ശ്രീനഗർ: രജൗരി ഏറ്റുമുട്ടലിൽ വീരമ്യത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികനാണ് വീരമൃത്യു വരിച്ചത്. ക്യാപ്റ്റൻ ശുഭം ഗുപ്ത, ക്യാപ്റ്റൻ എം. വി. പ്രൻജൽ, ലാൻസ് നായിക് സഞ്ജയ് ഭിഷ്ട്, ഹവിൽദാർ അബ്ദുൾ മജീദ്, പാരാട്രൂപ്പർ സച്ചിൻ ലാർ എന്നിവരാണ് വീരമൃത്യു വരിച്ച സൈനികർ. സൈന്യം നടത്തിയ തിരിച്ചടിയിൽ ലഷ്ക്കർ ഭീകരനും പാക് സ്വദേശിയുമായ കോറി ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഇപ്പോഴും സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്. മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 19 ന് ആരംഭിച്ച സേനാവിഭാഗങ്ങളുടെ സംയുക്ത തിരച്ചിലാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. ഇതിനിടെ പൂഞ്ച് മേഖലയിലും ഏറ്റുമുട്ടലുണ്ടായി.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി