത്യേക കോടതി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സമൻസ് അയച്ചു. എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പട്നയിലെ പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. പട്ന ഹൈക്കോടതി അഭിഭാഷകനായ കൗശലേന്ദ്ര നാരായൺ, മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുണാല്‍ എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ ആദ്യവാരം ചെന്നൈയിൽ നടന്ന തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. സനാതന ധർമം സാമൂഹികനീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു പരാമർശം. ഉദയനിധിയുടെ പരാമർശം ഹിന്ദുമതത്തിനെതിരാണെന്നും സനാതന ധർമം പിന്തുടരുന്ന 80% ജനങ്ങളുടെയും വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു.
Trending
- ബഹ്റൈൻ ഐ. വൈ .സി.സി. ലോക കേരളസഭ ധൂർത്ത് മാമാങ്കം ബഹിഷ്ക്കരിക്കും….
- യാത്രക്കാരനെ തടഞ്ഞുവെച്ച് പണം തട്ടിയെടുത്ത കേസ്: രണ്ടു വിമാനത്താവള ജീവനക്കാര്‍ക്ക് തടവ്
- ബഹ്റൈന്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക തുടക്കം
- ബി.ക്യു.എ. ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളെ പുതുക്കി നിയമിച്ചു
- ബഹ്റൈന്‍ സുസ്ഥിര വികസന മന്ത്രാലയം പുനഃസംഘടിപ്പിച്ചു
- ഓണ്‍ലൈന്‍ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍: ബഹ്റൈനില്‍ രണ്ടു പേര്‍ക്ക് തടവുശിക്ഷ
- എൻഎസ്എസ് പിന്മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലെന്ന് വെള്ളാപ്പള്ളി, രാഷ്ട്രീയലക്ഷ്യമുള്ളതായി സുകുമാരൻ നായർ; ഐക്യസാധ്യത ഇനിയില്ല
- അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടം; ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്



