മലപ്പുറം: മുന്‍ എംപിയും സി.പിഎം നേതാവുമായ എം ബി രാജേഷിന്റെ ഭാര്യയ്ക്ക് സംവരണം അട്ടിമറിച്ച് സംസ്കൃത സര്‍വകലാശാലയില്‍ അസി. പ്രഫസര്‍ നിയമനം നല്‍കിയത് സംബന്ധിച്ച വിവാദം വീണ്ടും കത്തുന്നു. ഉയര്‍ന്ന യോഗ്യതയുള്ള നിരവധിപേരെ മറികടന്ന് രാജേഷിന്റെ ഭാര്യയെ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിച്ചതും മക്കളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ പോലും അപേക്ഷാ ഫോറത്തില്‍ മതത്തിന്റെ കോളത്തില്‍ ഒഴിച്ചിട്ടതിനുമെതിരിലാണ് സോഷ്യല്‍ മീഡിയയില്‍ പൊങ്കല തീര്‍ക്കുന്നത്. ഭാര്യയ്ക്കു ജോലി കിട്ടാന്‍ വേണ്ടി മതത്തെ ഉപയോഗിച്ചെന്നും എന്നാല്‍ കുട്ടിയെ സ്കുളില്‍ ര്േക്കുമ്പോള് ജാതിയില്ലാ എന്നതുമാണ് പരിഹാസ്യമായത്. സര്‍ക്കാര്‍ കോളജുകളിലെ അസി. പ്രഫസര്‍ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് പിഎസ് സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഭാര്യ നിനിതയ്ക്കു 21ാം റാങ്കാണ് ലഭിച്ചിരുന്നത്. ഇതേ റാങ്ക് ഒന്നിലെത്തിക്കാനാണ് സംവരണം ഉപയോഗിച്ചത്. റഷീദ് കണിച്ചേരിയുടെ മകളായ നിനിതാ കണിച്ചേരിയാണ് രാജേഷിന്റെ ഭാര്യ. മുന്‍ എസ്എഫ്ഐ നേതാവും കൂടിയാണിവര്‍.
Trending
- യു.എന്‍. വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ബഹ്റൈന്‍ പ്രാതിനിധ്യം
- അഹമ്മാദാബാദിൽ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ ജനവാസമേഖലയിൽ തകർന്ന് വീണു
- സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് പരിശോധന; വയനാട്ടിൽ മെയിൽ നഴ്സ് അറസ്റ്റിൽ
- ബഹ്റൈനില്‍ രാസവസ്തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി
- ഹാവ്ലോക്ക് വണ്‍ ഇന്റീരിയേഴ്സിലെ 50 ബഹ്റൈനി ജീവനക്കാര്‍ക്ക് തംകീന്‍ പരിശീലനം നല്കി
- തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണത്തിലാക്കി; വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു
- കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; കഴുത്തിലും കാലിലും ഇഷ്ടിക കെട്ടിയ നിലയിൽ മൃതദേഹം
- പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 20 വർഷത്തിന് ശേഷം യുവാവ് പിടിയിൽ