മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ രണ്ട് സന്യാസിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ബാലബ്രഹ്മചാരി ശിവാചാര്യ നിര്വാനുരുദ്ര പശുപതിനാഥ് മഹാരാജും ശിഷ്യനുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിട്ടുണ്ട്. ആശ്രമത്തിനകത്തായിരുന്നു ശിവാചാര്യയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആശ്രമത്തിന് പുറത്തായിരുന്നു ഭഗവാന് ഷിന്‍ഡെയുടെ മൃതദേഹം കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നിന്നും വന്ന് ആശ്രമം സ്ഥാപിച്ച സന്യാസിയാണ് കൊല്ലപ്പെട്ട ബാലബ്രഹ്മചാരി ശിവാചാര്യ. ശ്വാസം മുട്ടിച്ചാണ് സന്യാസിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പോലീസ് നിഗമനം.ആശ്രമത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന വസ്തുവകകള്‍ മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ് പുലര്‍ച്ചെ ഏതാണ്ട് മൂന്നരയോടു കൂടിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Trending
- എട്ട് വയസുകാരിയുടെ മരണം; ഷിഗല്ലയെന്ന് സംശയം, ആരോഗ്യ വിഭാഗത്തിന്റെ പരിശോധന
- കെഎസ്ആർടിസി ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം
- മെമ്മറി കാർഡ് മോഷണം പോയത് തമ്പാനൂര്‍ ഡിപ്പോയിൽ നിന്ന്; ദൃശ്യങ്ങളും വേണം, ഗണേഷിന് അമർഷം
- ആലുവയിലെ ഗുണ്ടാ ആക്രമണം: അഞ്ച് പ്രതികളെ അറസ്റ്റു ചെയ്തു, വാഹനങ്ങളും ആയുധങ്ങളും കണ്ടെടുത്തു
- സൂര്യാഘാതമേറ്റ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ പെയിന്റിങ് തൊഴിലാളി മരിച്ചു
- കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
- ടയർമാറ്റാൻ നിർത്തിയ കാറിൽ പിക്കപ്പ് വാനിടിച്ചു; 2 വയസുകാരൻ മരിച്ചു, 8 പേർക്ക് ഗുരുതരപരിക്ക്
- കനത്ത ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം