മനാമ: സാമൂഹിക പ്രവർത്തകനായ സാം അടൂരിന്റെ വിയോഗത്തിൽ സോമൻ ബേബി അനുസ്മരിച്ചു.
” സാം അടൂരിന്റെ വേർപാട് നമ്മളെ എല്ലാവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു സ്വയം ജീവിക്കാൻ മറന്നുപോയ വലിയ മനുഷ്യൻ. നേരിന്റെ ആൾരൂപമായി എല്ലായിടത്തും ഓടിനടന്ന ഒരു വലിയ വലിയ മനുഷ്യൻ. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ്. എങ്ങനെയാണ് ഈ വലിയ ദുഃഖത്തിൽ പങ്കുചേരുക എന്നറിയത്തില്ല. അത്രമാത്രം വളരെ പ്രയാസത്തിലാണ് ഞാൻ ഇത് എഴുതുന്നത് ഇത് വായിക്കുന്നത്, ഇത് പറയുന്നത്. കാരണം ഞാൻ ഓർക്കുകയാണ് അദ്ദേഹം ഇവിടെ പല പരിപാടികളും നടത്തി. അലക്സാൻഡർ ജേക്കബ് സാറിനെ കൊണ്ടുവന്നു വളരെ പ്രഗല്ഭമായ പ്രസംഗങ്ങൾ ഒക്കെ ഇവിടെ നടത്തി. അങ്ങനെ മറ്റു പലരെയും ഇവിടെ കൊണ്ടുവന്നു. അതിനേക്കാളൊക്കെ ഉപരിയായി അദ്ദേഹം എല്ലാവരെയും സഹായിക്കാനായി ഓടിനടക്കുകയായിരുന്നു. ഇപ്പോൾ തന്നെ അദ്ദേഹം കൊറോണയുടെ സമയത്ത് ഒരു മെസ്സേജ് അയച്ചിരിക്കുന്നു. ഇന്ന് രാവിലെ എന്റെ സുഹൃത്ത് നിസാർ എനിക്ക് അയച്ചു തന്നു. അത് കേട്ടപ്പോൾ വളരെയധികം ദുഃഖം തോന്നി. അദ്ദേഹം പറയുകയാണ് എല്ലാവരും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം എന്നിങ്ങനെ വളരെ കാര്യമായി എല്ലാം ഉപദേശിക്കുന്നു. വളരെ പ്രയാസപ്പെട്ട സമയമാണ്. ഇതെല്ലം പറഞ്ഞു എല്ലാവരെയും അത്രമാത്രം ബോധവൽക്കരിച്ച ആ മനുഷ്യൻ സ്വയം ഇതുചെയ്യാൻ മറന്നുപോയല്ലോ എന്നോർത്ത് ഞാൻ വല്ലാതെ ദുഃഖിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നമുക്കറിയില്ല. ഞാൻ ഓർക്കുകയാണ് അവസാനത്തെ അദ്ദേഹത്തിന്റെ പ്രോഗ്രാം കെസ്റ്ററിന്റെ ആയിരുന്നു. അത് ഇന്ത്യൻ ക്ലബ്ബിൽ വച്ചായിരുന്നു നടത്തിയത്. പക്ഷെ ആൾ വളരെ കുറവായിരുന്നു. കെസ്റ്റർ വിഷമിച്ചു. എന്നാലും പരിപാടിയൊക്കെ നടന്നു. അതുകഴിഞ്ഞു അദ്ദേഹം കെസ്റ്ററിനോട് പറഞ്ഞു ഇവിടെ നിറഞ്ഞു കവിയുന്ന സദസ്സിൽ ഞങ്ങൾ കെസ്റ്ററിനെ കൊണ്ടുവരും. അത് എന്റെയൊരു വാക്കാണ് എന്ന് അദ്ദേഹ പറയുകയുണ്ടായി. അത്രമാത്രം ദുഖത്തിലായിരുന്നു അദ്ദേഹം. പക്ഷെ അദ്ദേഹം പിന്നെയും ആൾക്കാർക്കിടയിൽ ഇറങ്ങിച്ചെന്ന് ഒരുപാട് പേരെ സഹായിക്കാൻ മുൻകൈയെടുത്ത് അങ്ങനെയൊരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് സ്വയം ജീവിക്കാൻ മറന്നുപോയ ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിൻറെ വേർപാട് നമ്മെയെല്ലാം വളരെ ദുഃഖത്തിലാഴ്ത്തിയിരിക്കയാണ്. പ്രിയപ്പെട്ട കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഈ അവസരത്തിൽ എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
Trending
- ഖത്തര്‍ ആക്രമണത്തില്‍ അതിരുകടന്ന് ഇസ്രയേല്‍; ജിസിസി രാജ്യങ്ങളില്‍ അമര്‍ഷം പുകയുന്നു, തീക്കളിയിൽ ഒറ്റപ്പെട്ട് ബെഞ്ചമിൻ നെതന്യാഹു, കൈകഴുകി ട്രംപ്
- ബഹ്റൈന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യു.എ.ഇ. പ്രസിഡന്റിന് ഹമദ് രാജാവ് വിട നല്കി
- കേരള സർവകലാശാലയിലെ തർക്കം; ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി, പോരിനിടയിലും വിസിയെ പുരസ്കാരം വാങ്ങാൻ ക്ഷണിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി
- പതിനേഴാമത് ജി.സി.സി. സായുധ സേനാ ഭരണ, മാനവശേഷി കമ്മിറ്റി യോഗം ബഹ്റൈനില്‍ ചേര്‍ന്നു
- എസ്.സി.ഡബ്ല്യുവും ബഹ്റൈന്‍ വനിതാ യൂണിയനും സംയുക്ത യോഗം ചേര്‍ന്നു
- ഖലാലിയില്‍ അവന്യൂ 38 തുറന്നു
- ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന് മത്സരം ഭരണഘടനാവിരുദ്ധം, മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
- നിസ്സാര തുകയുടെ പേരില്‍ കൊലപാതകം; ബഹ്റൈനില്‍ യുവാവിന്റെ ജീവപര്യന്തം കാസേഷന്‍ കോടതി ശരിവെച്ചു