ജയ്പൂര്‍: സിഗരറ്റ് വലിക്കാൻ ചോദിച്ചപ്പോൾ തരാതിരുന്നതിലുള്ള വൈരാഗ്യത്തിൽ സുഹൃത്തുക്കൾ യുവാവിനെ കുത്തിക്കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. നെഹ്റു ബസാര്‍ സ്വദേശി രോഹിത് സിങ് (20) ആണ് മരിച്ചത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തിൽ മുഖ്യപ്രതി ജിതേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളായ ജിതേന്ദ്രയ്ക്കും സുമിത് സിങ്ങിനുമൊപ്പം മദ്യപിക്കുന്നതിനിടെ ജിതേന്ദ്ര രോഹിത്തിനോട് സിഗരറ്റ് ചോദിച്ചു. രോഹിത്ത് കൊടുക്കാന്‍ തയ്യാറിയില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇരുവരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും കത്തി ഉപയോഗിച്ച് നെഞ്ചിൽ പല തവണ കുത്തുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. ചികിത്സക്കിടെയാണ് രോഹിത് മരിച്ചത്. സംഭവത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടാമത്തെ പ്രതിക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു