ജയ്പൂര്‍: സിഗരറ്റ് വലിക്കാൻ ചോദിച്ചപ്പോൾ തരാതിരുന്നതിലുള്ള വൈരാഗ്യത്തിൽ സുഹൃത്തുക്കൾ യുവാവിനെ കുത്തിക്കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. നെഹ്റു ബസാര്‍ സ്വദേശി രോഹിത് സിങ് (20) ആണ് മരിച്ചത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തിൽ മുഖ്യപ്രതി ജിതേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളായ ജിതേന്ദ്രയ്ക്കും സുമിത് സിങ്ങിനുമൊപ്പം മദ്യപിക്കുന്നതിനിടെ ജിതേന്ദ്ര രോഹിത്തിനോട് സിഗരറ്റ് ചോദിച്ചു. രോഹിത്ത് കൊടുക്കാന്‍ തയ്യാറിയില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇരുവരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും കത്തി ഉപയോഗിച്ച് നെഞ്ചിൽ പല തവണ കുത്തുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. ചികിത്സക്കിടെയാണ് രോഹിത് മരിച്ചത്. സംഭവത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടാമത്തെ പ്രതിക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
Trending
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി